ഇന്ത്യൻ നാവിക സമരം
ബ്രിട്ടീഷ് ഇന്ത്യൻ നാവികസേനയിലെ സൈനികർ 65 വർഷം മുൻപ് നടത്തിയ സമരമാണ് നാവിക കലാപം എന്നും അറിയപ്പെടുന്ന ഇന്ത്യൻ നാവിക സമരം. സമരം തുടങ്ങിയത് ബോംബെയിലാണെങ്കിലും, അത് ബ്രിട്ടീഷ്ഇന്ത്യയൊട്ടാകെ വ്യാപിച്ചു. കറാച്ചിയിലും, കൽക്കട്ടയിലുമെല്ലാം നാവികർ സമരത്തിൽ പങ്കുചേർന്നു. 20000 ഓളം നാവികരും, 78 കപ്പലുകളും, ഒട്ടനവധി അനുബന്ധ സ്ഥാപനങ്ങളും സമരത്തിൽ ചേർന്നു. ഈ സമരം ബ്രിട്ടൻ സൈനികശക്തി ഉപയോഗിച്ച് അടിച്ചമർത്തി. കലാപത്തിന്റെ ഭാഗമായി എഴുപേർ കൊല്ലപ്പെടുകയും, മുപ്പതിലധികം ആളുകൾക്ക് മുറിവേൽക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് സമരത്തെ പിന്തുണച്ചത്, കോൺഗ്രസ്സ്, മുസ്ലിം ലീഗ് മുതലായവർ സമരത്തെ അവഗണിക്കുകയായിരുന്നു. ബ്രിട്ടീഷ് രാജിനും, സാമ്രാജ്യത്വത്തിനും എതിരായ ഒരു കലാപമായിട്ടാണ് ഈ സമരത്തെ ചരിത്രകാരന്മാർ നോക്കിക്കാണുന്നത്.[1] പശ്ചാത്തലംറോയൽ ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥരെ തങ്ങളുടെ സമ്മതം പോലും ചോദിക്കാതെ, വിദേശ രാജ്യങ്ങളിൽ ഉദ്യോഗത്തിനായി അയച്ചിരുന്നു. കൂടാതെ, സ്വന്തം നാട്ടിൽ നിന്നും ദൂരെ സ്ഥലത്ത് സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥരെ കുടുംബത്തോടൊപ്പം ജീവിക്കാനുള്ള അവരുടെ ആഗ്രഹങ്ങളെ തെല്ലും കണക്കിലെടുക്കാതെ, അവരെ നാട്ടിലേക്കു വരാൻ പോലും അനുവദിച്ചിരുന്നില്ല. വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾക്കനുസരിച്ചുള്ള വേതന വർദ്ധനവ് നാവികർക്ക് നൽകിയിരുന്നില്ല. കൂടാതെ, നാവികർക്കു നൽകിയിരുന്നത് തീരെ താഴ്ന്ന നിലവാരത്തിലുള്ളതും, മോശം ഭക്ഷണവുമായിരുന്നു.[2] തുടക്കം1946 ഫെബ്രുവരി 18-ന് ബോംബെയിൽ നങ്കൂരമിട്ടിരുന്ന എച്ച്.എം.ഐ.എസ് തൽവാർ എന്ന പടക്കപ്പലിലെ സൈനികരാണ് അഭിമാനത്തിനും,സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഈ സമരം ആരംഭിച്ചത്. ഒന്നാം ദിവസം ജോലിക്കാർ ജോലിക്കു ഹാജരാവാൻ വിസമ്മതിക്കുകയും, നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്തു.[3][4] 1946 ഫെബ്രുവരി 19 ന് നേവൽ സെൻട്രൽ സ്ട്രൈക്ക് കമ്മിറ്റി രൂപം കൊണ്ടു. പ്രസിഡന്റായി, എം.എസ്.ഖാനും, സെക്രട്ടറിയായി മദൻസിങും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.[5]
കക്ഷിഭേദമില്ലാത്ത സമരംരാഷ്ട്രീയകക്ഷിയും, മതവും നോക്കാതെ ഒന്നിച്ച സമരം ഇന്ത്യൻ ജനതയ്ക്ക് പുതിയൊരനുഭവമായിരുന്നു. പക്ഷേ, ദേശീയ നേതാക്കളുടെ പിന്തുണ ലഭിക്കാഞ്ഞത് പ്രക്ഷോഭത്തെ പ്രതികൂലമായി ബാധിച്ചു. ഗാന്ധിജി സമരത്തെ അതിനിശിതമായി വിമർശിച്ചു. കോൺഗ്രസും മുസ്ലീം ലീഗും സമരത്തിൽ നിന്നു പിൻവാങ്ങാൻ സൈനികരോടാവശ്യപ്പെട്ടു. അതേസമയം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നാവികർക്ക് പൂർണപിന്തുണ നൽകുകയും തങ്ങളുടെ അംഗങ്ങളെ സഹായവുമായി ഒരുക്കി രംഗത്തിറക്കുകയും ചെയ്തു. കോൺഗ്രസിലെ അരുണ ആസിഫ് അലി, ഇതര നേതാക്കളുടെ സമീപനത്തിൽ നിന്നും വ്യത്യസ്തമായി പ്രക്ഷോഭകാരികളോടൊപ്പം നിന്നു. പിന്തുണസമരനേതാവായിരുന്ന എം.എസ്. ഖാനും സർദാർ വല്ലഭായി പട്ടേലും തമ്മിൽ ചർച്ച നടന്നു. ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താമെന്ന കോൺഗ്രസിന്റെ ഉറപ്പിനെത്തുടർന്ന് സൈനികർ സമരം പിൻവലിച്ചു. പക്ഷേ പിന്നീട് വ്യാപകമായി അറസ്റ്റുകൾ നടന്നു. പ്രക്ഷോഭത്തിൽ പങ്കാളികളായ സൈനികരെയെല്ലാം കോർട്ട്മാർഷലിനു വിധേയരാക്കി. അനേകം പേർ പിരിച്ചുവിടപ്പട്ടു. പിരിച്ചുവിടപ്പെട്ട ഒരൊറ്റ സൈനികനെപ്പോലും സ്വാതന്ത്യപ്രാപ്തിക്കുശേഷം ഭാരതത്തിന്റെയോ പാകിസ്താന്റെയോ സേനകളിലേക്ക് തിരിച്ചെടുത്തില്ല.[8] 1973 ൽ മാത്രമാണ് സമരത്തിൽ പങ്കെടുത്തവർ സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിക്കപ്പെട്ടത്. സ്രോതസ്സുകൾ
അവലംബങ്ങൾ
പുറംകണ്ണികൾ
Bombay Mutiny എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia