ദാരിദ്ര്യം ഇന്ത്യയിൽ
![]() ![]() ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. 2010 ൽ ലോകബാങ്ക് പുറത്തു വിട്ട കണക്കു പ്രകാരം, ഇന്ത്യയിലെ 32.7 ശതമാനം ആളുകൾ അന്താരാഷ്ട്ര ദാരിദ്ര്യ രേഖക്കു താഴെയാണ്. ഇവരുടെ ദൈനിക വരുമാനം ഏതാണ്ട് 1.25 അമേരിക്കൻ ഡോളറിനു തുല്യമായ തുകയിലും കുറവാണ്. അതേ സമയം 68.7% ആളുകൾ 2 അമേരിക്കൻ ഡോളറിൽ താഴെയുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.[1][2]. ഒരു ദിവസത്തേക്ക് നിശ്ചിത കലോറി ഭക്ഷണം വാങ്ങാനുള്ള ഒരാളുടെ സാമ്പത്തികശേഷിയെ ആണ് ദാരിദ്ര്യത്തിന്റെ അളവുകോൽ ആയി കണക്കാക്കുന്നത്. ഗ്രാമങ്ങളിൽ ഇത് 2100 കലോറി ആണ്, നഗരങ്ങളിൽ ഇതിന്റെ അളവ് 2400 കലോറി ആണ്[3]. ഐക്യരാഷ്ട്രസംഘടയുടെ 2010 ലെ കണക്കു പ്രകാരം, ഇന്ത്യയിൽ ഏതാണ്ട് 37.2% ആളുകൾ ദേശീയ ദാരിദ്ര്യ രേഖക്കു താഴെയാണ് ജീവിക്കുന്നത്.[4] 26 ആഫ്രിക്കൻ രാജ്യങ്ങളിലുള്ളതിനേക്കാൾ ദരിദ്രർ ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലുണ്ട് എന്നാണ് ഓക്സ്ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്പ്മെന്റ് എന്ന സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത് 41 കോടിയോളം വരും എന്നാണ് കണക്ക്.[5][6] ഇന്ത്യയിലും ചൈനയിലും ഉള്ള 32 കോടിയോളം വരുന്ന ജനങ്ങൾ അടുത്ത നാലു വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിൽ നിന്നും മോചിതരാവും എന്നു കരുതപ്പെടുന്നു. 2015 ൽ ഇന്ത്യിൽ ദാരിദ്ര്യത്തിന്റെ തോത് 22 ശതമാനത്തോളം കുറയും എന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. [7] ദാരിദ്ര്യത്തിന്റെ തോത് ഇത്ര കണ്ട് കുറയുന്നത് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ മാത്രമാണെന്നും ഈ റിപ്പോർട്ട് പറയുന്നു [7]. യൂണിസെഫിന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിൽ പോഷകാഹാരക്കുറവുള്ള മൂന്നു കുട്ടികളിൽ ഒരാൾ ഇന്ത്യയിലുള്ളതാണ്. ഇന്ത്യയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ കണക്കെടുത്താൽ 42% പേരും നല്ല ഭക്ഷണം ലഭിക്കാത്തതിന്റെ പേരിൽ ഭാരക്കുറവ് ഉള്ളവരാണത്രെ. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ 58% പേരും പോഷകാഹാരക്കുറവുകൊണ്ട് വളർച്ച മുരടിച്ചവരാണെന്നും റിപ്പോർട്ട് തുടർന്നു പറയുന്നു. ഇന്ത്യയുടെ സ്ഥിതി ആഫ്രിക്കൻ രാഷ്ട്രങ്ങളേക്കാൾ മോശമാണെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തിയ നാന്ദി-ഫൗണ്ടേഷൻ എന്ന സർക്കാരേതിര സംഘടനയുടെ അംഗമായ രോഹിണി മുഖർജി അഭിപ്രായപ്പെടുന്നത് [8]. [9] ദാരിദ്ര്യത്തിന്റെ കണക്ക്ദാരിദ്ര്യത്തിന്റെ കണക്കുകളെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ഒരു ഐക്യരൂപമില്ല [10] [11]. പ്ലാനിംഗ് കമ്മീഷൻ അംഗീകരിച്ച സുരേഷ് ടെണ്ടുൽക്കർ കമ്മിറ്റി റിപ്പോർട്ട് [12] പ്രകാരം, ഇന്ത്യയിൽ 37% ത്തോളം ആളുകൾ ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്നവരാണ് [13]. 1993-94 ലെയും 2004–05 ലെയും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ച അർജുൻ സെൻ ഗുപ്തയുടെ റിപ്പോർട്ട് പറയുന്നത് ഏതാണ്ട് 77 ശതമാനത്തോളം ആളുകളുടെ ദൈനീക വരുമാനം INR 20 ലും താഴെയാണ് എന്നാണ്(0.50 അമേരിക്കൻ ഡോളർ) [14].
ദാരിദ്ര്യത്തിന്റെ അനന്തരഫലം![]() 1950 മുതൽ ഭാരത സർക്കാരും,സർക്കാരേതിര സംഘടനകളും കൂടിച്ചേർന്ന് ഇന്ത്യയിൽ നിന്നും ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുവാനായി ധാരാളം നടപടികൾ എടുത്തു വരുന്നു. ഭക്ഷ്യപദാർത്ഥങ്ങൾക്ക് ധനസഹായം നൽകുക, വായ്പകൾ കൂടുതൽ ഉദാരമാക്കുക, കൂടാതെ കാർഷികവൃത്തിയിൽ പുതിയതരം സാങ്കേതികവിദ്യകൾ അവതരിപ്പിക്കുക തുടങ്ങിയ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ചെയ്തു വരുന്നുണ്ട്. ഇത്തരം നടപടികൾ ക്ഷാമം ഇല്ലാതാക്കാൻ സഹായിച്ചു. പരിപൂർണ്ണ ദാരിദ്ര്യം എന്നതിൽ നിന്നും ഇന്ത്യ ഭാഗികമായെങ്കിലും മോചിതയാവാൻ തുടങ്ങി. പോഷകാഹാരക്കുറവും, നിരക്ഷരതയും കുറഞ്ഞു വന്നു. രാജ്യത്ത് ഒരു സമാന്തരസമ്പദ് വ്യവസ്ഥ സൃഷ്ടിച്ച കള്ളപ്പണത്തിന്റെ ഒഴുക്കും, വിദേശഫണ്ടുകൾ ചെലവാക്കുന്നതിൽ വന്ന അലംഭാവവും, ദാരിദ്ര്യത്തെ നിർമ്മാർജ്ജനം ചെയ്യുക എന്ന നടപടിയെ പിന്നോക്കം വലിച്ചു [18] [19] [20]. കഴിഞ്ഞ രണ്ടു ദശകങ്ങളായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉയർച്ച കൈവരിച്ചിട്ടുണ്ട്. എന്നാൽ ഇതോടൊപ്പം മറ്റു സാമൂഹ്യസംവിധാനങ്ങൾകൂടി വളർന്നില്ല. ഉദാഹരണമായി, ചില സാമ്പത്തിക സമൂഹങ്ങൾ, ഭൗമശാസ്ത്രപരമായ മേഖലകൾ, ചില നഗര-ഗ്രാമ മേഖലകൾ എന്നിവയെല്ലാം പ്രതീക്ഷിച്ചത്ര വളർച്ച കൈവരിച്ചില്ല. ഗുജറാത്ത്, ഡെൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ വാർഷിക വളർച്ചാ നിരക്ക് വളരെ കൂടുതലായിരുന്നു. പക്ഷേ, ബീഹാർ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവയുടെ സ്ഥിതിയെല്ലാം പരിതാപകരമായിരുന്നു [21] [22]. ഇന്ത്യ സാമ്പത്തികമായി പുരോഗമിക്കുന്നു എന്നു പറയുന്നുണ്ടെങ്കിലും, ജനസംഖ്യയുടെ നാലിലൊന്ന് ഇപ്പോഴും ഏതാണ്ട് 32 രൂപ താഴെ ദൈനീക വരുമാനം കൊണ്ടാണ് ജീവിക്കുന്നത് [23]. ലോകബാങ്ക് അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യ ദാരിദ്ര്യം കുറക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. എന്നിരിക്കിലും, 2015 ആകുമ്പോൾ പോലും ഏതാണ്ട് 53 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ തന്നെയായിരിക്കും ജീവിക്കുന്നത്. 23.6 ശതമാനത്തോളം ആളുകൾ അപ്പോഴും 1.25 അമേരിക്കൻ ഡോളർ ദൈനീക വരുമാനം കൊണ്ടാവും ജീവിക്കുന്നത്. ഈ ശതമാനം 2020 ഓട് കൂടി ഏതാണ്ട് 20.3% ആവുമെന്ന് കണക്കാക്കപ്പെടുന്നു. 2009 ലെ സാമ്പത്തികമാന്ദ്യം ഏതാണ്ട് 100 ദശലക്ഷം ആളുകളെ കൂടി അധികമായി ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടു. ഇത് 2004ലിലേതിനേക്കാൾ കൂടുതലാണ് [24]. 2001 ലെ കാനേഷുമാരി പ്രകാരം ഇന്ത്യയിലെ 35.5ശതമാനം ആളുകൾ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നവരാണ്, 35.1 ശതമാനത്തോളം ആളുകൾ സ്വന്തമായി റേഡിയോ ഉള്ളവരാണ്, 31.6% പേർക്ക് സ്വന്തമായി ടെലിവിഷൻ ഉണ്ട്, 9.1% പേർക്ക് ഫോണും, 43.7% പേർക്ക് സൈക്കിളും, 11.7% ആളുകൾക്ക് സ്കൂട്ടറും, 2.5% പേർക്ക് കാറും സ്വന്തമായിട്ടുള്ളവരാണ് [25]. വാർത്താവിതരണ വകുപ്പിന്റെ 2008 ഡിസംബറിലെ കണക്കനുസരിച്ച് ഇന്ത്യയിലെ ടെലിഫോൺ സാന്ദ്രത 33.23% ആണ്. ഇത് വർഷത്തിൽ 40% കണ്ട് വർദ്ധിക്കുകയും ചെയ്യുന്നു[26] കാരണങ്ങൾകാലപ്പഴക്കം ചെന്ന സർക്കാർ നിയമങ്ങളും, ലൈസൻസ് രാജ് എന്നു വിളിക്കപ്പെടുന്ന ചുവപ്പു നാട സമ്പ്രദായവും എല്ലാമാണ് ഇന്ത്യയിൽ ദാരിദ്ര്യം ഇത്ര കണ്ട് വർദ്ധിക്കാൻ കാരണം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു [27] [അവലംബം ആവശ്യമാണ്]. സ്വാതന്ത്ര്യത്തിനുശേഷം ദാരിദ്ര്യത്തിന്റെ അളവ് ചൈന, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഇന്ത്യ എന്നിവിടങ്ങളിൽ തുല്യമായിരുന്നു. സ്വാതന്ത്രാനന്തരം ഇന്ത്യ ഒരുതരം അടഞ്ഞ എന്നാൽ, സാമൂഹ്യമായ സമ്പദ് വ്യവസ്ഥയാണ് പുരോഗതിക്കായി സ്വീകരിച്ചത്. ഇത് കുറേയെറെ ഗുണം ചെയ്തു. 1991 ലെ സാമ്പത്തിക നയങ്ങൾ പ്രകാരം ഇന്ത്യ അതിന്റെ വിപണി ലോകത്തിനു മുന്നിൽ തുറന്നിട്ടു. ഇത് ദാരിദ്ര്യം കുറക്കാൻ വളരേയെറെ സഹായിച്ചു. ഉയർന്ന വരുന്ന ജനസംഖ്യാനിരക്കാണ് യഥാർത്ഥത്തിൽ ദാരിദ്ര്യം ഇത്ര കണ്ട് വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. സേവനമേഖലയും, വ്യവസായ മേഖലയും വൻകുതിപ്പു നടത്തുമ്പോഴും, കാർഷിക മേഖലയുടെ വളർച്ച താഴോട്ടാണ്. 60ശതമാനത്തോളം ആളുകൾ കാർഷികമേഖലയെ ആശ്രയിക്കുമ്പോൾ, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലേക്കു കാർഷികമേഖലയുടെ സംഭാവന വെറും പതിനെട്ടു ശതമാനം മാത്രമാണ് [28]. വർണ്ണവ്യവസ്ഥഎസ്.എം.മൈക്കിളിന്റെ അഭിപ്രായത്തിൽ ദളിത സമൂഹമാണ് ദാരിദ്ര്യത്തിന്റേയും, തൊഴിലില്ലായ്മയുടേയും കാര്യത്തിൽ ഏറെ മുമ്പിൽ നിൽക്കുന്നത് [29]. ഗ്രാമീണ മേഖലയിൽ ജാതി സമ്പ്രദായം വളരെ തീവ്രമാണെന്നും, അത് ദളിതരെ സമൂഹത്തിൽ നിന്നും പുറംതള്ളുന്നു എന്നും ഈ മേഖലയിൽ പഠനം നടത്തിയ വില്ല്യം ഹാവിലാൻഡ് അഭിപ്രായപ്പെടുന്നു [30]. എന്നാൽ ഇതേ സമയം തന്നെ ദളിതർ വിദ്യാഭ്യാസപരമായും, സാമൂഹ്യപരമായും വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണത്രെ. സർക്കാരിന്റെ പുതിയ നയങ്ങളും, സംവരണവ്യവസ്ഥയും അവരെ ഇതിനു സഹായിക്കുന്നുണ്ട് [31] [32]. ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ![]() 1947 ൽ ഇന്ത്യയിലെ ശരാശരി വാർഷിക വരുമാനം 619 അമേരിക്കൻ ഡോളറായിരുന്നു, ഇതേ സമയം ദക്ഷിണ കൊറിയയുടെ ശരാശരി വരുമാനം 770 അമേരിക്കൻഡോളറും ആയിരുന്നു. 1999 ൽ ഇത് യഥാക്രമം 1,818 അമേരിക്കൻ ഡോളറും, 13,317 അമേരിക്കൻ ഡോളറുമായി മാറി. 1947 ൽ ഇരു രാജ്യങ്ങളുടേയും ശരാശരി വരുമാനത്തിൽ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ദക്ഷിണ കൊറിയ വ്യാവസായികമായി ഒരു കുതിച്ചു ചാട്ടം തന്നെ നടത്തി. ഇതേ സമയം ഇന്ത്യ ലോകത്തിലെ ദാരിദ്ര്യസമ്പന്നമായ രാജ്യങ്ങളിൽ ഒന്നായി മാറുകയും ചെയ്തു [33]. ഇന്ത്യയിലെ നിയമനൂലാമാലകളും, ചുവപ്പു നാട എന്ന ഉദ്യോഗസ്ഥ ഇടപെടലുകളും വ്യാവസായികമായി പുരോഗതി കൈവരിക്കുന്നതിൽ നിന്നും ഇന്ത്യയെ തടഞ്ഞു, പ്രധാനമായും 1947 മുതൽ 1990 വരെയുള്ള കാലഘട്ടങ്ങളിൽ [34] [35].
1950 കളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഒരു കുതിപ്പിന്റെ ലക്ഷണം കാണിച്ചിരുന്നു. വ്യാപാരവും, നിക്ഷേപവും എല്ലാം തന്നെ നല്ല രീതിയിൽ നടക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത് 1980ൽ അവസാനിക്കുകയുണ്ടായി [37]. ഉദാരവൽക്കരണ നയങ്ങളും അവയുടെ അനന്തരഫലങ്ങളും1990 കളിൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളും ഗ്രാമീണമേഖലയുടെ വളർച്ചയെ പിന്നോട്ടടിക്കുന്നതിനു കാരണമായി. സാമ്പത്തിക സംതുലനാവസ്ഥ നഷ്ടപ്പെടുകയും, അതേസമയം തന്നെ ദാരിദ്ര്യത്തിന്റെ തോത് ഉയരുകയും ചെയ്തു. ഈ വിഷയത്തെക്കുറിച്ചു പഠിച്ച് പ്രമുഖ ദിനപത്രമായ ദ ഹിന്ദുവിന്റെ ലേഖകൻ പി.സായിനാഥിന്റെ കണ്ടെത്തലിൽ ഗ്രാമീണ സമ്പദ് വ്യവസ്ഥ ആകെ താറുമാറായി. സർക്കാരിന്റെ നവസാമ്പത്തിക പരിഷ്കാരങ്ങൾ ഈ തകർച്ചക്ക് ആക്കം കൂട്ടി [38]. പുതിയ സാമ്പത്തിക നയങ്ങൾക്കു പകരം കൊടുക്കേണ്ടി വന്നത് കർഷകർക്ക് സ്വന്തം ജീവനായിരുന്നു. ഗ്രാമീണ മേഖലയിൽ കർഷക ആത്മഹത്യകൾ കൂടി വന്നു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 1997 മുതൽ 2007 വരേയുള്ള കാലഘട്ടങ്ങളിൽ ഏതാണ്ട് 2,00,000 കർഷകൾ കടക്കെണി മൂലം ആത്മഹത്യ ചെയ്തതായി പറയുന്നു. മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രപ്രദേശ് , മദ്ധ്യപ്രദേശ് , ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതൽ ഉണ്ടായത്[39] [40]. ഈ കണക്കുകളേക്കാൾ വലുതായിരിക്കാം യാഥാർത്ഥ്യമെന്ന് വിമർശകർ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദ്ധനായ ഉത്സവ് പടനായിക്ക് അഭിപ്രായപ്പെടുന്നത് ശരാശരി കുടുംബം നേരത്തെ ലഭ്യമായതിനേക്കാൾ കുറഞ്ഞ അളവ് ഭക്ഷണം കൊണ്ടാണ് അവരുടെ ജീവിതം തള്ളിനീക്കുന്നത് എന്നാണ് [39].
ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള ശ്രമങ്ങൾ1950 കളുടെ തുടക്കത്തിൽ തന്നെ ദാരിദ്ര്യം തടയുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പിൽ വരുത്തുകയുണ്ടായി. ഭക്ഷണം നിയന്ത്രണവിലയിൽ വിതരണം ചെയ്യുക എന്നതായിരുന്നു ഇതിൽ പ്രധാനം. കാരണം ദരിദ്രർ തങ്ങളുടെ വരുമാനത്തിന്റെ 80ശതമാനവും ചിലവഴിക്കുന്നത് ഭക്ഷണത്തിനുവേണ്ടിയാണ്. ഇത്തരം പദ്ധതികൾ നടപ്പിലായി എങ്കിലും ഉയർന്നു വരുന്ന ജനസംഖ്യാനിരക്ക് ഇത്തരം പദ്ധതികളെയെല്ലാം പരാജയപ്പെടുത്തി [43] കാഴ്ചപ്പാട്ദാരിദ്ര്യ നിർമ്മാർജ്ജനം എന്നത് ഒരു ചുരുങ്ങിയ കാലത്തിനുള്ളിൽ കൈവരിക്കാവുന്ന ഒരു ലക്ഷ്യമല്ല. ഒന്നിലേറെ വസ്തുതകൾ കൂടി കണക്കിലെടുത്തുകൊണ്ടേ ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ആ ദീർഘദൂര ലക്ഷ്യത്തിലേക്ക് നമുക്ക് എത്താനാവു. വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുക, സർക്കാർ തലത്തിൽ ജോലിക്ക് സംവരണം പൂർണ്ണമായി നടപ്പിൽ വരുത്തുക, സ്ത്രീ ശാക്തീകരണം ഒരു മുഖ്യ അജണ്ടയാക്കുക എന്നതിലൂടെയൊക്കെ മാത്രമേ പൂർണ്ണമായി ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യം പൂർത്തിയാക്കാനാവു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സർക്കാർ എടുത്ത എല്ലാ നടപടികളും പരാജയപ്പെട്ടു എന്നു പറയാൻ കഴിയില്ല. ജനസംഖ്യാ വർദ്ധനവ് പോലെ തടയാൻ കഴിയാത്ത ചില തടസ്സങ്ങൾകൊണ്ട് അത്തരം പരിപാടികൾ പൂർണ്ണമായി ലക്ഷ്യം ഭേദിച്ചിരുന്നില്ല. വിവാദംദാരിദ്ര്യത്തിനെക്കുറിച്ചുള്ള ഇന്ത്യൻ സർക്കാരിന്റെ നിർവചനം അന്താരാഷ്ട്ര ഏജൻസികളും ചോദ്യം ചെയ്തിട്ടുണ്ട്. നിശ്ചിത കലോറി ഭക്ഷണം ദുർലഭ്യത ഉയരുകയും,അതോടൊപ്പം തന്നെ ദാരിദ്ര്യ രേഖക്കു താഴെയുള്ള ജനങ്ങളുടെ എണ്ണം കുറയുകയും ചെയ്തിട്ടുണ്ട്. ഇവ തമ്മിലുള്ള അനുപാതം ആണ് ദാരിദ്ര്യത്തിന്റെ അളവുകോലായി സർക്കാർ കണക്കാക്കുന്നത്. ഇവ തന്നെ പരസ്പര വൈരുദ്ധ്യമുള്ള കാര്യങ്ങളായി ലോക ബാങ്ക് അവരുടെ ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു[44]. 119 രാജ്യങ്ങളുടെ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 94 ആണ് [44]. നാഷണൽ കമ്മീഷൻ ഫോർ എന്റർപ്രൈസസ് ഇൻ ദ അൺഓർഗനൈസ്ഡ് സെക്ടർ എന്ന സംഘടയുടെ കണക്കു പ്രകാരം, ഇന്ത്യയിൽ മൊത്തം ജനസംഖ്യയുടെ 77% ആളുകൾ അല്ലെങ്കിൽ 836 ദശലക്ഷം ജനങ്ങളുടെ ദൈനീക വരുമാനം ഏതാണ്ട് 20 ഇന്ത്യൻ രൂപയാണ്. യാതൊരു സാമൂഹ്യ സുരക്ഷയോ, തൊഴിലുറപ്പോ ഇല്ലാതെ തീരെ തീരെ ദാരിദ്ര്യത്തിലാണ് ഇത്രയും ജനങ്ങൾ ജീവിക്കുന്നത് [45] [46] സ്ഥിരതഇന്ത്യയിലെ 42.5 ശതമാനത്തോളം കുട്ടികൾ പോഷകാഹാരക്കുറവു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് [47] [48] [49]. ലോകത്തിലെ ഭാരക്കുറവ് അനുഭവപ്പെടുന്ന കുട്ടികളിൽ 49 ശതമാനവും, വളർച്ച മുരടിച്ച കുട്ടികളിൽ 34 ശതമാനവും ഇന്ത്യയിലാണെന്ന് ലോക ബാങ്ക് പുറത്തിറക്കിയ ഒരു പഠനറിപ്പോർട്ടിൽ പരാമർശിക്കുന്നു. ദാരിദ്ര്യത്തിന്റെ തോത് ഉയർന്നതു തന്നെയാണ് ഈ പോഷകാഹാരക്കുറവിനും, ഭാരക്കുറവിനും കാരണമെന്നും റിപ്പോർട്ട് തുടർന്നു പറയുന്നു [50]. എന്നാൽ യൂനിസെഫിന്റെ ഒരു റിപ്പോർട്ട് പ്രകാരം ദാരിദ്ര്യം മാത്രമല്ല ഇതിനു കാരണം എന്നാണ്, അടിസ്ഥാനസൗകര്യങ്ങളില്ലായ്മ, ആരോഗ്യസൗകര്യങ്ങളുടെ ലഭ്യതക്കുറവ് എന്നിവയും മേൽ പറഞ്ഞ വിഷയങ്ങൾക്ക് കാരണമായിട്ടുണ്ട് [51]. ചിത്രശാല
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia