തലക്കൽ ചന്തുപഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവനായിരുന്നു തലക്കൽ ചന്തു. വയനാടൻ കാടുകളിൽ ബ്രിട്ടിഷ് പട്ടാളവുമായിട്ടുള്ള ഒളിപ്പോരുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. പനമരം മിലിറ്ററി പോസ്റ്റ് ആക്രമണംതലക്കൽ ചന്തു പങ്കെടുത്ത ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം നടന്നത് 1802 ഒക്ടോബർ 11 ന് വയനാട്ടിലെ പനമരത്ത് വച്ചായിരുന്നു . അവിടെ സ്ഥിതി ചെയ്തിരുന്ന ബ്രിട്ടീഷ് മിലിറ്ററി പോസ്റ്റ് ചന്തുവിന്റെയും , എടച്ചേന കുങ്കന്റെയും നേതൃത്വത്തിൽ 150കുറിച്യപ്പടയാളികളടങ്ങുന്ന സംഘം വളഞ്ഞു. ക്യാപ്റ്റൻ ഡിക്കൻസൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന ബറ്റാലിയനിലെ 70 പട്ടാളക്കാരാണ് അവിടെ ക്യാമ്പ് ചെയ്തിരുന്നത്. ഏറ്റുമുട്ടലിൽ ഡിക്കൻസൻ ഉൾപ്പെടെ മുഴുവൻ ബ്രിട്ടീഷ് സൈനികരും കൊല്ലപ്പെട്ടു. 112 തോക്കുകൾ, ആറു പെട്ടി വെടിക്കോപ്പുകൾ ,6000 രൂപ എന്നിവ കൈക്കലാക്കിയശേഷം മിലിറ്ററി പോസ്റ്റിന്റെ എല്ലാ കെട്ടിടങ്ങളും കുറിച്യപ്പടയാളികൾ അഗ്നിക്കിരയാക്കി.ആ സംഘത്തിലെ 5 പേർക്കാണ് ജീവഹാനി സംഭവിച്ചത്.(1) 1805 നവംബർ 15-ന് ചന്തു ബ്രിട്ടിഷുകാരുടെ പിടിയിൽപ്പെട്ടു. ബ്രിട്ടിഷ് സൈന്യം അദ്ദേഹത്തെ സൈനിക താവളത്തിന് സമീപം ഉണ്ടായിരുന്ന കോളിമരച്ചുവട്ടിൽ വച്ച് ഗളഛേദം ചെയ്തു[1] തലക്കൽ ചന്തു സ്മാരകംപഴശ്ശിരാജയോടൊപ്പം നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ചന്തുവിന്റെ രക്തസാക്ഷിത്വത്തിന്റെ സ്മരണക്കായി സർക്കാർ സ്മാരകം സ്ഥാപിച്ചു. മരണം സംഭവിച്ച് 207 വർഷങ്ങൾക്കു ശേഷമാണ് വയനാട്ടിലെ പനമരം കോട്ടയിലെ കോളിമരത്തിനു സമീപം ബ്രിട്ടീഷുകാർ കഴുത്തറത്തുകൊന്ന ചന്തുവിനായി അവിടെത്തന്നെ സ്മാരകം നിർമ്മിച്ചത്[2]. എം.ഐ. ഷാനവാസ് എം.പി.യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 16 ലക്ഷം രൂപ മുതൽമുടക്കിയാണ് സ്മാരകം നിർമ്മിച്ചത്. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ സ്മാരകം ഉദ്ഘാടനം നിർവഹിച്ചു. പഴശ്ശിരാജാ ചലച്ചിത്രത്തിൽ ചന്തുവായി അഭിനയിച്ച മനോജ് കെ. ജയനും ചടങ്ങിൽ പങ്കെടുത്തു. 1982 മുതൽ കിർടാഡ്സ് കേരളത്തിലെ പട്ടികവർഗ്ഗവിഭാഗങ്ങൾക്കായി തലക്കൽ ചന്തു സ്മാരക അമ്പെയ്ത്തുമത്സരം നടത്തിവരുന്നുണ്ട്. പഴശ്ശിയുടെ ചരിത്രം അടിസ്ഥാനമാക്കി 2009-ൽ പുറത്തിറങ്ങിയ പഴശ്ശിരാജ എന്ന ചിത്രത്തിൽ മനോജ് കെ. ജയൻ തലക്കൽ ചന്തുവിന്റെ കഥാപാത്രം അവതരിപ്പിച്ചു. അവലംബം1 വില്യം ലോഗൻ, മലബാർ മാന്വൽ, വിവ. ടി.വി കൃഷ്ണൻ, പുറം594-595, മാതൃഭൂമി ബുക്സ് , 2004[3]
ഇതും കാണുക
|
Portal di Ensiklopedia Dunia