എം.കെ. പ്രേംനാഥ്
2006 മുതൽ 2011 വരെ വടകരയിൽ നിന്നുള്ള നിയമസഭാംഗവും കേരളത്തിലെ ജനതാദൾ (സെക്കുലർ) നേതാവുമായിരുന്നു എം.കെ. പ്രേംനാഥ് (1950-2023). എൽ.ജെ.ഡി സംസ്ഥാന ഉപാധ്യക്ഷനായും പ്രവർത്തിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2023 സെപ്റ്റംബർ 29ന് അന്തരിച്ചു.[1][2][3] ജീവിതരേഖകോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഏറാമല വില്ലേജിൽ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കുന്നമ്പത്ത് നാരായണക്കുറുപ്പിൻ്റെയും പത്മാവതിയമ്മയുടേയും മകനായി 1950 ജൂൺ 24ന് ജനനം. അഴിയൂർ എച്ച്.എസ്.എസിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ പ്രേംനാഥ് മടപ്പള്ളി കോളേജിൽ നിന്ന് ബിരുദവും കേരള, കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽ നിന്ന് പി.ജിയും ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേർണലിസത്തിൽ പി.ജിയും തിരുവനന്തപുരം ലോ കോളേജിൽ നിന്ന് എൽ.എൽ.ബിയും നേടി പഠനം പൂർത്തിയാക്കി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുരംഗത്ത് സജീവമായി. ഇൻഡിപെൻഡൻസ് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ (ഐ.എസ്.ഒ) സംസ്ഥാന പ്രസിഡൻ്റായി തുടക്കം. ജയപ്രകാശ് നാരായൺ മൂവ്മെൻറിൽ പങ്കെടുത്ത് ജനതാപാർട്ടിയിൽ അംഗമായി. 1975-1977 ലെ അടിയന്തരാവസ്ഥക്കാലത്ത് മിസ ആക്ട് പ്രകാരം ജയിൽ വാസം അനുഭവിച്ചു. ജനതാ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. പിന്നീട് ജനതാദൾ നേതാവായിരുന്നു. എം.പി. വീരേന്ദ്രകുമാർ എസ്.ജെ.ഡി രൂപീകരിച്ചപ്പോൾ ഒപ്പം നിന്ന പ്രേംനാഥ് പിന്നീട് പാർട്ടി വിട്ട് ജനതാദൾ സെക്യുലറിൽ ചേർന്നു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ് ടിക്കറ്റിൽ വടകരയിൽ നിന്ന് നിയമസഭയിലെത്തി. എസ്.ജെ.ഡിയിൽ തിരിച്ചെത്തിയെങ്കിലും 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസിൻ്റെ സി.കെ. നാണുവിനോട് പരാജയപ്പെട്ടു. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2023 സെപ്റ്റംബർ 29ന് രാവിലെ ഒൻപതര മണിക്ക് അന്തരിച്ചു.[4] മറ്റ് പദവികൾ
തിരഞ്ഞെടുപ്പുകൾ
സ്വകാര്യ ജീവിതം
അവലംബം
|
Portal di Ensiklopedia Dunia