2012-ലെ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായ നെയ്യാറ്റിൻകരയിൽ 2012 ജൂൺ 2-നു് ഉപതെരഞ്ഞെടുപ്പ് നടന്നു. വോട്ടെണ്ണൽ 2012 ജൂൺ 15-ന് നടന്നു. 2012 മേയ് 16 വരെയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. പത്രികയുടെ സൂക്ഷ്മ പരിശോധന 2012 മേയ് 17-നു് നടന്നു. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി 2012 മേയ് 19 ആയിരുന്നു.[1][2]. എം.എൽ.എ. ആയിരുന്ന ആർ. ശെൽവരാജ് രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2012 ജൂൺ 2-നു് നടന്ന തെരഞ്ഞെടുപ്പിൽ 80.1 % പേർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 1,63,993 വോട്ടർമാരിൽ 1,31,056 പേർ വോട്ട് രേഖപ്പെടുത്തി.തിരുപുറം പഞ്ചായത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് - 83.8 %. നെയ്യാറ്റിൻകര നഗരസഭ 80.3%, അതിയന്നൂർ പഞ്ചായത്ത് 80.8%, ചെങ്കൽ പഞ്ചായത്ത് 80.5%, കാരോട് പഞ്ചായത്ത് 78.3%, കുളത്തൂർ പഞ്ചായത്ത് 78.3 % എന്നിങ്ങനെയാണ് വോട്ടിങ്ങ് ശതമാനം[3]. 6334 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് യു.ഡി.എഫ്. സ്ഥാനാർത്ഥി ആർ. ശെൽവരാജ് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എഫ്. ലോറൻസ്, ഒ. രാജഗോപാൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. [4] സ്ഥാനാർത്ഥികൾനാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞപ്പോൾ ആകെ 20 പത്രികകൾ ലഭിച്ചിരുന്നു. അവയിൽ മൂന്നെണ്ണം സൂക്ഷ്മപരിശോധനയിൽ തള്ളിപ്പോയി. രണ്ടു പേർ പത്രിക പിൻവലിച്ചു. അങ്ങനെ 15 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്[5].
ഫലപ്രഖ്യാപനം2012 ജൂൺ 15-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നത്. 11 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടന്നത്. അവലംബം
|
Portal di Ensiklopedia Dunia