തങ്കശ്ശേരി കോട്ട![]() ![]() സുദീർഘമായ ചരിത്രമുള്ള കേരളത്തിലെ കോട്ടകളിൽ ഒന്നാണ് സെന്റ് തോമസ് കോട്ട എന്ന തങ്കശ്ശേരി കോട്ട. ഡച്ച് കോട്ടയുടെ ഇടിഞ്ഞു വീഴാറായ ചുമരുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇപ്പോഴിത് കേന്ദ്ര പുരാവസ്തുവകുപ്പിന്റെ നിയന്ത്രണത്തിലാണ്. ചരിത്രം1503 ൽ കൊല്ലവുമായി കച്ചവടം നടത്തുവാനുള്ള കൊല്ലം റാണിയുടെ അഭ്യർത്ഥനയോട് കൂടിയാണ് പോർട്ടുഗീസുകാർ കൊല്ലത്ത് എത്തുന്നത്. 1552 ൽ റൊഡ്രിഗ്സ് എന്ന പോർട്ടുഗീസ് ഉദ്യോഗസ്ഥൻ ഇവിടെ എത്തുകയും തങ്കശ്ശേരിയിലെ പണ്ടകശ്ശാല പുതുക്കി പണിയുവാനുള്ള അനുവാദം നേടിയെടുക്കുകയും ചെയ്തു. പക്ഷേ ഇതിന്റെ മറവിൽ അവർ ഒരു കോട്ടതന്നെ നിർമ്മിക്കുകയാണ് ചെയ്തത്. 1659 ഡിസംബർ 29 ന് ഡച്ചുകാർ കൊല്ലത്ത് എത്തുകയും തങ്കശ്ശേരി കോട്ട പിടിച്ചടക്കുകയും തകർത്ത് തരിപ്പണമാക്കുകയും ചെയ്തു. 1669 ൽ ഡച്ചുകാർ തങ്കശ്ശേരികോട്ട പുനർ നിർമിച്ചു. 1741 ൽ മാർത്താണ്ഡവർമ്മ കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെടുത്തിയതോടെ ഡച്ചുകാർ ഇവിടെനിന്നും പിന്മാറുകയും 1742 ൽ തങ്കശ്ശേരി കോട്ട, ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ ആധിപത്യത്തിലാവുകയും ചെയ്തു.[1] തെക്കൻ കേരളത്തിലെ രാജാക്കന്മാരുമായി കരാർ ഉണ്ടാക്കാനായി നിയുക്തനായ ഡച്ച് ചീഫ് ഡയറക്ടർ ന്യൂഹാഫ് തങ്കശ്ശേരി കോട്ടയുടെ കേടുപാടുകൾ തീർക്കാൻ ശ്രമം നടത്തി. 1552-ൽ ഹെക്ടർ ഡിലാകാസയാണ് ഈ കോട്ട പണിതതെന്ന് ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്.[2] ഇവിടുത്തെ പ്രസ്സിലാണ് ഡോക്‌ട്രീന ക്രിസ്റ്റീന എന്ന ബൈബിളിന്റെ തമിഴ്‌പതിപ്പ് അച്ചടിച്ചത്. പ്രസ്സ് സ്ഥാപിച്ച പ്രദേശം അച്ചുകൂടം പറമ്പ് എന്നാണ് അറിയപ്പെടുന്നത്.[3] അവലംബം
St. Thomas Fort, Tangasseri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia