ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്
കേരളത്തിലെ ദളിതർക്കിടയിൽ പ്രവത്തിക്കുന്ന ഒരു സാമൂഹിക മനുഷ്യാവകാശ സംഘടനയാണ് ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് അഥവാ ഡി.എച്ച്.ആർ.എം[1]. "ജാതി സംസ്‌കാര ചൂഷണത്തിനിരയായി കാലങ്ങളായി സമൂഹത്തിൻറെ തട്ടുകളിലായി വിഭജിക്കപ്പെട്ട് അപരിഷ്‌കൃതമായ ജീവിതം നയിക്കുന്ന ദളിതുകളുടെ സാമൂഹികാവസ്ഥക്ക് മാറ്റം വരുത്തി ബൗദ്ധപാരമ്പര്യത്തിന്റെ നവീന മാതൃകയായ് ലോക ജനതയ്‌ക്ക് തുല്യം സാമുഹികപദവി ഉയർത്തുന്നതിന് പ്രവർത്തിക്കുന്ന സംഘം" എന്നാണ് ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) സ്വയം പരിചയപ്പെടുത്തുന്നത്[2]. മദ്യത്തിന്റെയും -മയക്കുമരുന്നിനും അടിമപ്പെട്ട ദളിതരെ അതിൽ നിന്നും വിമോചിപ്പിക്കുക, സാമൂഹ്യവിദ്യാഭ്യാസം ദലിത് കുടുംബങ്ങളിൽ നൽകുക, ജനാധിപത്യത്തെകുറിച്ച് അജ്ഞരായ ദളിതുകൾക്ക് അവബോധം നൽകുക, സാമൂഹിക ജനാധിപത്യത്തിന്റെ ഉത്തമ പൗരന്മാരായി ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ബോധവൽക്കരണ ക്ലാസുകളും ക്യാമ്പുകളും ഇവർ ദളിക് കോളനികൾ കേന്ദ്രീകരിച്ച് നടപ്പാക്കി വരുന്നു. എറണാകുളത്ത് 1955ൽ തിരുകൊച്ചി ധർമ ശാസ്ത്ര സംഘങ്ങളുടെ രജിസ്റ്റർ നിയമപ്രകാരം 2007 ഡിസംബർ 26 ന് എറണാകുളം ജില്ലയിൽ ER637/2007 നമ്പരിൽ രജിസ്റ്റർ ചെയ്യപെട്ടു. [3] മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രചരണങ്ങളാണ് സംഘടനയെ ദലിത് കോളനികളിൽ ശക്തിപ്പെടുത്തിയത്.[3] സ്വന്തമായി വാസയോഗ്യമായ ഭൂമിയില്ലാത്ത ദളിത് കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി ദാനം നടത്തുന്നതും ഡി.എച്ച്.ആർ.എമ്മിന്റെ പ്രധാന പ്രവർത്തനമാണ്[4][5]. പ്രത്യയശാസ്ത്രംമാഹാത്മ അയ്യങ്കാളി അംബേദ്‌ക്കർ ശാക്യ ഗൗതമ ബുദ്ധൻ തുടങ്ങിയവവരുടെ ആദർശങ്ങളാണു ഡി.എച്ച്.ആർ.എം പിന്തുടരുന്നത്[6]. ഇവരുടെ ജനന - മരണ ദിവസങ്ങൾ ഡി.എച്ച്.ആർ.എം ആചരിക്കരിക്കാറുണ്ട്. ഘടനകേഡർ സംഘനയായാണ് ഡി.എച്ച്.ആർ.എം പ്രവർത്തിക്കുന്നത്. ദക്ഷിണം, ഉത്തരം എന്നീ രണ്ട് വിഭാഗമായിട്ടാണ് ഈ സംഘടയുടെ സംസ്ഥാന കമ്മിറ്റികൾ ഉള്ളത്. ഇതുകൂടാതെ ജില്ല, മണ്ഡലം, യൂണിറ്റ് എന്നിങ്ങനേയും സംഘടനയ്ക്ക് ഘടനയുണ്ട്. ഓർഗൈസർക്കാണ് ഈ ഘടകങ്ങളുടെ ചുമതല നൽകിയിട്ടുള്ളത്. കാസർക്കോട് മുതലൽ തിരുവനന്തപുരം വരെയുള്ള ദലിത് മേഖലകളിൽ സംഘടനാ പ്രവർത്തനം ഉണ്ട് [7]. നീല ജീൻസ് പാന്റും അംബേദ്‌കർ ചിത്രം ആലേഖനം ചെയ്ത കറുത്ത ടീഷർട്ടുമാണ് കേഡറുകളുടെ യൂണിഫോറം. അംഗങ്ങൾ പരസ്പരം അഭിസംബോധന ചെയ്യാൻ പരസ്പര ബഹുമാനത്തോടെ സർ, ടീച്ചർ എന്നീ വാക്കുകളാണ് ഉപയോഗിക്കുന്നത് നേതാക്കൾനിലവിൽ ഡി.എച്ച്.ആർ.എമ്മിന്റെ 8മത്തെ ഭരണസമിതി പ്രകാരം (2015 ജനുവരി 4മുതൽ നിലവിൽ) തത്തു അണ്ണൻ (അനിൽ കുമാർ) ആണ് സംസ്ഥാന ചെയർമാൻ. ചെങ്ങറ ഭൂസമര നായികയായ സെലീന പ്രക്കാനമാണ് ജനറൽ സെക്രട്ടറി[8]. മുഖപത്രംനാട്ടുവിശേഷം എന്ന പേരിൽ ഒരു മുഖപത്രവും ഡി.എച്ച്.ആർ.എം പ്രസിദ്ധീകരിക്കുന്നുണ്ട് തിരെഞ്ഞെടുപ്പുകളിൽ2014 ലോകസഭ തിരഞ്ഞെടുപ്പിൽ ബി.എസ്.പിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം പത്തനംതിട്ട, ആറ്റിങ്ങൽ ലോകസഭാ മണ്ഡലങ്ങളിൽ ഡി.എച്ച്.ആർ.എം മത്സരിച്ചു. രണ്ടു മണ്ഡലങ്ങളിലും കൂടി 20,000ത്തോളം വോട്ടുകൾ നേടുകയുണ്ടായി.
2015 ലെ അരുവിക്കര ഉപതെരെഞ്ഞെടുപ്പിൽ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ ഭാഗമായി ഡി.എച്ച്.ആർ.എം സജീവമായി രംഗത്തുണ്ട് ആരോപണങ്ങൾവർക്കലയിൽ നടന്ന ഒരു കൊലപാതകത്തിന്റെ പിന്നിൽ ഈ സംഘടനയാണ് എന്ന് ആരോപണമുണ്ടായിരുന്നു. [11] ഈ പേരിൽ സംഘടനയിലെ സ്ഥാപക നേതാക്കളെ വരെ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപെടുത്തിയെങ്കിലും കേസ് തെളിയിക്കാനോ എന്തെങ്കിലും വിധത്തിൽ ബന്ധം കണ്ടെത്താനോ കഴിഞ്ഞില്ല. [3] സംഘടനയെ തകർക്കാൻ വർക്കല കൊലപാതക കേസ് ബോധപൂർവ്വം തങ്ങളുടെ മേൽ ചുമത്തുകയാണെന്ന് വ്യക്തമാക്കിയ ഡി.എച്ച്.ആർ.എം നേതാക്കൾ ഇതുസംബന്ധിച്ചുള്ള തെളിവുകളും പുറത്തുവിട്ടിരുന്നു[12]. സർക്കാർ ചീഫ് വിപ്പ് പി.സി ജോർജ്ജ് അടക്കമുള്ളവർ ഡി.എച്ച്.ആർ.എമ്മിനെതിരെയുള്ള കേസ് വ്യാജമാണെന്ന് പൊതുവേദികളിൽ പറയുകയും ചെയ്തിരുന്നു[13]. ഈ കേസിന്റെ പേരിൽ ഡി.എച്ച്.ആർ.എം. പ്രവർത്തകർക്കും അനുഭാവികൾക്കും പോലീസിൽ നിന്നും അധികാരികളിൽ നിന്നും കടുത്ത പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നു[14] അവലംബം
പുറംകണ്ണി |
Portal di Ensiklopedia Dunia