ആൾക്കൂട്ടത്തിൽ തനിയെ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 1984ൽ എം.ടി. വാസുദേവൻ നായർ കഥ, തിരക്കഥ എന്നിവയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത് രാജുമാത്യു നിർമ്മിച്ച സിനിമയാണ്ആൾക്കൂട്ടത്തിൽ തനിയേ. മോഹൻലാൽ,മമ്മൂട്ടി,സീമ, ബാലൻ കെ. നായർ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീതം ശ്യാം നിർവ്വഹിച്ചിരിക്കുന്നു.[1][2][3] കഥസാരംപുതുതലമുറയുടെ സമയമില്ലയ്മയും ധനപ്രമത്തതയും പഴയതലമുറയുടെ ശാലീനതക്കും സൗമ്യതക്കും മുമ്പിൽ കീഴടങ്ങുന്ന മനോഹരദൃശ്യമാണ് മരണംകാത്തുകിടക്കുന്ന മാധവൻ മാസ്റ്ററിന്റെയും(ബാലൻ കെ. നായർ) കുടുംബത്തിന്റെയും ആ ദിവസങ്ങൾ വർണ്ണിച്ചുകൊണ്ട് എം.ടി വരക്കാൻ ശ്രമിക്കുന്നത്. സ്കൂൾ മാസ്റ്ററായിരുന്ന മാധവന്റെ മരണക്കിടക്കയാണ് പ്രധാന ദൃശ്യം. തിരക്കുള്ളവരെങ്കിലും മകനായ രാജനും മമ്മുട്ടി ഭാര്യ നളിനി ഉണ്ണിമേരി, മകൾ വിശാലം ശുഭ സീതാലക്ഷ്മി സുമിത്ര എന്നിവർ ഭർത്താക്കന്മാരോടൊത്ത് എത്തുന്നു. രണ്ട് ദിവസം കഴിയുമ്പോഴെക്കും ജോലിസ്ഥലത്തെ തിരക്കുകൾകാരണം മക്കൾ തിരിച്ചു പോകുന്നു. നളിനിക്കും വിദേശത്ത് പഠനത്തിനായി ശ്രമിക്കുന്ന സമയമായതിനാൽ തിരിച്ചുപോകേണ്ടി വരുന്നു. സഹായിക്കാൻ ആരുമില്ലാത്തതിനാൽ മരുമകൾ അമ്മുക്കുട്ടി മാസ്റ്ററെ നോക്കാൻ അവിടെ നിൽക്കുന്നു. അടുത്തുള്ള് ഒരു സ്കൂളിൽ ടീച്ചറാണ് അമ്മുക്കുട്ടി. രാജൻ പഴയകാലം ഓർക്കുന്നു. വെറുമൊരു സ്കൂൾ മാസ്റ്ററായിരുന്ന മാധന്റെ മകന് അക്കാലത്തെ വലിയ കോഴ്സ് ആയ എംബിഎക്ക് കൊച്ചിൻ സർവ്വകലാശാലയിൽ പ്രവേശനം ലഭിക്കുന്നു. മുറപ്പെണ്ണായ അമ്മുക്കുട്ടിക്ക് സ്കൂൾ ജോലി ലഭിച്ച സമയം. അവൾ പഠിപ്പിക്കുന്ന ഭാരം ഏറ്റെടുക്കുന്നു. പക്ഷേ പരീക്ഷ പാസായതോടെ ധനികരായ ബാലചന്ദ്രൻ മകളെ രാജനു നൽകുന്നു. മാസ്റ്റർ അമ്മുക്കുട്ടിയെ നിർബന്ധിച്ച് പിൻവാരങ്ങിപ്പിച്ച് രാജനെകൊണ്ട് നളിനിയെ വിവാഹം ചെയ്യിക്കുന്നു. രാജനും ജോലിസ്ഥലത്തെക്ക് മടങ്ങണം. മകനെ അമ്മുക്കുട്ടിയുടെ ചുമതലയിൽ ഏൽപ്പിക്കുന്നു. അവർ തമ്മിൽ നല്ല സൗഹൃദമാകുന്നു. നളിനിക്ക് ഹാർവാഡിൽ വലിയ ശമ്പളത്തിൽ ജോലി ലഭിക്കുന്നു. കുഞ്ഞിനെ ഒറ്റക്കാക്കുന്നതിനു പരിഹാരമായി അമ്മുക്കുട്ടിയെ അങ്ങോട്ട് കൊണ്ടുപോകാമെന്ന് അവൾ നിർദ്ദേശിക്കുന്നു. രാജൻ താനും അമ്മുക്കുട്ടിയുമായുള്ള ബന്ധവും തന്നെ പഠിപ്പിച്ചത് അവളാണെന്നും എല്ലാം നളിനിയോട് പറയുന്നു. ധനഭ്രമത്താൽ നളിനി പലിശസഹിതം പൈസ അമ്മുക്കുട്ടിക്ക് നൽകുന്നു അവൾ പൊട്ടിത്തെറിക്കുന്നു. ഇതറിഞ്ഞ രാജൻ അവളെ അടിക്കുന്നു. തെറ്റു തിരിച്ചറിഞ്ഞ നളിനി മാപ്പുചോദിക്കുന്നു. ഹാർവാഡിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുന്നു. മാധവന്റെ അസുഖം ഭേദമാകുന്നു. അമ്മുക്കുട്ടി വീണ്ടും തനിച്ചാകുന്നു അഭിനേതാക്കളൂം കഥാപാത്രങ്ങളൂം
പാട്ടരങ്ങ്കാവാലത്തിന്റെ വരികൾക്ക് ശ്യാം ഈണം നൽകിയിരിക്കുന്നു.[4]
അവലംബം
പുറം കണ്ണികൾചിത്രം കാണുകആൾക്കൂട്ടത്തിൽ തനിയേ 1984 |
Portal di Ensiklopedia Dunia