കേരളത്തിന്റെ അമ്പത്തി നാലാമത് സ്കൂൾ കലോത്സവം2014ജനുവരി 19 മുതൽ ജനുവരി 25 വരെ പാലക്കാട് വെച്ച് നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം.[1][2] അമ്പത്തി നാലാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 2014 ജനുവരി 19-നു് പാലക്കാട് ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തു വച്ച് വീഡിയോ കോൺഫറൻസിങ്ങ് വഴി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. ചടങ്ങിൽ ചലചിത്ര താരം ബാലചന്ദ്രമേനോൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, പാലക്കാട് എം.പി എം.ബി. രാജേഷ്, ആലത്തൂർ എം.പി പി കെ ബിജു, പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ, മുൻ മന്ത്രി എ.കെ. ബാലൻ, നഗരസഭാ ചെയർമാൻ അബ്ദുൾ ഖുദൂസ്സ് എന്നിവർ പങ്കെടുത്തു. 2000 ത്തിലാണ് പാലക്കാട് അവസാനമായി സ്കൂൾ കലോത്സവം നടന്നത്. കോഴിക്കോട് ആതിഥേയരായ പാലക്കാടിനെ 6 പോയന്റുകൾക്ക് പിന്നിലാക്കി ജേതാക്കളായി.
ഏഴു ദിവസം നീണ്ടു നിന്ന കലോത്സവത്തിനു ജനുവരി 25 വൈകീട്ട് 5 മണിക്ക് തുടങ്ങിയ സമാപന സമ്മേളനത്തോടെ അവസാനിച്ചു. ചടങ്ങിൽ ചലച്ചിത്ര താരവും മുൻ കലാതിലകവും ആയിരുന്ന കാവ്യ മാധവൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ എത്താൻ സാധിക്കാത്ത പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, അദ്ദേഹത്തിന്റെ സന്ദേശം വിക്ടേർസ് ചാനലിലൂടെ അറിയിച്ചു.
വേദികൾ
പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള 18 വേദികളിലായാണു മത്സരങ്ങൾ നടന്നത്