കെ. പങ്കജാക്ഷൻ
കേരളത്തിലെ മുൻ മന്ത്രിയും ട്രേഡ്‌യൂണിയൻ നേതാവും ആർ.എസ്.പി ദേശീയ നേതാവുമായിരുന്നു കെ.പങ്കജാക്ഷൻ(25 ജനുവരി 1928 - 28 ആഗസ്റ്റ് 2012). അഞ്ചു മന്ത്രിസഭകളിൽ അംഗമായിരുന്ന ഇദ്ദേഹം പൊതുമരാമത്ത്, തൊഴിൽ, സ്‌പോർട്‌സ് എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു വഹിച്ചിരുന്നത്. ജീവിതരേഖപേട്ടയിൽ പോലീസ് ഹെഡ്‌കോൺസ്റ്റബിളായിരുന്ന എം.കേശവന്റെയും കെ.ലക്ഷ്മിയുടേയും മകനായി 1928 ജനവരി 25 ന് പങ്കജാക്ഷൻ ജനിച്ചു. ബി.എ, ബി.എൽ ബിരുദധാരിയാണ്. നിരാഹാര സമരങ്ങളിലും പിക്കറ്റിങ്ങുകളിലും പങ്കെടുത്ത് പോലീസിന്റെ കൊടിയ മർദനങ്ങൾക്കിരയായ ഇദ്ദേഹം 1957-ൽ അന്നത്തെ ഉള്ളൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970-ൽ തിരുവനന്തപുരം രണ്ടാം മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 1977 (തിരു.വെസ്റ്റ്), 1980, 82, 87 (ആര്യനാട് മണ്ഡലം) വർഷങ്ങളിലും നിയമസഭയിലെത്തി. 1977-ൽ സി. അച്യുതമേനോന്റെ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. തുടർന്ന് കെ. കരുണാകരൻ, എ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ, ഇ.കെ. നായനാർ എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും അംഗമായി. തൊഴിൽ, സ്‌പോർട്‌സ് തുടങ്ങിയ വകുപ്പുകൾ ഭരിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ എന്ന നിലയിലും പേരെടുത്തു. 'പങ്കയണ്ണൻ' എന്ന വിളിപ്പേരിൽ അറിയപ്പെട്ട അദ്ദേഹം ഗുസ്തി, ബാഡ്മിന്റൺ, ഫുട്‌ബോൾ തുടങ്ങിയവയിലും സമർത്ഥനായിരുന്നു.[1] തിരഞ്ഞെടുപ്പുകൾ
മന്ത്രി
അവലംബം
|
Portal di Ensiklopedia Dunia