കെ.കെ. മുഹമ്മദ് അബ്ദുൽ കരീം
ചരിത്രഗവേഷകൻ, ഗ്രന്ഥകാരൻ, മാപ്പിള സാഹിത്യകാരൻ എന്നീ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് കെ.കെ. മുഹമ്മദ് അബ്ദുൽ കരീം[2]. കേരള മുസ്ലിം ചരിത്രഗേവഷണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകളും ഇദ്ദേഹം അർപ്പിച്ചിട്ടുണ്ട്. അറബി-മലയാള സാഹിത്യരംഗത്തെ ഒരുപാട് ഗ്രന്ഥ ശേഖരത്തിനുടമയുമായിരുന്ന ഇദ്ദേഹം കേരള മുസ്ലിം ചരിത്രം,സ്വാതന്ത്ര്യ സമരചരിത്രം, പൈതൃക സംരക്ഷണം, ഇസ്ലാമിക ചരിത്രം, ജീവചരിത്രം എന്നീ മേഖലകളിൽ 82 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ടിപ്പു സുൽത്താൻ, ലൈലാ മജ്നു, നാലു ഖലീഫമാർ, ഇസ്ലാം-ആർഷ സങ്കലിത സംസ്കാരങ്ങൾ-ഭാരതീയ പ്രവാചകൻമാർ, മരുഭൂമിയിലെ സുന്ദരിമാർ തുടങ്ങിയ കൃതികൾ മലയാളസാഹിത്യ രംഗത്ത് ശ്രദ്ധ നേടി. [3] ജീവിതരേഖ1932 ജൂൺ 1 ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് കൊളത്തൂരിൽ ആണ് അദ്ദേഹം ജനിച്ചത്. (കരിപ്പൂർ അംശം വെള്ളാര് ദേശം) കീടക്കാട്ട് കാവുങ്ങൽ കണ്ടിയിൽ വീരാൻകുട്ടി മുസ്‌ല്യാരാണ് പിതാവ്.മാതാവ് കീടക്കാട്ട് തെക്കുവീട്ടിൽ ഫാത്വിമക്കുട്ടി. കൊളത്തൂരിലെ ഓത്തുപള്ളി, കൊണ്ടോട്ടി ജി.എം. എൽ. പി സ്കൂൾ, കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം മദ്രസ, വി.എച്ച്.എം. ഹൈസ്കൂൾ മൊറയൂർ, ഗവ. ട്രെയിനിങ് സ്കൂൾ മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കരസ്ഥമാക്കി. മൊറയൂർ പള്ളി ദർസിലും പള്ളിദർസിലും മതാധ്യായനം നടത്തി. പിതാമഹൻ സ്ഥാപിച്ച പ്രൈമറി സ്കൂളിൽ 1951 ൽ അധ്യാപകനായി ജോലി ആരംഭിച്ചു. 1987 ജൂൺ 30 ന് വിരമിച്ചു. [4] തബൂക് കിസ്സപ്പാട്ട് രചയിതാവും മഹാകവി മോയിൻകുട്ടി വൈദ്യരുടെ ഗുരുവുമായ ചുള്ളിയൻ വീരാൻകുട്ടിയാണ് ഇദ്ദേഹത്തിന്റെ പിതാമഹൻ . പിതാവിന്റെ സുഹൃത്തുക്കളായ ഫലകി മുഹമ്മദ് മൗലവിയുടെയും കെ സി കോമുക്കുട്ടി മൗലവിയുടെയും സംഭാഷണങ്ങൾ ശ്രദ്ധിച്ചുവളർന്ന അബ്‌ദുൽകരീമിൽ കൗമാരദശയിൽ തന്നെ ചരിത്രാന്വേഷണ കൗതുകവും എഴുതാനുള്ള ആഗ്രഹവും വളർന്നുവന്നിരുന്നു. സ്‌കൂൾ പഠനത്തോടൊപ്പം സമാന്തരമായി ദർസ് പഠനവും മുന്നോട്ടുകൊണ്ടുപോയിരുന്നു. അദ്ദേഹത്തിന്റെ ഗുരുനാഥൻ മുഹമ്മദ് അമാനി മൗലവിയായിരുന്നു. അദ്ദേഹത്തിന്റെ പ്താമഹന്മാരിൽ ഒരാളായ ആലിക്കുട്ടി മുസ്‌ല്യാർ മൂന്ന് മൗലിദുകളുടെയും മർഥിയകളുടെയും കർത്താവായിരുന്നു. അൽമനാർ, ശബാബ്, യുവകേസരി, അൽഫാറൂഖ് തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനമെഴുതിത്തുടങ്ങിയ കരീം പഴയ കാല പ്രസിദ്ധീകരണങ്ങൾ സൂക്ഷിക്കുന്നതിൽ അതീവ താല്‌പര്യം കാണിച്ചിരിന്നു. കീടക്കാടൻ,ഇബ്നു മീരാൻ കുട്ടി,അബൂ നശീദ, അബൂ അബ്ദു റഷീദ്, അബൂ നശീദ തുടങ്ങിയ തൂലികാ നമങ്ങളും അദ്ദേഹം സ്വീകരിച്ചിരുന്നു. പ്രശസ്തിക്ക് വേണ്ടിയുള്ള ഭ്രമം കരീം മാസ്റ്ററെ പിടികൂടിയതേയില്ല.[5]ഗവേഷണം ജീവിതസപര്യയാക്കിയ യോഗിയായിരുന്ന അദ്ദേഹം മുഖ്യധാരാ അംഗീകാരൾക്ക് ശ്രമിക്കുകയോ പുരസ്കാരങ്ങൾക്ക് പിന്നാലെ പോവുകയോ വേണ്ടത്ര പരിഗണിക്കപ്പെടുകയോ ചെയ്യാതെ പോവുകയായിരുന്നു[അവലംബം ആവശ്യമാണ്]. 73ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. ചരിത്രവും സാഹിത്യവുംകേരള മുസ്ലിം പാരമ്പര്യത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ആധികാരികവും ബൃഹത്തുമായ മഹത്തായ മാപ്പിള പാരമ്പര്യം എന്ന ഗ്രന്ഥം സി.എൻ. അഹ്മദ് മൗലവിയോടൊപ്പം അദ്ദേഹം ചേർന്നെഴുതി. 1978 ൽ പുറത്തിറങ്ങിയ മാപ്പിള പാരമ്പര്യം എന്ന കൃതിക്ക് കേരള സർക്കാർ, കേരള സാഹിത്യ അക്കാദമി, കേരള വഖഫ് ബോർഡ് എന്നിവർ 3000 ക.വീതം പാരിതോഷികം നൽകി. കേരള സർക്കാർ പ്രസിദ്ധീകരിച്ച സർവ്വ വിജ്ഞാന കോശം ഏഴാം വാള്യത്തിൽ മാപ്പിള സാഹിത്യത്തെ കുറിച്ച് ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ട്. കേരള മുസ്‌ലിം ചരിത്രരചനയിൽ പി എ സെയ്‌തുമുഹമ്മദ്, ഡോ. സി കെ കരീം എന്നിവർക്കുശേഷം മൗലികമായ രചനകളൊന്നും തന്നെ ഉണ്ടായിട്ടില്ലല്ലെന്നും ഇവരിൽ തന്നെ കേരള മുസ്‌ലിം പൈതൃകവും അതിന്റെ ശേഷിപ്പുകളും തേടി കേരളം മുഴുവൻ സഞ്ചരിക്കുകയും പരമാവധി രേഖകൾ സമാഹരിക്കുകയും ചെയ്‌തത് മുഹമ്മദ് അബ്ദുൽ കരീം എന്ന ഒറ്റ വ്യക്തി മാത്രമാണെന്ന് ചരിത്രസൂക്ഷിപ്പുകാരനായ അബ്ദുറഹിമാൻ മങ്ങാട് അഭിപ്രായപ്പെട്ടുന്നു[6]. വക്കം മൗലവി, ഹമദാനി തങ്ങൾ, സനാഉല്ല മക്തിതങ്ങൾ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, പി അബ്‌ദുൽഖാദർ മൗലവി തുടങ്ങിയവരെ പുതിയ സമൂഹത്തിന് പരിചയപ്പെടുത്തി. കരീം മാസ്റ്ററുടെ സ്മരണക്കായി ഔദ്യോഗികമായ ചരിത്ര സെമിനാറുകൾക്ക് വേദിയൊരുക്കിയിരുന്നു [7] അമേരിക്കൻ സാഹിത്യകാരനായ സ്റ്റീഫൻ ഫ്രെഡറിക് ഡേലിൻറെ മാപ്പിളാസ് ഓഫ് മലബാർ [8] (Mapilas of Malabar 1498-1922) എന്ന ഡോക്ടറേറ്റിനായുള്ള ഗവേഷണത്തിന് മുഖ്യമായി ഉപയോഗിച്ചത് കെ.കെ. അബ്ദുൽ കരീമിൻറെ പഠനങ്ങളും കൃതികളുമായിരുന്നു. ഈ കൃതി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി 1980 ൽ പ്രസിദ്ധീകരിച്ച [9]. റോളണ്ട് ഇ. മില്ലറുടെ കൂടെ മാപ്പിള മുസ്‌ലിം ഓഫ് കേരള (Mapila Muslim of Kerala)[10] എന്ന കൃതി രചിക്കുവാനും കരീം മാസ്റ്ററുടെ സഹായമുണ്ടായിരുന്നു.[11]. മൌലിക രചനകൾക്ക് പുറമെ അറബി, ഉറുദു ഭാഷകളിൽ അനേകം കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് യുവത ബുക്സ് പ്രസിദ്ധീകരിച്ച കൊന്നിയൂർ രാഘവൻ നായരുടെ ദിവ്യദീപ്തിയെന്ന ഖുർആനിൻറെ കാവ്യാവിഷ്കാരവും കോഴിക്കോട് ഐ.പി.എച്ച്പ്രസിദ്ധീകരിച്ച കെ.ജി. രാഘവൻ നായരുടെ ഖുർആൻ കാവ്യാവിഷ്കാരമായ അമൃതവാണിയും വെളിച്ചം കാണുന്നതിൽ പങ്ക് വഹിച്ചത് കരീം മാസ്റ്ററായിരുന്നു.[12] മാപ്പിള സാഹിത്യ അക്കാദമി പ്രസിഡന്റ്, ഇന്തോ-അറബ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡൻറ്, കലിമ വിജ്ഞാനകോശം ചീഫ് എഡിറ്റർ, ഖിലാഫത് സ്മരണിക പത്രാധിപർ, കേരള മുസ്‌ലിം ഡയറക്ടറി, ഇസ്‌ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്), ഇസ്‌ലാം അഞ്ച് വാള്യങ്ങളിൽ എന്നിവയുടെ പത്രാധിപ സമിതിയംഗമായ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഗവേഷകർക്കും മറ്റു പണ്ഡിതർക്കും അവലംബിക്കാനുള്ള വലിയ ഒരു ലൈബ്രറി അദ്ദേഹത്തിന്റെ വസതിയിൽ ഉണ്ടായിരുന്നു[13][14]. കെ.എൻ. പണിക്കർ, കെ.കെ.എൻ. കുറുപ്പ്, എം. ഗംഗാധരൻ, എം.ജി.എസ്. നാരായണൻ തുടങ്ങിയ പണ്ഡിതർ ഈ കാര്യം പ്രത്യേകം പരാമർശിച്ചിരുന്നു. പ്രധാനകൃതികൾചരിത്രം - ചരിത്രാനുബന്ധമേഖലകളിലാണ് കരീം സാഹിബിൻറെ രചനകൾ എറെയും. വിവിധ വിഷയങ്ങളിലാണ് എൺപതിൽപരം കൃതികൾ എഴുതിയിട്ടുണ്ട്. സി. എൻ അഹ്മദ് മൗലവിയോടൊപ്പം രചിച്ച മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം പ്രധാനപ്പെട്ട കൃതി. കെ എം സീതി സാഹിബ്, മക്തി തങ്ങൾ, ചാലിലകത്ത്, കെ എം മൗലവി എന്നിവരുടെ ജീവചരിത്രം എഴുതിയത് അദ്ദേഹമാണ്. മക്തി തങ്ങളുടെ സമ്പൂർണകൃതികൾ സമാഹരിക്കുന്നതിനുവേണ്ടി അദ്ദേഹം കേരളത്തിന്റെ വിവിധഭാഗങ്ങളിൽ സഞ്ചരിച്ചു. ഈ ഗ്രന്ഥം 1981-ൽ കേരള ഇസ്‌ലാമിക് മിഷൻ പ്രസിദ്ധീകരിച്ചു. ഇപ്പോൾ വചനം ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. കൂടാതെ മക്തി തങ്ങളുടെ ജീവചരിത്രവും കേരള ഇസ്‌ലാമിക് മിഷൻ പ്രസിദ്ധീകരിച്ചു. മൗലാനാ മുഹമ്മദ് മൻസൂർ നുഅ്‌മാനി എഴുതിയ ശൈഖ് മുഹമ്മദുബ്‌നു അബ്‌ദുൽ വഹ്‌ഹാബിനെക്കുറിച്ചുള്ള ആരോപണങ്ങൾക്കുള്ള മറുപടിയായ `ദി ആയ മുകസ്സഫ അനിശ്ശൈഖ് മുഹമ്മദുബ്‌നു അബ്‌ദിൽ വഹ്‌ഹാബ്' എന്ന കൃതി കരീം സാഹിബ് മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. ഗവേഷണം
ജീവചരിത്രം
സമാഹരണം
ചരിത്രം
വ്യാഖ്യാനം
സാഹിത്യം
ഇസ്ലാമിക പഠനം
മറ്റു കൃതികൾ
പുരസ്കാരങ്ങൾ
സ്മരണികകരീം മാസ്റ്ററുടെ സ്മരണക്കായി മാപ്പിള കലാ അക്കാദമി കെ.കെ. അബ്ദുൽ കരീം അവാർഡ് ഏർപ്പെടുത്തി.[20] കെ.കെ. മുഹമ്മദ് അബ്ദുൽ കരീമിൻറെ നിര്യാണത്തെ തുടൃർന്ന് മുഹമ്മദ് അബ്ദുൽ കരീം സെൻറർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് പുറത്തിറക്കിയ കൃതിയാണ് ചരിത്രം ചരിത്രം വർത്തമാനമാക്കിയ ഒരാൾ.[21] അനുസ്മരണങ്ങളും ചരിത്രകാരനെ കുറിച്ചുള്ള പ്രമുഖരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പഠനങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. [22] കുടുബംമേലങ്ങാടിയിലെ മഠത്തിൽ കദീശുമ്മയായിരുന്നു ഭാര്യ. 1983 ജൂൺ 23 ന് അവരുടെ ദേഹവിയോഗത്തെ തുടർന്ന് കൊളത്തൂർ valassery ഉമ്മാച്ചുവിനെ വിവാഹം ചെയ്തു. മക്കൾ : ഡോ. കെ.കെ. മുഹമ്മദ് അബ്ദുൽ സത്താർ (ചരിത്രവിഭാഗം തലവൻ -പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി[23]), സുബൈദ, കെ.കെ. മുഹമ്മദ് അബ്ദുൽ ജബ്ബാർ -(അധ്യാപകൻ, കാലിക്കറ്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കോഴിക്കോട്), റഷീദ -അധ്യാപിക നഷീദ -അധ്യാപിക, മാജിദ. അവലംബം
|
Portal di Ensiklopedia Dunia