കെ. സരസ്വതി അമ്മ
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീസ്വാതന്ത്ര്യവാദിയുമായിരുന്നു കെ.സരസ്വതി അമ്മ. ജീവിത രേഖ
തിരുവനന്തപുരം നഗരത്തിനടുത്തുള്ള കുന്നപ്പുഴ ഗ്രാമത്തിൽ കിഴക്കേവീട്ടിൽ തറവാട്ടിൽ 1919 ഏപ്രിൽ 4-നു സരസ്വതിയമ്മ ജനിച്ചു. അമ്മ: കാർത്യായനിയമ്മ. അച്ഛൻ: പത്മനാഭപിള്ള. 1936-ൽ പാള്ളം ഗേൾസ് ഇംഗ്ലീഷ് സ്കൂളിൽ നിന്നും ഒന്നാം സ്ഥാനത്തോടെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളെജിൽ ഇന്റർമീഡിയറ്റ് പഠനം. ആർട്സ് കോളെജിൽ മലയാളം ഐഛികമായി എടുത്ത് ബി.എ. യ്ക്കു പഠിച്ചു. മലയാളം ബി.ഏ റാങ്കോടെ പാസ്സായി. പി.അനന്തൻപിള്ള, ഡോ.ഗോദവർമ്മ, കോന്നിയൂർ മീനാക്ഷിയമ്മ ,ഇളംകുളം കുഞ്ഞൻപിള്ള എന്നിവർ അദ്ധ്യാപകരായിരുന്നു. കെ.ആർ നാരായണൻ, പി.സി അലക്സാണ്ടർ, ചങ്ങമ്പുഴ, ടി.എൻ.ഗോപിനാഥൻനായർ, കെ.ബാലകൃഷ്ണൻ, രവീന്ദ്രവർമ്മ എന്നിവർ സഹപാഠികൾ.പഠനത്തിൽ സരസ്വതിയമ്മയ്ക്ക് നല്ല കഴിവുണ്ടായിരുന്നിട്ടും, കടുത്ത സാമ്പത്തികബുദ്ധിമുട്ടുകൾ മെച്ചപ്പെട്ട പഠനം മുന്നോട്ട്കൊണ്ടുപോകുന്നതിന് പലപ്പോഴായി അവർക്ക് തടസ്സമുണ്ടാക്കി. അക്കാലത്ത് സന്യാസിയാകാനുള്ള ആഗ്രഹം അവരിൽ ജനിച്ചു. അതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് ടാഗോറിന് സരസ്വതിയമ്മ കത്തെഴുതി. എന്നാൽ ടാഗോർ ആ ആഗ്രഹം നിരാകരിച്ചുകൊണ്ടു മറുപടി എഴുതി. 1942-ൽ ബി.എ. പൂർത്തിയാക്കി. തുടർന്ന് രണ്ടുവർഷം അദ്ധ്യാപികയായി ജോലിചെയ്തു. 1945-ൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിൽ ഉദ്യോഗസ്ഥയായി. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സരസ്വതിയമ്മ സാഹിത്യരചന ആരംഭിച്ചു. ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ മാതൃഭൂമിയി വാരികയിൽ സീതാഭവനം എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ശാരി, രാജലക്ഷ്മി എന്നീ കൂട്ടുകാരികളായിരുന്നു പ്രേരണ.[1] ചങ്ങമ്പുഴ വാഴക്കുല എഴുതുന്നതിനു മുമ്പു് സരസ്വതി അമ്മ അവശന്മാരുടേയും ആർത്തന്മാരുടേയും കഥകൾ എഴുതി. പ്രസിദ്ധപ്പെടുത്തിയ ആദ്യരചന ‘സീതാഭവനം’ എന്ന ചെറുകഥയാണ്. വിവാഹം എന്ന സമ്പ്രദായത്തിലെ അപചയങ്ങൾ പലപ്പോഴും പ്രമേയായിരുന്ന കഥകൾ രചിച്ച സരസ്വതിയമ്മ അവിവാഹിതയായിരുന്നു. 1944 ൽ ആദ്യ പുസ്തകം പ്രേമഭാജനം പുറത്തിറങ്ങി. ഇതോടെ അവർക്കെതിരെ വ്യക്തിപരമായ പല അപവാദങ്ങളും ഉയർന്നു. കുടുംബാന്തരീക്ഷം കലുഷമായി. സഹോദരീ പുത്രൻ സുകു അവർക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. സുകുവുമായുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടായി. അവധിക്കാലത്ത് വീട്ടിൽ താമസിക്കാനാവാതെ മദ്രാസിലും മറ്റും പോയി താമസിച്ചു. വീട്ടിലെ സംഘർഷം എഴുത്ത് ജീവിതത്തേയും ബാധിച്ചു. ഒപ്പമുണ്ടായിരുന്ന സുകു മാറി താമസിച്ചു. പോലീസ് സർവീസിലായിരുന്ന സുകു ജോലി ആവശ്യത്തിനായി താമസം കോട്ടയത്തേക്കും മാറ്റി. സരസ്വതിയമ്മ ജോലി മാറ്റമായി തൃശൂരിലേക്ക് പോയി. എന്നാൽ 1961 ഏപ്രിൽ 9ന് സുകു മരണമടഞ്ഞു. സുകുവിന്റെ അപമൃത്യു സരസ്വതിയമ്മയ്ക്കു വലിയ ആഘാതമായി. 1963 ഒക്ടോ്ബർ 26ന അമ്മയും മരിച്ചു. മകന്റെ മരണത്തിൽ സമനില തെറ്റിയ മൂത്തസഹോദരി സരസ്വതിയമ്മയ്‌ക്കെതിരെ മേലുദ്യോഗസ്ഥർക്ക് പരാതി അയയ്ക്കുകയും ചെയ്തു. മൂത്തസഹോദരി സരസ്വതിയമ്മ എഴുതിയ കഥകളും മറ്റും അടിച്ചുവന്ന മാസികകൾ കൂട്ടിയിട്ട് അതിൽ മണ്ണെണ്ണയൊഴിച്ച് തീയിട്ട് 1967 ഏപ്രിൽ 25ന് ആത്മഹത്യയും ചെയ്തു. 1942 മുതൽ 1958 വരെയുള്ള കാലത്താണ് സരസ്വതിയമ്മ സജീവമായി സാഹിത്യരചനയിൽ ഏർപ്പെട്ടത്. കുടുംബബന്ധങ്ങളിലെ കാലുഷ്യവും വ്യക്തിപരമായ ദുരന്തങ്ങളും കാരണം, പിന്നീടവർ കാര്യമായിട്ട് ഒന്നുമെഴുതിയില്ല. സർവ്വീസിൽ നിന്ന് 1973 ഫെബ്രുവരിയിൽ സ്വയം വിരമിച്ചു. തനിച്ചായതിന്റെ തിക്ത വേദന അവരെ മഥിച്ചു. ദൈവത്തോട് തന്നെ രക്ഷിക്കണേയെന്ന അഭ്യർഥന മാത്രമായി പിന്നീടെഴുതിയ ഡയറിക്കുറിപ്പുകളിൽ മുഴുവൻ. രോഗപീഡകളിലേക്ക് മൂക്കുകുത്തിവീണ സരസ്വതിയമ്മ പ്രമേഹവും രക്തസമ്മർദ്ദവും വർധിച്ചതിനെ തുടർന്ന് 1975 ഡിസംബർ 26ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. കൃതികൾകഥാസമാഹാരങ്ങൾ
നോവൽ
നാടകം
ലേഖനസമാഹാരം
അന്ത്യം1975 ഡിസംബർ 26-ന് തന്റെ 56-ആം വയസ്സിൽ അവർ അന്തരിച്ചു. അവലംബം
|
Portal di Ensiklopedia Dunia