കെ.കെ. രാമചന്ദ്രൻ
അധ്യാപകനും സംസ്ഥാന ആരോഗ്യ, ഭക്ഷ്യവകുപ്പ് മുൻ മന്ത്രിയും കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു[3] കെ.കെ. രാമചന്ദ്രൻ മാസ്റ്റർ (1936- 2021) ജീവിതരേഖകണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് താലൂക്കിലെ ചൊക്ലി ഗ്രാമത്തിൽ നാരായണൻ നമ്പ്യാരുടെയും രുഗ്മിണിയമ്മയുടെയും മകനായി 1936 ഡിസംബർ പതിനൊന്നിന് ജനിച്ചു. എസ്.എസ്.എൽ.സിക്ക് ശേഷം ടി.ടി.സി പൂർത്തിയാക്കി. അധ്യാപകനായി ജീവിതമാരംഭിച്ചെങ്കിലും പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. [4][5] 2021 ജനുവരി 7ന് ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ട് വച്ച് അന്തരിച്ചു.[6] രാഷ്ട്രീയ ജീവിതംമലബാറിലെ കോൺഗ്രസിൻ്റെ കരുത്തനായ നേതാവായിരുന്നു രാമചന്ദ്രൻ മാസ്റ്റർ. 1954-ൽ യൂത്ത് കോൺഗ്രസിൻ്റെ നെടുമ്പ്രം വില്ലേജ് കമ്മറ്റി സെക്രട്ടറിയായിട്ടായിരുന്നു രാഷ്ട്രീയ പ്രവേശനം. 1957-ൽ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. അധ്യാപക ജീവിതം തുടർന്നു എങ്കിലും 1979-ൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനു വേണ്ടി അധ്യാപക ജോലി രാജിവച്ചു. 1969 മുതൽ 1974 വരെ വയനാട് ഉൾക്കൊള്ളുന്ന അവിഭക്ത ജില്ലയായിരുന്ന കോഴിക്കോട് ഡിസിസിയുടെ സെക്രട്ടറിയായ രാമചന്ദ്രൻ മാസ്റ്റർ പിന്നീട് 1978-ൽ കോൺഗ്രസ് പിളർന്നപ്പോൾ ലീഡർ കെ. കരുണാകരനൊപ്പം (ഐ) ഗ്രൂപ്പിൽ ഉറച്ചുനിന്നു. 1988-ൽ കെ. മുരളീധരൻ്റെ രാഷ്ട്രീയ പ്രവേശനത്തോടെ ലീഡർ കെ.കരുണാകരനുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് രാമചന്ദ്രൻ മാസ്റ്റർ (ഐ) ഗ്രൂപ്പ് ഉപേക്ഷിച്ച് (എ) ഗ്രൂപ്പിൻ്റെ നേതാവായി.[7] 1970-1971 കാലത്ത് കെപിസിസി അംഗമായും കെപിസിസിയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ സുൽത്താൻ ബത്തേരിയിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ കോഴിക്കോട് ഡിസിസി പ്രസിഡൻറായ രാമചന്ദ്രൻ മാസ്റ്റർ 1984-ൽ കെപിസിസി ജനറൽ സെക്രട്ടറിയായി. പിന്നീട് 1982-ലും 1987-ലും സുൽത്താൻ ബത്തേരിയിൽ നിന്ന് തന്നെ വീണ്ടും എം.എൽ.എ ആയി. 1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ നിന്നു നിയമസഭ അംഗമായ മാസ്റ്റർ 1996-ലും 2001-ലും വീണ്ടും കൽപ്പറ്റയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1995-1996-ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ഭക്ഷ്യം, പൊതുവിതരണ വകുപ്പ് മന്ത്രിയായും 2004-2006-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2006-ൽ കൽപ്പറ്റയിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചു എങ്കിലും ജനതാദളിലെ എം.വി. ശ്രേയാംസ് കുമാറിനോട് പരാജയപ്പെട്ടു.[8] 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കി. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. തിരഞ്ഞെടുപ്പുകൾ
പുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia