ജിതേന്ദ്ര മോഹൻ ഹാൻസ്
ഒരു ഇന്ത്യൻ ഒട്ടോറിനോളറിംഗോളജിസ്റ്റ്, മെഡിക്കൽ ഗവേഷകൻ, ലാറിൻജിയൽ കാൻസർ ശസ്ത്രക്രിയയ്ക്ക് ശേഷം സംഭാഷണം തിരികെകിട്ടാനായി ഹാൻസ് സ്പീച്ച് വാൽവ് കണ്ടുപിടിച്ചയാൾ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ജിതേന്ദ്ര മോഹൻ ഹാൻസ്.[1] കോക്ലിയർ ഇംപ്ലാന്റ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗമായ അദ്ദേഹം 2014 ൽ ഒരു തദ്ദേശീയ ബയോണിക് ചെവി വികസിപ്പിച്ചെടുത്ത പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (DRDO) സ്പോൺസർ ചെയ്ത പ്രോജക്ട് ടീമിന്റെ ഭാഗമാണ്.[2] 1955 നവംബർ 27 ന് ജനിച്ച അദ്ദേഹം 1978 ൽ മീററ്റ് സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി [3] ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓണററി ഇഎൻടി സർജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അലി യജുർ ജംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെഫ്നെസ്, മുംബൈ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, മൈസൂർ എന്നിവിടങ്ങളിലെ സർക്കാർ നോമിനിയാണ്.[4] കോക്ലിയർ ഇംപ്ലാന്റുകൾക്കായുള്ള ഏറ്റവും ചുരുങ്ങിയ ഇൻവേസീവ് ശസ്ത്രക്രിയാ രീതികൾക്ക് അദ്ദേഹം തുടക്കമിട്ടതായി റിപ്പോർട്ടുണ്ട് [5] കൂടാതെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെയും ലോകാരോഗ്യ സംഘടനയുടെയും (ഡബ്ല്യുഎച്ച്ഒ) ഉപദേശക സമിതികളിൽ അംഗമാണ്. [6] വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2005 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി. [7] അവലംബം
|
Portal di Ensiklopedia Dunia