അനീഷ് രാജൻ വധക്കേസ്
വിശദാംശങ്ങൾ2012 മാർച്ച് 18-നാണ് അനീഷ് രാജൻ കുത്തിക്കൊലപ്പെടുത്തപ്പെട്ടത്. ഇടുക്കി നെടുങ്കണ്ടത്തുനിന്നും 6 കിലോമീറ്റർ അകലെ കാമാക്ഷിവിലാസം എന്ന സ്ഥലത്താണ് സംഭവം നടന്നത്. മഞ്ഞപ്പെട്ടിക്കടുത്തുള്ള കാമാക്ഷിവിലാസം എസ്റ്റേറ്റിൽ കോൺഗ്രസ് പ്രവർത്തകരും സി.ഐ.ടി.യു. പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ രാജയ്യ, അനന്തമ്മാൾ എന്ന[3] രണ്ട് സി.പി.ഐ.എം പ്രവർത്തകർക്ക് പരിക്കുപറ്റുകയുണ്ടായി. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നുവെങ്കിലും പിന്നീട് സി.പി.ഐ.എം. പ്രവർത്തകരോടൊപ്പം സംഭവസ്ഥലത്തെത്തിയ അനീഷ് രാജനെ സംഘർഷത്തിനിടെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു[1]. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റേയും സഹോദരന്റേയും[അവലംബം ആവശ്യമാണ്] നേതൃത്വത്തിലുള്ള അക്രമിസംഘമായിരുന്നു കൊലപാതകം നടത്തിയത്. അന്വേഷണം തൃപ്തികരമല്ലെന്നും പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ടായിരുന്നു.[4] സംഭവത്തിന് ദൃക്സാക്ഷികളായവർ പോലീസിന് മൊഴി നൽകിയെങ്കിലും 7 കോൺഗ്രസ് പ്രവർത്തകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്നും പി.ടി. തോമസ് എം.പി.യാണ് ഈ പ്രവർത്തിക്കു പിന്നിലെന്നും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ആരോപിക്കുകയുണ്ടായി[5] ഈ കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന ആരോപണമുണ്ടായതിനെത്തുടർന്ന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എൻ. വിജയൻ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയുണ്ടായി[6] അനീഷ് രാജനെപ്പറ്റിയുള്ള വിവരങ്ങൾസബിത എന്നാണ് അനീഷ് രാജന്റെ അമ്മയുടെ പേര്[7] അച്ഛൻ ചേമ്പളം വി.സി. രാജൻ സി.പി.എം നെടുങ്കണ്ടം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്[8]. കൊല്ലപ്പെടുമ്പോൾ ഇദ്ദേഹത്തിന് 24 വയസ്സായിരുന്നു[3]. അവലംബം
|
Portal di Ensiklopedia Dunia