നിത്യസഹായമാതാവ്
യേശുവിന്റെ അമ്മ മറിയത്തിന് അതേ പേരുള്ള പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ബൈസാന്തിയ ചിത്രവുമായി ബന്ധപ്പെടുത്തി ഒൻപതാം പീയൂസ് മാർപ്പാപ്പ നൽകിയ ഒരു പേരാണ് നിത്യസഹായമാതാവ്. 1499 മുതൽ റോമിൽ ഉണ്ടായിരുന്ന നിത്യസഹായമാതാവിന്റെ ചിത്രം ഇപ്പോൾ അവിടത്തെ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ പള്ളിയിലാണ്. പൗരസ്ത്യ ഓർത്തഡോക്സ് പാരമ്പര്യത്തിൽ ഈ ചിത്രം, "പീഡാനുഭവത്തിന്റെ കന്യക", "പീഡാനുഭവത്തിന്റെ ദൈവജനനി" എന്നൊക്കെ അറിയപ്പെടുന്നു. അതിന്റെ പ്രചാരകരായി നിയോഗിക്കപ്പെട്ട റിഡംപ്റ്റെറിസ്റ്റ് മിഷനറിമാരുടെ പരിശ്രമഫലമായി ഈ ചിത്രം, കത്തോലിക്കാ രാജ്യങ്ങളിൽ പ്രത്യേകിച്ചും, ഏറെ ജനപ്രീതി നേടുകയും അതിന്റെ പകർപ്പുകൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. കുടുംബങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും പൊതുവാഹനങ്ങളിലും ചിത്രം സ്ഥാപിക്കപ്പെട്ടു. വിശുദ്ധമറിയവുമായി ബന്ധപ്പെട്ട മതപരമായ കലാസൃഷ്ടികൾ പ്രചരിപ്പിക്കാൻ മാർപ്പാപ്പയുടെ അനുമതി കിട്ടിയിരിക്കുന്ന ഏക പുരോഹിതസംഘടന ആണ് റിഡെംപ്റ്ററിസ്റ്റ് മിഷനറിമാർ.[1]. ഈ ചിത്രത്തിന്റെ പ്രചാരണം 1865-ൽ റിഡെംപ്റ്ററിസ്റ്റ് മിഷനറിമാരെ ഏല്പിച്ച ഒൻപതാം പീയൂസ് മാർപ്പാപ്പയും അതിന്റെ ഒരു പകർപ്പ് 2001-ൽ ദമാസ്കസിലെ ഉമ്മയാദ് മോസ്ക് സന്ദർശനത്തിനിടെ അവിടത്തെ പുരോഹിതനു നൽകിയ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും ഇതിന്റെ ചരിത്രവുമായി ബന്ധപ്പെട്ടവരാണ്. [2][3]. റോമൻ കത്തോലിക്കാ സഭയിൽ നിത്യസഹായമാതാവിന്റെ തിരുനാളായി ആഘോഷിക്കപ്പെടുന്നത് ജൂൺ 27 ആണ്. ബുധാനാഴ്ചകളിലോ ശനിയാഴ്ചകളിലോ നിത്യസഹായമാതാവിന്റെ നൊവേനയും ചൊല്ലുന്നു.[4] നൊവേനയെ തുടർന്ന് വിശുദ്ധ കുർബ്ബാനയുടെ വാഴ്വും പതിവുണ്ട്. അവലംബം
|
Portal di Ensiklopedia Dunia