പഠാൻകോട്ട് ആക്രമണം (2016)
2016 ജനുവരി രണ്ടിന് പശ്ചിമ എയർ കമ്മാൻഡിന് കീഴിലുള്ള പഠാൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ ഒരു കൂട്ടം തീവ്രവാദികൾ ആക്രമിച്ചു. ആദ്യ ഘട്ട സംഘടനത്തിൽ 2 തീവ്രവാദികളും 3 സുരക്ഷാസൈനകരും കൊല്ലപ്പെട്ടു. [1][4] ഏകദേശം 17 മണിക്കൂർ പോരാട്ടം നീണ്ടു നിന്നു. ഇന്ത്യൻ കരസേനയുടെ യൂണിഫോം അണിഞ്ഞാണ് തീവ്രവാദികൾ എത്തിയത്.[5] ജയ്‌ഷെ-ഇ-മുഹമ്മദ് എന്ന തീവ്രവാദിസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പിന്നീടുള്ള പോരാട്ടത്തിൽ 3 സൈനികർക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ വെച്ച് മരണമടയുകയും ചെയ്തു. അതോടെ മരണ സംഖ്യ ആറായി.[6] ജനുവരി 3 ന് വെടിയൊച്ചകൾ കേൾക്കുകയും ഒരു സുരക്ഷാസൈനികൻ,മലയാളിയായ പാലക്കാടു സ്വദേശി എലുമ്പുലാശേരി കളരിക്കൽ ലെഫ് . കേണൽ നിരഞ്ജൻ കുമാർ, IED സ്പോടനത്തിൽ വീരമൃത്യു വരിക്കുകയും ചെയ്തു.[7][8]ജനുവരി 4 ന് അഞ്ചാമത്തെ ഭീകരനും വധിക്കപ്പെട്ടു.[9] ജനുവരി 4ന് യുണൈറ്റഡ് ജിഹാദ് കൌൺസിൽ അക്രമത്തിന്റെ ഉത്തരവാദിത്തം എറ്റടുത്തു.[10] ആക്രമണത്തിന്റെ തലേന്ന് പഞ്ചാബ് പോലീസിലെ ഗുർദാസ്പൂർ എസ്പി സൽവീന്ദർ സിങ്ങിനെ തട്ടിക്കൊണ്ടു പോയെന്നു പറയുന്ന സംഭവത്തിന് ഇതുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. സഞ്ചാരത്തിന് വേണ്ടിയാണ് തീവ്രവാദികൾ എസ്പിയുടെ വാഹനം തട്ടിയെടുത്തത്. ആ സമയം ബീക്കൺ ലൈറ്റുകളും മറ്റും പ്രവർത്തിപ്പിക്കാഞ്ഞതിനാൽ തീവ്രവാദികൾക്ക് അത് പോലീസ് വാഹനമായിരുന്നു എന്ന് മനസ്സിലായിരുന്നില്ല.[11] അവലംബങ്ങൾ
|
Portal di Ensiklopedia Dunia