2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ കേന്ദ്ര കൃഷി, കാർഷികക്ഷേമ, ഗ്രാമവികസന വകുപ്പ് മന്ത്രിയായി തുടരുന്ന മധ്യ പ്രദേശിൽ നിന്നുള്ള മുതിർന്ന
ബി.ജെ.പി നേതാവാണ്
ശിവരാജ് സിംഗ് ചൗഹാൻ.(ജനനം : 1959 മാർച്ച് 3)
2005 മുതൽ 2023 വരെ നീണ്ട 18 വർഷം
മധ്യ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു.
നിലവിൽ 2024 മുതൽ വിദിഷ മണ്ഡലത്തിൽ നിന്നുള്ള
ലോക്‌സഭാംഗമായി തുടരുന്ന ചൗഹാൻ
ലോക്‌സഭയിലെത്തുന്നത് ഇത് ആറാം തവണയാണ്.[1][2]
ജീവിതരേഖ
മധ്യ പ്രദേശിലെ സെഹോർ ജില്ലയിൽ ഒരു കർഷക കുടുംബത്തിൽ പ്രേം സിംഗ് ചൗഹാൻ്റെയും സുന്ദർ ഭായിയുടേയും മകനായി 1959 മാർച്ച് അഞ്ചിന് ജനിച്ചു. കിരാർ സമുദായക്കാരനായ ചൗഹാൻ്റെ വിദ്യാഭ്യാസ യോഗ്യത എം.എ. ഫിലോസഫിയാണ്. ഒരു കർഷകൻ കൂടിയാണ് ചൗഹാൻ.[3]
രാഷ്ട്രീയ ജീവിതം
2005 മുതൽ 2023 വരെ നീണ്ട 18 വർഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബി.ജെ.പി നേതാവാണ് ശിവരാജ് സിംഗ് ചൗഹാൻ (ജനനം: 05 മാർച്ച് 1959) 1991 മുതൽ 2005 വരെ അഞ്ച് തവണ ലോക്സഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.[4][5][6][7]
1972-ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ (ആർ.എസ്.എസ്) അംഗമായി രാഷ്ട്രീയ ജീവിതമാരംഭിച്ച ചൗഹാൻ
1976-ൽ സ്കൂളിൽ പഠിക്കുമ്പോൾ സ്റ്റുഡൻറ്സ് യൂണിയൻ പ്രസിഡൻ്റായിരുന്നു. 1976-1977 കാലഘട്ടത്തിൽ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തതിന് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
പ്രധാന പദവികളിൽ
1972-1977 : ആർ.എസ്.എസ്. പ്രവർത്തകൻ
1977-1978 : ഓർഗനൈസിംഗ് സെക്രട്ടറി, എ.ബി.വി.പി ഭോപ്പാൽ യൂണിറ്റ്
1978-1980 : സംസ്ഥാന ജോയിൻറ് സെക്രട്ടറി, എ.ബി.വി.പി
1980-1982 : സംസ്ഥാന ജനറൽ സെക്രട്ടറി, എ.ബി.വി.പി
1982-1983 : ദേശീയ നിർവാഹക സമിതിയംഗം, എ.ബി.വി.പി
1984-1985 : യുവമോർച്ച, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി
1985-1988 : യുവമോർച്ച, സംസ്ഥാന ജനറൽ സെക്രട്ടറി
1988-1991 : യുവമോർച്ച, സംസ്ഥാന പ്രസിഡൻറ്
1990-1991 : നിയമസഭാംഗം, മധ്യപ്രദേശ്
1991-1996 : ലോക്സഭാംഗം (1), വിദിഷ
1992 : യുവമോർച്ച, ദേശീയ ജനറൽ സെക്രട്ടറി
1992-1994, 1997-1998 : ബിജെപി, സംസ്ഥാന ജനറൽ സെക്രട്ടറി
1996-1998 : ലോക്സഭാംഗം(2), വിദിഷ
1998-1999 : ലോക്സഭാംഗം(3), വിദിഷ
1999-2004 : ലോക്സഭാംഗം(4), വിദിഷ
2000-2003 : യുവമോർച്ച, ദേശീയ പ്രസിഡൻ്റ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി
2004-2005 : ലോക്സഭാംഗം(5), വിദിഷ
2004 : ബിജെപി, ദേശീയ ജനറൽ സെക്രട്ടറി, പാർട്ടി പാർലമെൻ്ററി ബോർഡംഗം
2005 : ബിജെപി സംസ്ഥാന പ്രസിഡൻറ്, ബിജെപി ജനറൽ ഇലക്ഷൻ കമ്മറ്റി സെക്രട്ടറി
ലോക്സഭാംഗമായിരിക്കെ 2003-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചപ്പോൾ അന്നത്തെ കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിംഗിനെതിരെ രഘോഹർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല.
2005-ൽ ബിജെപി സംസ്ഥാന പ്രസിഡൻറായിരിക്കവെ അന്നത്തെ ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന ബാബുലാൽ ഗൗറിന് പകരക്കാരനായാണ് ചൗഹാൻ ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. ലോക്സഭാംഗമായിരുന്ന ചൗഹാൻ ലോക്സഭാംഗത്വം രാജിവച്ച് 2006-ൽ ബുധനി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2008, 2013 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപിയെ അധികാരത്തിൽ നിലനിർത്താൻ ചൗഹാന് കഴിഞ്ഞു.
2018-ൽ മുഖ്യമന്ത്രിയായി മൂന്നാം തവണയും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ട ചൗഹാന് പക്ഷേ പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. നേരിയ ഭൂരിപക്ഷത്തിന് അധികാരം നഷ്ടമായതോടെ നിയമസഭയിൽ ബിജെപിയുടെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2020-ൽ[10] പിന്നീടുള്ള ധ്രുവീകരണത്തിൽ കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയായിരുന്ന കമൽനാഥുമായിട്ടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസിൻ്റെ നിയമസഭാംഗങ്ങൾ അംഗത്വം രാജിവച്ച് ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ച് ജയിച്ചതോടെ ചൗഹാൻ നാലാം പ്രാവശ്യവും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[11][12]