ജോസഫ് പാറേക്കാട്ടിൽ
സിറോ-മലബാർ സഭക്കാരനായ പ്രഥമ കർദ്ദിനാളും എറണാകുളം അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയുമായിരുന്നു മാർ ജോസഫ് പാറേക്കാട്ടിൽ (ഏപ്രിൽ 1, 1912 — ഫെബ്രുവരി 20, 1987).[1] മൂന്നു പതിറ്റാണ്ടോളം ഇദ്ദേഹം അതിരൂപതാ അധ്യക്ഷ പദവി വഹിച്ചിരുന്നു. ജീവിതരേഖഎറണാകുളം ജില്ലയിലെ കിടങ്ങൂരിൽ 1912 ഏപ്രിൽ 1-നാണ് ഇദ്ദേഹത്തിന്റെ ജനനം. 1939 - ഓഗസ്റ്റ് 24-ന് പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം ശ്രീലങ്കയിലെ കാൻഡി പേപ്പൽ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കിയ ശേഷം ദൈവശാസ്ത്രത്തിൽ ഡോക്‌ട്രേറ്റും തത്ത്വശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദവും നേടി. ക്രൈസ്തവ വാരികയായ സത്യദീപത്തിന്റെ ചീഫ് എഡിറ്ററായി വളരെക്കാലം സേവനമനുഷ്ഠിച്ചിരുന്നു. ഞാറയ്ക്കൽ, വടക്കൻ പറവൂർ എന്നീ ഇടവകകളിൽ സഹവികാരിയായിരുന്നു. പിന്നീട് കൊച്ചി ചുണങ്ങംവേലിയിൽ വികാരിയായും ചുമതല വഹിച്ചു. 1953 ഒക്ടോബർ 28-ന് എറണാകുളം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. 1956 ജനുവരി 27-ന് എറണാകുളം അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായും തുടർന്ന് 1957 ജനുവരി 9-ന് ആർച്ച് ബിഷപ്പായും ചുമതലയേറ്റു. 1969 ഏപ്രിൽ 28-നാണ് പോൾ ആറാമൻ മാർപ്പാപ്പ ഇദ്ദേഹത്തെ കർദ്ദിനാളായി നിയമിച്ചത്. 1984-ൽ തൽസ്ഥാനത്തു നിന്നും വിരമിച്ചു. റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ കൺസൾട്ടന്റായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1987 ഫെബ്രുവരി 20-ന് 74-ആം വയസ്സിൽ അന്തരിച്ചു. പുറത്തേക്കുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia