ഭാരതത്തിലെഗസൽ ഗായകനായ പങ്കജ് ഉദാസ് (ജീവിതകാലം: 17 മെയ് 1951 – 26 ഫെബ്രുവരി 2024) ഉറുദു കവിതകളുടെ വരികൾ തന്റെ വേറിട്ട ശൈലിയിലൂടെ ആലപിച്ചു. "നാം"(1986) എന്ന ചിത്രത്തിലെ "ചിട്ടി ആയി ഹേ വതൻ" എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് പങ്കജ് ഉദാസ് ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായത്. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ഈ ചിത്രത്തിന്റെ വൻ വിജയത്തിന് അദ്ദേഹത്തിന്റെ ഗാനം ഒരു നിമിത്തമാവുകയായിരുന്നു.[അവലംബം ആവശ്യമാണ്] ഇതിന് ശേഷം നിരവധി ആൽബങ്ങൾ അദ്ദേഹത്തിന്റേതായി ഇറങ്ങി. എന്നുമീ സ്വരം എന്ന മലയാള ആൽബത്തിൽ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്.[3] നിരവധി സംഗീത പര്യടന പരിപാടികൾ അവതരിപ്പിക്കുകയും ധാരാളം ചിത്രങ്ങളിൽ പാടുകയും ചെയ്തു. ഗസൽ ആലാപനത്തിന്റെ രജതജൂബിലി പൂർത്തിയാക്കിയ അദ്ദേഹത്തിന് 2006 ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.[4]
ജീവിതരേഖ
ഗുജറാത്തിലെരാജ്കോട്ടിനടുത്തുള്ള ജേത്പൂരിൽ ഒരു ജമീന്ദാർ കുടുംബത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. അച്ഛൻ:കേശുഭായ് ഉദാസ്. അമ്മ:ജിതുബേൻ ഉദാസ്. മൂന്ന് മക്കളിൽ ഏറ്റവും ഇളയവനാണ് പങ്കജ്. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മൻഹർ ഉദാസ് ഹിന്ദി ചലച്ചിത്ര ഗായകൻ എന്ന നിലയിൽ ചെറിയ വിജയങ്ങളൊക്കെ നേടിയിട്ടുണ്ട്. ബോംബെയിലെ സെന്റ് സേവിയേഴ്സ് കോളേജിൽ പഠനം നടത്തി.
മരണം
2024 ഫെബ്രുവരി 26-ന് മുംബൈയിലെബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വെച്ച് ദീർഘകാലം നീണ്ടുനിന്ന അസുഖം (കാൻസർ പോലുള്ള ഭേദമാക്കാനാവാത്ത രോഗം) കാരണം 72 വയസ്സുള്ള പങ്കജ് ഉദാസ് അന്തരിച്ചു.[5] ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി.[6][7] അദ്ദേഹത്തിൻറെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.[8][9] ശവസംസ്‌കാരം 2024 ഫെബ്രുവരി 27-ന് വോർലി മുംബൈയിലെ ഹിന്ദു ശ്മശാനത്തിൽ നടന്നു.[10][11]