കമുകറ പുരുഷോത്തമൻ
മലയാളസിനിമയിലെ പ്രശസ്തനായ ഒരു പിന്നണിഗായകനായിരുന്നു കമുകറ പുരുഷോത്തമൻ (1930 - 1995). ജീവിതരേഖകമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായി കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ 1930 ഡിസംബർ 4-ന് ജനിച്ചു. ശാസ്ത്രീയസംഗീതത്തിലും നാടൻ പാട്ടിലും നല്ല പ്രാവീണ്യമുണ്ടായിരുന്ന മാതാപിതാക്കൾ വളരെ ചെറിയ പ്രായംമുതൽ തന്നെ പുരുഷോത്തമനെയും സഹോദരി ലീലയെയും ശസ്ത്രീയ സംഗീതം പരിശീലിപ്പിച്ചിരുന്നു. 13-ആം വയസിൽ തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തിൽ വച്ചായിരുന്നു അരങ്ങേറ്റം. 15-ആം വയസിൽ അന്നത്തെ തിരുവിതാംകൂർ പ്രക്ഷേപണ നിലയത്തിൽ കർണാടക സംഗീതം ആലപിച്ചുകൊണ്ട് തന്റെ സംഗീത ജീവിതത്തിനു തുടക്കം കുറിച്ചു. കർണാടക സംഗീതത്തിലായിരുന്നു കൂടുതൽ താൽപ്പര്യമെങ്കിലും 1950-ൽ ആകാശവാണി രൂപീകരിക്കപ്പെട്ടപ്പോൾ അനേകം ലളിതഗാനങ്ങൾ നിലയത്തിനു വേണ്ടി ആലപിച്ചു. 1953-ൽ പൊൻകതിർ എന്ന ചിത്രത്തിനു വേണ്ടി നലുവരി കവിത ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹം സിനീമരംഗത്തേക്കു പ്രവേശിച്ചത്. ആ വരികൾ താഴെ കൊടുക്കുന്നു.[1]
അതിനുശേഷം അനശ്വരങ്ങളായ അനേകം പാട്ടുകൾ അദ്ദേഹം മലയാളഗാന ശാഖയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്.[2][3] തിരുനയിനാർകുറിച്ചി-ബ്രദർ ലക്ഷ്മണൻ ടീമിന്റെ ഗാനങ്ങളാണ് അദ്ദേഹം കൂടുതൽ ആലപിച്ചത്. പ്രസിദ്ധമായ ഗാനങ്ങൾ
തുടങ്ങി അനവധി അനശ്വര ഗാനങ്ങൾ മലയാളത്തിനു സംഭാവന നൽകിയ ഈ ഗായകൻ അവസാനമായി പാടിയത് യൂസഫ് അലി എഴുതി മോഹൻ സിതാര സംഗീതം നൽകിയ കാശേ നീയാണു ദൈവം എന്ന ഗാനമാണ്. 1995 മേയ് 26-ന് തിരുവനന്തപുരത്തേയ്ക്കുള്ള ഒരു കാർ യാത്രയ്ക്കിടയിൽ ഹൃദയസ്തംഭനത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു. രമണിയാണ് ഭാര്യ. നാലുമക്കളുണ്ട്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia