കെ. കൃഷ്ണൻകുട്ടി
ജനതാദൾ കർഷക നേതാവും വൈദ്യുതി വകുപ്പ് മന്ത്രിയുമാണ് കെ. കൃഷ്ണൻകുട്ടി (ജനനം :13 ആഗസ്റ്റ് 1944). അനെർട്ടിന്റെ ചുമതലയും വഹിക്കുന്നു.[1][2] സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ 2013 ജൂണിൽ പാർട്ടിയിൽ നിന്ന് രാജി വെച്ചു. ആറ്, ഏഴ്, ഒൻപത് നിയമസഭകളിലേക്ക് പാലക്കാട്ടെ ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം പിണറായി മന്ത്രിസഭയിൽ ജലവിഭവമന്ത്രിയായിരുന്നു.[3] ജീവിതരേഖകുഞ്ഞുകുട്ടിയുടെ മകനായി പാലക്കാട് ജനിച്ചു. എസ്.എസ്.എൽ.സി വരെ പഠിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തി.[4] പിന്നീട് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പെരുമാട്ടി സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെയും പാലക്കാട് ജില്ലാ കോപ്പറേറ്റീവ് ബാങ്കിന്റെയും ഡയറക്ടർ, നാഷണൽ ലേബർ ഓർഗനൈസേഷന്റെ സംസ്താന ട്രഷറർ എന്നീ നിലളിലെല്ലാം പ്രവർത്തിച്ചു. ജനതാദൾ പാർട്ടി പിളർന്നപ്പോൾ എം.പി. വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) രൂപീകരിച്ചു. അതിന്റെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ രാജി വെച്ചു.[5] 2016-ന് പുറമെ 1980, 82, 91 ,2016, 21വർഷങ്ങളിൽ ചിറ്റൂരിൽ നിന്ന്തിരഞ്ഞെടുക്കപ്പെട്ടു. 2018 നവംബറിലാണ് ആദ്യമായി മന്ത്രിയായി ചുമതലയേറ്റത്.സ്വയം കൃഷിക്കാരൻ കൂടിയായ ഇദ്ദേഹം ജലസേചനത്തെപ്പറ്റി വർഷങ്ങളോളം ദീർഘമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ജലസേചന തർക്കങ്ങളിൽ താത്പര്യത്തോടെ ഇടപെടാറുണ്ട്.വൈദ്യുതി ഉല്പാദനം വർദ്ധിപ്പിക്കാനും എല്ലാ വീടുകളെയും സോളാർ വൈദ്യുത ഉല്പാദനം ആരംഭിക്കാനും ഉള്ള പദ്ധതികൾ KSEBനടപ്പാക്കി വരുന്നു. അവലംബം
|
Portal di Ensiklopedia Dunia