ന്യൂ ഡെവലപ്മെന്റ് ബാങ്ക്
ബ്രസീൽ ,റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ഈ രാജ്യങ്ങൾ ചേർന്ന് 2014 ജൂലൈ 15 നു രൂപീകരിച്ച ഒരു ബാങ്കാണ് ബ്രിക്സ് വികസന ബാങ്ക് അഥവാ ന്യൂ ഡെവലപ്മെന്റ് ബാങ്ക് (എൻ.ഡി.ബി.).[1].ആഗോള സമ്പദ് വ്യവസ്ഥയിൽ അമേരിക്ക യുടെയും യൂറോപ്യൻ യൂണിയന്റെയും നേതൃത്വത്തിലുള്ള ലോകബാങ്കിനും അന്താരാഷ്ട്ര നാണയനിധിക്കും തുല്യമായി ഒരു ബാങ്കാണ് ബ്രിക്സ് രാജ്യങ്ങൾ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 5000 കോടി ഡോളറിന്റെ ($50 ബില്യൺ ) പ്രാരംഭ മൂലധനവുമായി പ്രവർത്തനമാരംഭിക്കുന്ന ബ്രിക്സ് ബാങ്കിന്റെ ആസ്ഥാനം ചൈനയിലെ ഷാങ്ഹായ് ആണ്. [2] .ബാങ്കിന്റെ ആദ്യത്തെ അധ്യക്ഷനായി ഇന്ത്യയുടെ കെ. വി. കാമത്ത് നിയമിക്കപ്പെട്ടു.അധ്യക്ഷന്റെ കാലാവധി 5 വർഷമാണ്.[3]. 2015 ജൂലൈ 21-ന് ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചു. [4] ചരിത്രം![]() രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആഗോള സാമ്പത്തിക സഹകരണത്തിനായി നിലവിൽ വന്ന ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നിയന്ത്രണത്തിലായിത്തീർന്നു.[5]. വികസ്വര രാജ്യങ്ങളുടെ വികസനത്തെ ഇത് ദോഷകരമായി ബാധിച്ചു.വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ സംഘടനകളിൽ പ്രധാനപ്പെട്ട ബ്രിക്സിലെ ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ എന്നീ നാലു രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചയുള്ള രാജ്യങ്ങളാണ്.ലോക ജനസംഖ്യയുടെ 40% വസിക്കുന്നതും ആഗോള മൊത്ത ഉൽപാദനത്തിൻ്റെ 25%വും ബ്രിക്സ് രാജ്യങ്ങളിലാണ്.[5].വികസിച്ചുകൊണ്ടിരിക്കുന്ന ഈ രാജ്യങ്ങൾക്ക് വലിയ സഹായമൊന്നും ലോകബാങ്കിൽ നിന്നോ ഐ. എം. എഫിൽ നിന്നോ ലഭിച്ചിരുന്നില്ല.ഇത്തരമൊരു സാഹചര്യത്തിലാണ് സ്വതന്ത്രമായി ഒരു ബാങ്ക് തങ്ങൾക്കും വേണമെന്ന ചിന്ത ബ്രിക്സ് രാജ്യങ്ങൾക്കുണ്ടായത്.2014 ജൂലൈ 15-നു ബ്രസീലിലെ ഫോർട്ടലേസയിൽ നടന്ന 6-മത്തെ ബ്രിക്സ് ഉച്ചകോടിയിൽ വച്ച് ബാങ്കിന്റെ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനമായി. [1].ഇതുപോലെ 2014-ൽ രൂപീകരിക്കപ്പെട്ട മറ്റൊരു ബാങ്കാണ് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്. ലക്ഷ്യങ്ങൾബ്രിക്സ് രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകുക എന്നതാണ് ബ്രിക്സ് ബാങ്കിൻ്റെ പ്രധാനപ്പെട്ട ലക്ഷ്യം. 5000 കോടി ഡോളറാണ് ($50 ബില്യൺ) പ്രാരംഭ മൂലധനം.ഓരോ രാജ്യവും 1000 കോടി ഡോളർ ($10 ബില്യൺ) സംഭാവന ചെയ്യും.[3].അതുകൊണ്ട് തന്നെ എല്ലാ രാജ്യങ്ങൾക്കും തുല്യ അധികാരമാണുള്ളത്.[6]. 5000 കോടി ഡോളറിനെ 10000 കോടി ($100 ബില്യൺ) ഡോളറായി ഉയർത്തുകയെന്നതാണ് പ്രാരംഭ ലക്ഷ്യം.ഡോളറും യൂറോയും വൻതോതിൽ സംഭരിച്ചു വയ്ക്കുന്ന സ്ഥിതി മാറ്റി ബ്രിക്സ് രാജ്യങ്ങളിലെ കറൻസി കൂടുതലായി ഉപയോഗിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്.[5]. ഓഹരികൾബാങ്കിന്റെ പ്രാരംഭ മൂലധനമായ 5000 കോടി ഡോളർ അഞ്ചു രാജ്യങ്ങളും തുല്യമായാണ് സംഭാവന ചെയ്യുന്നത്. ഇതിനോടൊപ്പം 10000 കോടി ($100 ബില്യൺ) ഡോളർ പ്രവർത്തന മൂലധനമായി സമാഹരിക്കുന്നുണ്ട്. ഇതിൽ അംഗരാജ്യങ്ങളുടെ സംഭാവനകൾ വ്യത്യസ്തമാണ്. ചൈനയാണ് ഏറ്റവും കൂടുതൽ വിഹിതം നൽകുന്നത്.41 ബില്യൺ (4100 കോടി) ഡോളർ സംഭാവന ചെയ്യുന്ന ചൈനയ്ക്കു 39.5% വോട്ടവകാശവുമുണ്ട്. ബ്രസീൽ, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങൾ 18 ബില്യൺ (1800 കോടി) ഡോളർ വീതം സംഭാവന ചെയ്യുന്നു. ദക്ഷിണാഫ്രിക്കയുടെ സംഭാവന 5 ബില്യൺ (500 കോടി) ഡോളറാണ്.[4] അംഗങ്ങൾ2015 ജൂലൈ 1-ലെ സ്ഥിതിയനുസരിച്ച് ആകെ 5 അംഗങ്ങൾ[3].
അധ്യക്ഷൻമാരുടെ പട്ടിക
ബ്രിക്സ് ബാങ്കിന്റെ ആദ്യത്തെ അധ്യക്ഷനായി(പ്രസിഡന്റ്) ഇന്ത്യക്കാരനായ കെ. വി. കാമത്ത് 2015 മേയിൽ നിയമിക്കപ്പെട്ടു.ഇദ്ദേഹം ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ മുൻ ചെയർമാനായിരുന്നു.അഞ്ചു വർഷമായിരിക്കും അദ്ധ്യക്ഷന്റെ കാലാവധി.അടുത്ത അധ്യക്ഷൻമാർ യഥാക്രമം ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നായിരിക്കും.[3]. പ്രസിഡന്റിനു പുറമെ ബോർഡ് ഓഫ് ഗവർണേഴ്സും ബോർഡ് ഓഫ് ഡയറക്ടേഴ്സും ചേർന്നാണ് ബാങ്കിനെ നിയന്ത്രിക്കുന്നത്.ആദ്യത്തെ ഗവർണർ(മാർ) റഷ്യയിൽ നിന്നും ഡയറക്ടർ(മാർ) ബ്രസീലിൽ നിന്നും നിയമിക്കപ്പെടും.[4] ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia