കെ.എം. ബഹാവുദ്ദീൻ
ഒരു അക്കാഡമീഷ്യനും എഴുത്തുകാരനും അലീഗഡ് സർവകലാശാല മുൻ പ്രൊ-വൈസ്ചാൻസലറും[1] ആയിരുന്നു ഡോ. കെ. എം. ബഹാവുദ്ദീൻ. 1969–1980 കാലഘട്ടത്തിൽ കോഴിക്കോട്ടെ റീജിനൽ എജിനിയറിംഗ് കോളേജിന്റെ (ഇപ്പോഴത്തെ എൻ.ഐ.ടി) പ്രിൻസിപ്പലുമായിരുന്നിട്ടുണ്ട്. 1981 മുതൽ 1984 വരെയുള്ള കാലയളവിൽ അലീഗഡ് സർവകലാശാല പ്രൊ-വി.സി.[2][3] ദുർഗാപുരിലെ ഉരുക്കുനിർമ്മാണശാല സ്ഥാപിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു.[4] ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡുക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേഷന്റെ തലവനായും സേവനമനുഷ്ഠിച്ചു. അടിയന്തരാവസ്ഥകാലത്തെ രാജൻ കേസിൽ, അന്നത്തെ കോഴിക്കോട് എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലായിരുന്ന ബഹാവുദ്ദീൻ നൽകിയ “രാജനെ പോലീസ് കസ്റ്റഡിയിൽ എടുത്തു“ എന്ന സാക്ഷിമൊഴി നിർണ്ണായകമായിരുന്നു[5]. കൊല്ലം ജില്ലയിലെ പരവൂർ സ്വദേശിയാണ് ബഹാവുദ്ദീൻ. രണ്ട് ഗ്രന്ഥങ്ങളും നിർവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. എം.ഇ.എസിന്റെ സ്ഥാപകാംഗമാണ്. 2011 മാർച്ച് 20 ന് കൊച്ചിയിൽ വച്ച് മരണമടഞ്ഞു. ഭാര്യ റംല. മൂന്ന് പെൺമക്കളും ഒരു മകനും. രചനകൾ
അവലംബം
|
Portal di Ensiklopedia Dunia