ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ
സുറിയാനി ഓർത്തഡോക്സ് സഭയിലെ നൂറ്റിപ്പത്തൊമ്പതാമത് പാത്രിയാർക്കീസ് ആയിരുന്നു വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവ (ഇംഗ്ലീഷ്: Ignatius Elias III, സുറിയാനി: ܐܝܓܢܛܝܘܣ ܐܠܝܐܣ ܬܠܝܬܝܐ) (13 ഒക്ടോബർ 1867 – 13 ഫെബ്രുവരി 1932). ഇദ്ദേഹത്തെ കബറടക്കിയിരിക്കുന്നത് കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിനു സമീപമുള്ള മഞ്ഞനിക്കരയിലെ ദയറയിലായതിനാൽ മഞ്ഞിനിക്കര ബാവ എന്ന പേരിലും അറിയപ്പെടുന്നു. ഇൻഡ്യയിൽ കബറടങ്ങിയിരിക്കുന്ന ഏക പാത്രിയർക്കീസ് ആണ് ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ. 1987-ൽ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ജീവിതരേഖപുരാതനമായ ശാക്കിർ കുടുംബത്തിൽ മർദ്ദിനിലായിരുന്നു ജനനം. നസ്രി എന്നതായിരുന്നു മാമോദീസ നാമം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പത്രോസ് നാലാമൻ ബാവയുടെ നിർദ്ദേശപ്രകാരം ദൈവശാസ്ത്ര പഠനം ആരംഭിച്ചു. 1887-ൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു. സന്യാസി എന്ന നിലയിൽ ഏലിയാസ് എന്ന നാമവും സ്വീകരിച്ചു. 1892-ൽ പത്രോസ് നാലാമൻ ബാവായിൽ നിന്നും കശ്ശീശ പട്ടം സ്വീകരിച്ചു. 1908-ൽ ഏലിയാസ് കശ്ശീശ അമീദിലെ മെത്രാനായി വാഴിക്കപ്പെട്ടു. 1912-ൽ മൊസ്സൂളിലെ മെത്രാനായി. 1917-ൽ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമൻ ബാവ എന്ന പേരിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടു പോലും മലങ്കര സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1931-ൽ ഇർവിൻ പ്രഭുവിന്റെ ക്ഷണപ്രകാരം ഇദ്ദേഹം കേരളം സന്ദർശിച്ചു.[1] 1932 ഫെബ്രുവരി 13-ന് മഞ്ഞനിക്കരയിൽ വെച്ച് അന്തരിച്ച ഇദ്ദേഹത്തെ മഞ്ഞനിക്കര ദയറയിൽ അടക്കം ചെയ്തു. ഏലിയാസ് തൃതീയൻ ബാവയുടെ മരണത്തിന് 55 വർഷങ്ങൾക്ക് ശേഷം 1987-ൽ ഇദ്ദേഹത്തിന്റെ പിൻഗാമിയും അന്ത്യോഖ്യാ പാത്രിയർക്കീസുമായിരുന്ന ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ ഓർമ്മദിനം ഫെബ്രുവരി 13-ആം തീയതി ആഘോഷിക്കപ്പെടുന്നു. അവലംബം
|
Portal di Ensiklopedia Dunia