ജനാധിപത്യ സംരക്ഷണസമിതി
1994-ൽ സി.പി.ഐ (എം)ൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം കെ.ആർ. ഗൗരിയമ്മ രൂപീകരിച്ച രാഷ്ട്രീയകക്ഷിയാണ് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്.). ഗൗരിയമ്മയാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറി.[2]. പാർട്ടിയുടെ തിരഞ്ഞെടുപ്പു ഛിഹ്നം ബസ് ആണ്. ആലപ്പുഴയിലാണ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്[3]. ഇത് കേരളത്തിലെ ഒരു രജിസ്റ്റേഡ് രാഷ്ട്രീയ കക്ഷിയാണ്[4] രാഷ്ട്രീയത്തിലെ സ്ഥാനംഐക്യ ജനാധിപത്യ മുന്നണിയ്ക്കൊപ്പമാണ് ജനാധിപത്യ സംരക്ഷണ സമിതി ആരംഭം മുതൽ നിലകൊണ്ടിരുന്നത്. കെ.ആർ. ഗൗരിയമ്മ 2001-ലെ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നു. [2]. ഈ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ മത്സരിച്ച ജെ.എസ്.എസ് നാലെണ്ണത്തിൽ വിജയിച്ചിരുന്നു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.31% വോട്ടുകളാണ് ഈ കക്ഷിക്ക് ലഭിച്ചതെങ്കിലും[5] മത്സരിച്ച നാലു സീറ്റുകളിൽ[6] ഒന്നിൽ പോലും വിജയിക്കുവാൻ സാധിച്ചില്ല[7]. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപും അതിനു ശേഷവും[8] [9] ജനാധിപത്യ സംരക്ഷണ സമിതിയും ഐക്യജനാധിപത്യ മുന്നണിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു മുൻപും ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ വാർത്തയായിട്ടുണ്ട്[10] ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി. ജോർജ്ജുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഐക്യ ജനാധിപത്യ മുന്നണി വിടുകയാണെന്ന് 2013 ഏപ്രിൽ 20-ന് ജെ.എസ്.എസ്. പ്രഖ്യാപിച്ചു.[11]
പിളർപ്പ്കെ.ആർ. ഗൗരിയമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ജെ.എസ്.എസ്.പാർട്ടി രൂപവത്കരിച്ചതിന്റെ 20-ൽ വർഷത്തിൽ ജനാധിപത്യ സംരക്ഷണസമിതി (ജെ.എസ്.എസ്.) നാലു പാർട്ടികളായി പിളർന്നിരുന്നു.[12] 2015-ൽ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മുലം പാർട്ടി നാലായി പിളർന്ന്, പല മുന്നണിയിൽ ആയി ചിതറി കിടക്കുന്നു. ഇത് കുടാതെ ഈ പിളർന്ന വിഭാഗത്തിൽ പിന്നെയും പിളർന്ന് അവർ മറ്റ് പാർട്ടികളിൽ ചേർന്നു.
വിവാദങ്ങൾ2001-ൽ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഉമേഷ് ചള്ളിയിൽ ശ്രീനാരായണഗുരുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്തത് വിവാദമാവുകയും ഇതിന്റെ പേരിൽ കോടതി നടപടികളുണ്ടാവുകയും ചെയ്തിരുന്നു[15] [16] പൊതുജന സംഘടനകൾ
അവലംബം
Janathipathiya Samrakshana Samithy എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia