ചൊവ്വര പരമേശ്വരൻ
പത്രപ്രവർത്തകൻ , സമരനേതാവ്, സ്വാതന്ത്ര്യ സമരപ്പോരാളി, യുക്തിവാദി, പരിഷ്കർത്താവ്, തൊഴിലാളിപ്രവർത്തകൻ, പരിഭാഷകൻ എന്നീ മേഖലകളിൽ പ്രസിദ്ധനായ വ്യക്തിയാണ് ചൊവ്വര പരമേശ്വരൻ (മരണം: 1968 ഡിസംബർ 20). ഇദ്ദേഹം മാതൃഭൂമിയുടെ ലേഖകനായിരുന്നു. 1942-ൽ മുൻമുഖ്യമന്ത്രി സി. അച്യുത മേനോനൊപ്പം ഇദ്ദേഹം തടവിൽ കഴിഞ്ഞിട്ടുണ്ട്. ‘ചൊവ്വരഗാന്ധി’ എന്ന് ഇദ്ദേഹത്തെ വിളിച്ചിരുന്നു. പത്രപ്രവർത്തകരുടെ സംഘടനയിൽ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം പത്രപ്രവർത്തകർക്ക് ലഭിക്കേണ്ട അവകാശങ്ങൾക്കായി ഇദ്ദേഹം മുൻകൈയെടുത്തിരുന്നു.[1] 1923-ൽ പാലക്കാട് നടന്ന കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹം 1924-ൽ വൈക്കം സത്യാഗ്രഹത്തിലും 1930ൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിലും, 1942-ൽ ക്വിറ്റിന്ത്യാ സമരത്തിലും പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിൽ 1949 മുതൽ ജോലി ചെയ്യാൻ തുടങ്ങി. 1968 ഡിസംബർ 20ന് അന്തരിച്ചു.[2] ചൊവ്വര പരമേശ്വരൻ പുരസ്കാരംകേരള പ്രസ്സ് അക്കാദമി ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ചൊവ്വര പരമേശ്വരൻ പുരസ്കാരം നൽകിവരുന്നുണ്ട്. കൊച്ചിയിലെ ചൊവ്വര പരമേശ്വരൻ സ്മാരക സമിതിയാണ് അവാർഡ് ഏർപ്പെടുത്തിയത്.[3] അവലംബം
|
Portal di Ensiklopedia Dunia