ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ 1888 ഓഗസ്റ്റ് 23-നു നടന്ന ആദ്യ യോഗത്തിന്റെ മിനിട്ട്സിന്റെ ആദ്യ പേജ്
1888 മാർച്ച് 30നാണ് ഇന്ത്യൻ നാട്ടുരാജ്യങ്ങളിലാദ്യമായി ഒരു നിയമനിർമ്മാണ സഭ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്. ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അഥവാ തിരുവിതാംകൂർ നിയമനിർമ്മാണസഭയായിരുന്നു ഇത്തരത്തിലെ ആദ്യ സഭ. എട്ടംഗങ്ങളായിരുന്നു സഭയിൽ ആകെയുണ്ടായിരുന്നത്. അഞ്ചുപേർ ഔദ്യോഗികാംഗങ്ങളും മൂന്നുപേർ അനൗദ്യോഗികാംഗങ്ങളുമായിരുന്നു. ഹജൂർകച്ചേരിയുടെ (സെക്രട്ടേറിയറ്റ്) വടക്കേയറ്റത്തുള്ള ദിവാൻ ഓഫീസിന്റെ രണ്ടാം നിലയിലാണ് 1888 ആഗസ്ത് 23 ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക്[1] നിയമനിർമ്മാണ സഭയുടെ ആദ്യയോഗം നടന്നത്. ദിവാൻ ടി. രാമറാവുവായിരുന്നു അധ്യക്ഷൻ. ഈ സഭ പാസാക്കുന്ന നിയമങ്ങളിലാണ് പിന്നീട് മഹാരാജാവ് ഒപ്പുവച്ചിരുന്നത്. അതേവരെ ദിവാനും ഉദ്യോഗസ്ഥന്മാരും ചേർന്ന് എഴുതിയുണ്ടാക്കുന്ന നിയമങ്ങളിൽ രാജാവ് ഒപ്പുവയ്ക്കുകയും അത് വിളംബരങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്ന പതിവായിരുന്നു നിലവിലുണ്ടായിരുന്നത്. അത് ഈ സംവിധാനം തുടങ്ങിയതോടെ മാറി.[2].
നിയമനിർമ്മാണ കാര്യത്തിൽ ഗവണ്മെന്റിന് ആവശ്യമായ ഉപദേശം നൽകുകയായിരുന്നു കൗൺസിലിന്റെ ചുമതല[1]. കൗൺസിലിന്റെ കാലാവധി മൂന്നുവർഷമായിരുന്നു[3] ആദ്യത്തെ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ കാലാവധി 1888, '89, '90 എന്നീ വർഷങ്ങളിലായിരുന്നു.
അംഗങ്ങൾ
എട്ടുപേരുള്ള സഭയിൽ അഞ്ചുപേർ ഉദ്യോഗസ്ഥരും മൂന്നുപേർ അനൗദ്യോഗികാംഗങ്ങളുമായിരുന്നു[2].
ആംസ് റെഗുലേഷൻ (വാട്ട്സ് മുന്നോട്ടുവച്ചത് - വേട്ടക്കാർക്ക് വിദേശ തോക്കുകൾ ലൈസൻസില്ലാതെ ഇറക്കുമതി ചെയ്യാനുള്ള അനുമതി) അവതരണാനുമതി നൽകപ്പെട്ടു.
ടുബാക്കോ റെഗുലേഷൻ (പുകയില കള്ളക്കടത്തുനടത്തുന്ന കുറ്റത്തിന് ശിക്ഷ നൽകാനുള്ള നിയമം - താണുപിള്ള മുന്നോട്ടുവച്ചത്) അവതരണാനുമതി നൽകപ്പെട്ടു.
സ്റ്റാമ്പ് റെഗുലേഷൻ I ഓഫ് 1059 (പരിഷ്കരിക്കാനുള്ള ബിൽ താണുപിള്ള കൊണ്ടുവന്നെങ്കിലും പിൻവലിക്കപ്പെട്ടു)
റെജിസ്ട്രേഷൻ റെഗുലേഷൻ I ഓഫ് 1042 (പരിഷ്കരിക്കാനുള്ള ബിൽ താണുപിള്ള കൊണ്ടുവന്നെങ്കിലും പിൻവലിക്കപ്പെട്ടു)
സിവിൽ കോർട്ട്സ് റെഗുലേഷൻ (മുൻസിഫുകളുടെ പിഴ പരിധി 20 രൂപയിൽ നിന്ന് 30 രൂപയായും സില്ലാ ജഡ്ജുകളുടെ പിഴ പരിധി 50 രൂപയിൽ നിന്ന് 100 രൂപയാക്കാനുമുള്ള നിയമം - താണുപിള്ള മുന്നോട്ടുവച്ചത്) അവതരണാനുമതി നൽകപ്പെട്ടു.
ഏപ്രിൽ 15
ഒൻപതു വിഷയങ്ങളാണ് ഈ ദിവസം ചർച്ച ചെയ്യപ്പെട്ടത്. [4]
ടുബാക്കോ റെഗുലേഷൻ (അമെൻഡ്മെന്റ്) VIII ഓഫ് 1063: താണുപിള്ളയാണ് ബിൽ മുന്നോട്ടുവച്ചത്. മൂന്ന് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയശേഷം അടുത്ത യോഗത്തിൽ പരിഗണിക്കാമെന്ന് തീരുമാനിച്ചു.
സിവിൽ കോർട്ട്സ് റെഗുലേഷൻ (അമെൻഡ്മെന്റ്) I ഓഫ് 1057: പിഴ പരിധി ഉയർത്താനുള്ള ബിൽ താണുപിള്ള മുന്നോട്ടുവച്ചു. ജനങ്ങൾക്ക് സാമ്പത്തികമായി ഈ ഉയർന്ന പിഴ താങ്ങാനാവുമോ എന്നതുസംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാകുന്നതുവരെ ബിൽ നീക്കിവയ്ക്കാൻ തീരുമാനമെടുക്കപ്പെട്ടു.
ജെന്മി ആൻഡ് ടെനന്റ് ബിൽ: താണുപിള്ള അവതരിപ്പിച്ചു. ഇത് ഗസറ്റിൽ പ്രസിദ്ധപ്പെടുത്താനും സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനും തീരുമാനമായി.
റെഗുലേഷൻ III ഓഫ് 1061 (ഇമ്പോർട്ട് ഓഫ് ആംസ് ആൻഡ് അമുനിഷൻ): വാട്ട്സ് ബിൽ അവതരിപ്പിച്ചു. ഇത് ഗസറ്റിൽ പ്രസിദ്ധപ്പെടുത്താനും അടുത്ത യോഗത്തിൽ പരിഗണിക്കാനും തീരുമാനിച്ചു.
ലോ ആൻഡ് എവിഡൻസ് ബിൽ: ഇംഗ്ലീഷ് ബില്ലിന്റെ ചുവടുപിടിച്ച് ഒരു തെളിവുനിയമം അവതരിപ്പിക്കാനുള്ള അനുമതി രാജ റാം റാവു തേടി. അവതരണാനുമതി ലഭിച്ചു.
ലോൺസ് റ്റു പ്രൊവൈഡ് ഇൻഡിവിജ്വൽസ്: കൃഷി മെച്ചപ്പെടുത്താനായി സ്വകാര്യവ്യക്തികൾക്ക് കടം കൊടുക്കുന്നതുസംബന്ധിച്ച ബില്ലിന് താണുപിള്ള അനുമതി തേടി. അവതരണാനുമതി നൽകപ്പെട്ടു.
ഗ്രാന്റ് ഓഫ് വേസ്റ്റ് ലാൻഡ്സ് ബിൽ: രാജ റാം റാവു തരിശുഭൂമി പതിച്ചുകൊടുക്കുന്നതു സംബന്ധിച്ച ബില്ലിന് അവതരണാനുമതിക്കപേക്ഷിച്ചു. ഇത് നൽകപ്പെട്ടു.
ഫോറസ്റ്റ് റെഗുലേഷൻ IV ഓഫ് 1063: രാജ റാം റാവു ഈ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ അവതരിപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ടു. അവതരണാനുമതി നൽകപ്പെട്ടു.
റെഗുലേഷൻ I ഓഫ് 1039 - പ്രൊട്ടക്ഷൻ ഓഫ് ഇലക്ട്രിക് ടെലിഗ്രാഫ്: വാട്ട്സ് ഈ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന് അവതരണാനുമതി അഭ്യർത്ഥിച്ചു. അവതരണാനുമതി നൽകപ്പെട്ടു.
റ്റുബാക്കോ റെഗുലേഷൻ (അമെൻഡ്മെന്റ്) ബിൽ: പരിഷ്കാരങ്ങളോടെ ജൂലൈ 22-ലെ യോഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു.
ക്രിമിനൽ പ്രൊസീജ്യർ ബിൽ സംബന്ധിച്ച സെലക്റ്റ് കമ്മിറ്റി റിപ്പോർട്ട്: ഗസറ്റിൽ പ്രസിദ്ധീകരിക്കാനും ഒക്റ്റോബറിൽ വീണ്ടും പരിഗണിക്കാനും തീരുമാനിച്ചു.
ജൂൺ 25
ആംസ് റെഗുലേഷൻ (അമെൻഡ്മെന്റ്) ബിൽ മാത്രമാണ് 25-ആം തീയതി പരിഗണിച്ചത്. ചർച്ച 26-ലേയ്ക്കും നീണ്ടു. ആംസ് റെഗുലേഷൻ നിയമം പ്രശ്നം പിടിച്ചതാണെന്നും ഇത് ഭേദഗതി ചെയ്യുന്നതിലും ഭേദം പുതിയ ബിൽ കൊണ്ടുവരുന്നതാണെന്നും യോഗം തീരുമാനിച്ചു. [17]
ബിൽ ഫോർ റെഗുലേറ്റിംഗ് ഗ്രാന്റ് ഓഫ് വേസ്റ്റ്ലാൻഡ്സ്
ഒക്റ്റോബർ 18
രണ്ട് വിഷയങ്ങളാണ് ഈ ദിവസവും പരിഗണിക്കപ്പെട്ടത്[20]
സ്മോൾ കോസ് ബിൽ പാസ്സാക്കപ്പെട്ടു
ബിൽ ഫോർ അക്വയറിംഗ് ലാൻഡ് ഫോർ പബ്ലിക് പർപ്പസ്: താണുപിള്ള അവതരണാനുമതി അഭ്യർത്ഥിച്ചു. അനുമതി നൽകപ്പെട്ടു.
ഒക്റ്റോബർ 24
നാലുവിഷയങ്ങൾ കൗൺസിൽ ഈ ദിവസം പരിഗണയ്ക്കെടുത്തു.[21]
സെൻസസ്സ് ബിൽ പാസ്സാക്കപ്പെട്ടു
ടുബാക്കോ റെഗുലേഷൻ (അമെൻഡ്മെന്റ്) ബിൽ പാസാക്കപ്പെട്ടു
ബിൽ റ്റു റെഗുലേറ്റ് ദി ഗ്രാന്റ് ഓഫ് ലാൻഡ് ഫോർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ്സ്: സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.
റോയൽ കോർട്ട്സ് റെഗുലേറ്റിംഗ് (അമെൻഡ്മെന്റ്) ബിൽ: പരിഗണിക്കപ്പെട്ടു.
മാർച്ച് 3
ഉകന്തുടമ ബിൽ (Ukanthuduma Bill) മാത്രമാണ് ഈ ദിവസം പരിഗണിക്കപ്പെട്ടത്.
മാർച്ച് 4 മുതൽ 12 വരെ
തുടർച്ചയായി 9 ദിവസം ക്രിമിനൽ പ്രൊസീജ്യർ ബിൽ കൗൺസിൽ പരിഗനയ്ക്കെടുത്തു. [22][23][24][25][26][27][28][29] നിയമത്തിലെ വിവിധ വകുപ്പുകൾ വിശദമായി കൗൺസിൽ ചർച്ച ചെയ്തു.
മേയ് 19
അഗ്രിക്കൾച്ചറൽ ലോൺ ബിൽ ചർച്ചയ്ക്കെടുത്തു. സെലക്റ്റ് കമ്മിറ്റി നിർദ്ദേശിച്ച പരിഷ്കാരങ്ങളോടെ നിയമം പാസാക്കപ്പെട്ടു. [30]
ജൂലൈ 7
ക്രിമിനൽ പ്രൊസീജ്യർ ബിൽ കൗൺസിൽ വീണ്ടും പരിഗണിച്ചു[31]
ജൂലൈ 8
വേസ്റ്റ് ലാൻഡ് ബിൽ സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കയക്കാൻ തീരുമാനമെടുത്തു. ഇൻഡ്യൻ എവിഡൻസ് ബിൽ പരിഗണിക്കപ്പെട്ടു[32]
ഓഗസ്റ്റ് 6=
ക്രിമിനൽ പ്രൊസീജ്യർ ബിൽ വീണ്ടും പരിഗണനയ്ക്കെടുത്തു. 129, 407, 280, 281, 398 (1), 398 (2) എന്നീ സെക്ഷനുകളിലെ ഭേദഗതികൾ അംഗീകരിക്കപ്പെട്ടു. [33]
ഓഗസ്റ്റ് 7
ഫോറസ്റ്റ് ബിൽ പരിഗണനയ്ക്കെടുത്തു. ഇത് സെലക്റ്റ് കമ്മിറ്റിക്ക് അയയ്ക്കാൻ തീരുമാനമെടുത്തു. [34]