ആനി കാതറീൻ എമ്മറിച്ച്
ഒരു റോമൻ കത്തോലിക്കാ സന്യാസിനിയും യോഗിനിയും, മരിയൻദർശകയും, (Marian Visionary) പഞ്ചക്ഷതക്കാരിയും(stigmatist) ആയിരുന്നു ആനി കാതറീൻ എമ്മറിച്ച്.[1] ജർമ്മനിയിലെ വെസ്റ്റ്ഫാലിയയിലെ മുൻസ്റ്റർ രൂപതയിൽ ജനിച്ച അവർ 49-ആം വയസ്സിൽ ജർമ്മനിയിൽ തന്നെ ദുൽമെനിൽ അന്തരിച്ചു. മരണത്തിന് ഏറെ വർഷങ്ങൾ മുൻപ് അവർ രോഗംബാധിച്ച് കിടപ്പിലായിരുന്നു. യേശുവിന്റെ ജീവിതത്തേയും പീഡാസഹനത്തേയും സംബന്ധിച്ച് വിശുദ്ധമാതാവിൽ നിന്ന് ആത്മീയനിർവൃതിയിൽ ലഭിച്ചതായി അവകാശപ്പെട്ട ദർശനങ്ങളുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.[2] ശയ്യാവലംബിയായിരുന്ന അവരെ, അവരുടെ ദർശനങ്ങളുടെ ആകർഷണത്തിൽ പെട്ട ഒട്ടേറെ പ്രസിദ്ധവ്യക്തികൾ സന്ദർശിച്ചിരുന്നു.[1] ജർമ്മൻ കവി ക്ലെമൻസ് ബ്രെന്റാനോ അവരുമായി ദീർഘസംഭാഷണങ്ങളിൽ ഏർപ്പെടുകയും അതിന്റെ കുറിപ്പുകളെ ആശ്രയിച്ച് അവരുടെ ദർശനങ്ങളെക്കുറിച്ച് എഴുതുകയും ചെയ്തു.[3] ബ്രെന്റാനോയുടെ കൃതികളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കവിയുടെ ബോധപൂർവമായ പരത്തിപ്പറയൽ, സോദ്ദേശമായ കൃത്രിമം എന്നൊക്കെ വിമർശകർ അവയെ വിശേഷിപ്പിച്ചിട്ടുണ്ട്.[4] 2004 ഒക്ടോബർ 3-ആം തിയതി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അവരെ വിശുദ്ധപദവിയിലെക്കുയർത്തി.[1] എങ്കിലും ഇതിന് വത്തിക്കാൻ അടിസ്ഥാനമാക്കിയത് ക്ലെമൻസ് ബ്രെന്റാനോയുടെ രചനകൾക്കുപകരം എമ്മെറിച്ചിന്റെ തന്നെ വ്യക്തിപരമായ ഭക്തിയെയാണ്. കത്തോലിക്കാവിശ്വാസികൾക്കിടയിൽ എമ്മറിച്ചിന് ഏറെ അനുയായികളുണ്ട്. അവലംബം
|
Portal di Ensiklopedia Dunia