ജോൺ ബോർത്‌വിക് ഹിഗ്ഗിൻസ്
ഹിഗ്ഗിൻസ് ഭാഗവതർ എന്നറിയപ്പെട്ടിരുന്ന ജോൺ ബോർത്‌വിക് ഹിഗ്ഗിൻസ് (സെപ്തംബർ 18, 1939 – ഡിസംബർ 7, 1984), ഒരു അമേരിക്കൻ സംഗീതജ്ഞനും, പണ്ഡിതനും, അദ്ധ്യാപകനുമായിരുന്നു. കർണ്ണാടക സംഗീത മേഖലയിലുള്ള സവിശേഷ പരിജ്ഞാനത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ആദ്യ വർഷങ്ങളും വിദ്യാഭ്യാസവുംമസാച്ചുസെറ്റ്സിലെ ആൻഡോവർ എന്ന സ്ഥലത്താണ് ജോൺ ഹിഗ്ഗിൻസ് ജനിച്ചത്.അദ്ദേഹത്തിന്റെ അമ്മ ആൻഡോവർ ഫിലിപ്സ് അക്കാദമിയിലെ സംഗീതാദ്ധ്യാപികയും, അച്ഛൻ അതേ സ്ഥാപനത്തിലെ ഇംഗ്ലീഷ് അദ്ധ്യാപകനും ആയിരുന്നു. അവിടെ നിന്നു തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ജോൺ ഹിഗ്ഗിൻസ് വെസ്‌ലിയൻ സർവ്വകലാശാലയിൽ നിന്ന് 1962ൽ സംഗീതത്തിലും ചരിത്രത്തിലുമായി ബി.എ.ഡബിൾ മേജർ ബിരുദവും 1964ൽ സംഗീതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, 1973 ൽ വംശീയസംഗീതശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദവും കരസ്ഥമാക്കി. ഔദ്യോഗിക ജീവിതം1971 ൽ, അദ്ദേഹം, ട്രിച്ചി ശങ്കരനോടൊപ്പം ചേർന്ന് യോർക്ക് സർവ്വകലാശാലയിൽ ഭാരതീയ സംഗീത പഠന വിഭാഗം ആരംഭിച്ചു.[1]. 1978 ൽ വെസ്‌ലിയനിൽ സംഗീത പ്രൊഫസറും, കലാ പഠന കേന്ദ്രത്തിന്റെ മേധാവിയുമായി അദ്ദേഹം തിരിച്ചെത്തി. വെസ്‌ലിയൻ പാഠ്യപദ്ധതി നവീകരിക്കുന്നതിലും, സർവ്വകലാശാലാ സമൂഹത്തിനകത്തും പുറത്തുമായി നിരവധി സാംസ്കാരിക പരിപാടികൾ നടത്തുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ഹിഗ്ഗിൻസിന്, യൂറോപ്യൻ പാശ്ചാത്യ സംഗീതശാഖകളിലും വൈദഗ്ദ്ധ്യമുണ്ടായിരുന്നു. കർണ്ണാടകസംഗീതത്തിൽ അഭിജ്ഞനായ ആദ്യത്തെ ഇതരഭാരതീയൻ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.[2][3] റോബർട്ട് ഇ ബ്രൗൺ, ടി.രംഗനാഥൻ എന്നിവരുടെ പാഠങ്ങളിലൂടെയാണ് അദ്ദേഹം കർണ്ണാടകസംഗീതത്തെ പരിചയപ്പെടുന്നത്. രംഗനാഥന്റെ സഹോദരിയും പ്രശസ്ത നർത്തകിയുമായ ടി. ബാലസരസ്വതിയുടെ ഒരു നൃത്തപരിപാടി കണ്ടതോടെയാണ് ഹിഗ്ഗിൻസ് കർണ്ണാടകസംഗീതത്തിലേക്ക് ആകർഷിക്കപ്പെട്ടത്. തുടർന്ന്, അദ്ദേഹം കർണ്ണാടകസംഗീതത്തിന്റെ ഭാഷാപാഠങ്ങളിൽ മുഴുകുകയും, ഫുൾബ്രൈറ്റ് സ്കോളർഷിപ്പിന്റെ സഹായത്തോടെ ഡോ : ടി വിശ്വനാഥന്റെ കീഴിൽ തുടർപഠനത്തിനായി ഇന്ത്യയിലേക്ക് പോകുകയും ചെയ്തു. കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ത്യാഗരാജ ആരാധന പോലുള്ള വേദികളിൽ, ആസ്വാദക പ്രശംസയ്ക്ക് പാത്രമാകാൻ അദ്ദേഹത്തിനു കഴിഞ്ഞു. ടി. ബാലസരസ്വതിയുടെ കീഴിൽ പഠനം തുടർന്ന അദ്ദേഹം ഭരതനാട്യ നൃത്തത്തിനെയാണ് തന്റെ പ്രബന്ധത്തിന് വിഷയമായി സ്വീകരിച്ചത്. ഭാരതീയ പഠനത്തിനായുള്ള അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിൽ, മുതിർന്ന ഗവേഷണ പഠിതാവായി അദ്ദേഹം വീണ്ടും ഭാരതത്തിലെത്തി. അദ്ദേഹം ഒട്ടനവധി സംഗീതകച്ചേരികൾ നടത്തുകയും നിരവധി ആൽബങ്ങൾ ലേഖ്യപ്പെടുത്തുകയും ചെയ്തു. വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സംഗീത അവബോധം, ഭാഗവതർ എന്ന പേര് നേടിക്കൊടുത്തു. 1984 ഡിസംബർ 7 ന് ഒരു മദ്യപൻ അലക്ഷ്യമായി ഓടിച്ച വാഹനം തട്ടി അദ്ദേഹം മരണപ്പെടുകയായിരുന്നു. വംശീയ വിദ്വേഷത്തിനെതിരേ, ദക്ഷിണാഫ്രിക്കയിൽ കച്ചേരികൾ നടത്തുവാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ അപകടം. പ്രശസ്തിഭാരതീയ കലാഭിജ്ഞരുടെ അംഗീകാരം ഹിഗ്ഗിൻസിന് വേണ്ടുവോളം ലഭ്യമായിരുന്നു. ത്യാഗരാജസ്വാമികളുടെ വളരെ പ്രശസ്തമായ "എന്തരോ മഹാനുഭാവുലു" എന്ന കൃതി ഹിഗ്ഗിൻസ് ആലപിക്കുന്നത് വളരെയധികം ആസ്വാദകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.അതെഴുതപ്പെട്ടിരുന്ന തെലുങ്ക് ഭാഷ ഹിഗ്ഗിൻസിന്റെ ആലാപനശൈലിക്ക് തടസ്സമായതേയില്ല എന്ന് വിലയിരുത്തപ്പെടുന്നു. ഹിഗ്ഗിൻസിന്റെ പ്രശസ്തമായ മറ്റു സംഗീതാവിഷ്കാരങ്ങൾ "കൃഷ്ണാ നി ബേഗെനെ ബാരോ, ശിവ ശിവ ശിവ, അംബ പരദേവതേ, ഗോവർധന ഗിരി ധാര, കാ വാ വാ" എന്നിവയായിരുന്നു. അനുമോദനങ്ങളോടൊപ്പം തന്നെ, ഉച്ചാരണത്തിലെ ചെറിയ പിഴവുകളെ ചൊല്ലിയുള്ള കുറ്റപ്പെടുത്തലുകളും അദ്ദേഹത്തിന് ചില കോണുകളിൽ നിന്നെങ്കിലും കേൾക്കേണ്ടി വന്നിട്ടുണ്ട്.[4] എന്നിരുന്നാലും, ഇത്തരം വിമർശനങ്ങൾ അദ്ദേഹത്തെ തളർത്തിയിരുന്നില്ല. ആകാശവാണിയിലൂടെ ഒട്ടേറെ കച്ചേരികൾ അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മകനായ നിക്കോളാസ് ഹിഗ്ഗിൻസ് കർണ്ണാടകസംഗീത വിദ്യാർത്ഥിയും വംശീയസംഗീതജ്ഞനുമാണ്.[5] അവലംബം
ഗ്രന്ഥസൂചി
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia