പാം ചുഴലിക്കാറ്റ്
വാനുവാടു ദ്വീപുകളുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തമാണ് പാം ചുഴലിക്കാറ്റ്. [1] കുറഞ്ഞത് ഇരുപത്തി നാല് പേരെങ്കിലും ഈ ചുഴലിക്കാറ്റിൽ മരണമടഞ്ഞിട്ടുണ്ട്.[2][3] ദക്ഷിണ പസഫിക് പ്രദേശത്ത് ഇതിനു മുന്പ് ഉണ്ടായ മാരകമായ ചുഴലിക്കാറ്റ് 2012 ലെ ഇവാൻ ആയിരുന്നു.[4] അന്ന് സമോവയിൽ പതിനാലു പേർ മരണപ്പെട്ടു. പാം ചുഴലിക്കാറ്റിന്റെ ആഘാതം സോളമൻ ദ്വീപുകൾ,ടുവാലു,ന്യൂസീലൻഡ് എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. ഉണ്ടാക്കിയ മർദ്ദത്തിന്റെ കണക്ക് അനുസരിച്ച് ദക്ഷിണ പസഫിക്കിലെ ഏറ്റവും മാരകമായ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഇത് , ദക്ഷിണാർദ്ധ ഗോളത്തിലെ മൂന്നാമത്തെതും. മണിക്കൂറിൽ 270 കിലോമീറ്റർ വേറെ ഇതിനു വേഗത ഉണ്ടായിരുന്നു. 2015 മാർച്ച് 6 നു സോളമൻ ദ്വീപുകളുടെ കിഴക്ക് ഭാഗത്ത് രൂപം കൊണ്ട പാം പിന്നീട് തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ക്രമേണ വേഗത കൈവരിക്കുകയും ചെയ്തു. രണ്ടുദിവസം തുടർച്ചയായി ആഞ്ഞടിച്ച കൊടുങ്കാറ്റ് പൊതുവെ ദരിദ്രമായ വാനുവാടുവിനെ പൂർണമായും തല്ലിക്കെടുത്തിയാണ് അടങ്ങിയത്. ഭക്ഷണം, ശുദ്ധജലം തുടങ്ങി പ്രാഥമികാവശ്യങ്ങൾക്കുവരെ ഇനി ഈ ജനതക്ക് അന്താരാഷ്ട്ര സഹായം വേണം. ലോകരാഷ്ട്രങ്ങളുടെ സഹായം അഭ്യർഥിച്ച് വനുവാട് പ്രസിഡൻറ് ബാൽവിൻ ലോൺസ്ഡേൽ പ്രസ്താവനയിറക്കി.ദുരിതം ഇരട്ടിയാക്കി ഏറെനേരം കനത്ത മഴയുമുണ്ടായി.തലസ്ഥാനമായ പോർട് വില്ല ഉൾക്കൊള്ളുന്ന മുഖ്യദ്വീപ് ഒഴിച്ചുനിർത്തിയാൽ ബാക്കിയുള്ള ഇടങ്ങളിലെ യഥാർഥ അവസ്ഥ എന്താണെന്നറിയാൻ പോലും കഴിഞ്ഞിരുന്നില്ല.[5] അവലംബം
|
Portal di Ensiklopedia Dunia