പോട്രയിറ്റ് ഓഫ് മേരി ഹിൽ, ലേഡി കില്ലിഗ്രൂ
ഫ്ലെമിഷ് ആർട്ടിസ്റ്റ് ആന്റണി വാൻ ഡിക് 1638 ൽ വരച്ച ബറോക്ക് ശൈലിയിലുള്ള ഛായാചിത്രമാണ് പോട്രയിറ്റ് ഓഫ് മേരി ഹിൽ, ലേഡി കില്ലിഗ്രൂ. ലേഡിയുടെ ഭർത്താവ് വില്യം കില്ലിഗ്രൂവിനൊപ്പം ഈ ഛായാചിത്രം ജോഡിയാക്കിയിരിക്കുന്നു. [1] വിഷയംവാർവിക്ഷയർ ഹോണിലിയിൽ നിന്നുള്ള മേരി ഹിൽ, ചാൾസ് ഒന്നാമൻ രാജാവിന്റെ രാജസഭാംഗവും പിന്നീട് പ്രശസ്ത നാടകകൃത്തുമായ സർ വില്യം കില്ലിഗ്രൂവിന്റെ ഭാര്യയായിരുന്നു. അവരുടെ ജനനമരണ തീയതികൾ അജ്ഞാതമാണ്. ദമ്പതികൾക്ക് ഏഴു മക്കളുണ്ടെന്ന് അറിയപ്പെട്ടിരുന്നു. ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് (1642-1651) ദമ്പതികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും രാജ്യം വിട്ട് പലായനം ചെയ്യുകയും വർഷങ്ങളോളം ദമ്പതികൾ വെവ്വേറെ താമസിക്കുകയും ചെയ്തു. 1660-ൽ പുനരുദ്ധാരണ സമയത്ത് അവർ വീണ്ടും ഒന്നിച്ചു. അക്കാലത്ത് സർ വില്യം രാജസഭയിൽ സ്ഥാനം തിരിച്ചുപിടിച്ചു. ലേഡി മേരി, വിധവയായ ഹെൻറിയേറ്റ-മരിയ രാജ്ഞിയുടെ മേക്കപ്പുകാരിയായി. ചിതരചനലിങ്കൺഷൈർ ഫെൻസ് വാർക്കുന്ന ശ്രമത്തിൽ സർ വില്യം കില്ലിഗ്രൂ പങ്കാളികളുമായി ഇടപഴകിയ ഒരു കാലഘട്ടമായ 1638 ലേതാണ് ഛായാചിത്രം. ഇത് കുടുംബത്തെ വലിയ സാമ്പത്തിക ദുരിതത്തിന് കാരണമാക്കിയെങ്കിലും ഒരു കൂട്ടം ഭാര്യാഭർത്താക്കന്മാരുടെ ഛായാചിത്രങ്ങൾ ചിത്രീകരിക്കാനേർപ്പാടു ചെയ്യുന്നതിന് തടസ്സമായിരുന്നില്ല. ലണ്ടനിലെ ടേറ്റ് ഗാലറി വാൻ ഡൈക്കിന്റെ 1638 ൽ വരച്ച പോട്രയിറ്റ് ഓഫ് സർ വില്യം കില്ലിഗ്രൂ 2002 ൽ സ്വന്തമാക്കി. ഭാര്യയുടെ ഛായാചിത്രം 2003 ൽ മറ്റൊരു സ്രോതസ്സിൽ നിന്ന് സ്വന്തമാക്കി. ഈ ഏറ്റെടുക്കൽ 150 വർഷത്തിനിടെ ആദ്യമായി ഈ ജോഡി പോർട്രെയ്റ്റുകൾ ഒരുമിച്ച് ചേർക്കാൻ കഴിഞ്ഞു. [1] ലേഡി കില്ലിഗ്രൂ തവിട്ടുനിറമുള്ള ഗൗൺ ധരിച്ച് കാഴ്ചക്കാരനെ അഭിമുഖീകരിക്കുന്നതും ഒരു അരഭിത്തിക്കുമുമ്പിൽ നിൽക്കുന്നതും ഛായാചിത്രത്തിൽ കാണാം. പ്രതീകാത്മകതയുമായി ബന്ധപ്പെട്ട്, വാൻ ഡൈക്ക് സമകാലിക ഘടകങ്ങൾ ഇംഗ്ലീഷ് പോർട്രെയ്റ്റ്-പെയിന്റിംഗിൽ അവതരിപ്പിച്ചതായി അറിയപ്പെടുന്നു. വിഷയം സ്പർശിക്കുന്ന റോസാപ്പൂക്കൾ സന്തോഷകരമായ ദാമ്പത്യത്തെ സൂചിപ്പിക്കുന്നു. പശ്ചാത്തലത്തിലുള്ള പാറകൾ സ്ഥിരതയെ പ്രതീകപ്പെടുത്തുന്നു. [1] പോട്രയിറ്റ് ഓഫ് മേരി ഹിൽ, ലേഡി കില്ലിഗ്രൂവിന്റെ മറ്റൊരു ചിത്രം, "സർ ആന്റണി വാൻ ഡൈക്കിന് ശേഷം" ലിങ്കൺഷെയറിലെ ബെൽട്ടൺ ഹൗസിന്റെ ശേഖരത്തിൽ (ഇപ്പോൾ ദേശീയ ട്രസ്റ്റിന്റെ ഭാഗമാണ്) പ്രദർശിപ്പിച്ചിരിക്കുന്നു. [2] അവലംബം
|
Portal di Ensiklopedia Dunia