ജോർജ് വാഗൻട്രീബർപത്തൊമ്പതാം നൂറ്റാണ്ടിൽ ഡെൽഹിയിൽ പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷുകാരനായ പത്രപ്രവർത്തകനായിരുന്നു ജോർജ് വാഗൻട്രീബർ (ഇംഗ്ലീഷ്: George Wagentrieber). 1850-കളിൽ അദ്ദേഹം ഡെൽഹി ഗസറ്റ് പത്രത്തിന്റെ എഡിറ്ററായിരുന്നു.[1][൨] 1857-ലെ ലഹളക്കാലത്ത് വിമതശിപായിമാർ പിടിച്ചെടുത്ത ഡെൽഹി നഗരത്തിൽ നിന്ന് വാഗൻട്രീബറും കുടുംബവും നാടകീയമായാണ് രക്ഷപ്പെട്ടത്. ഈ രക്ഷപ്പെടലിനെക്കുറിച്ച്, ഔർ എസ്കേപ്പ് ഫ്രം ഡെൽഹി എന്ന പേരിൽ ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ട്.[2] ഈ സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പുത്രിയായ ഫ്ലോറൻസ് വാഗൻട്രീബർ 1894-ലും[3][4] 1911-ലും[5] പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ആംഗ്ലോ ഇന്ത്യൻ പടയാളിയായിരുന്ന ജെയിംസ് സ്കിന്നറുടെ ഏറ്റവും ഇളയ പുത്രിയായ എലിസബത്ത് ആയിരുന്നു വാഗൻട്രീബറുടെ ഭാര്യ.[6] ഭാര്യ സങ്കരപൈതൃകമുള്ളവളായിരുന്നെങ്കിലും ഡെൽഹിയിലെ ഇംഗ്ലീഷുകാരുടെ മുഗൾ മിശ്രസംസ്കാരത്തോട് വാഗൻട്രീബറിന് വിദ്വേഷമായിരുന്നു ഉണ്ടായിരുന്നത്. ഈ രീതി അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. തന്റെ ഭാര്യയുടെ ഇരുണ്ട നിറവും അവരുടെ ഇന്ത്യൻശീലങ്ങളും അതുമൂലമുള്ള പ്രശ്നങ്ങളുമായിരിക്കാം ഇതിന് കാരണം.[7] കുറിപ്പുകൾഅവലംബം
ഗ്രന്ഥങ്ങൾ
|
Portal di Ensiklopedia Dunia