മണി കൃഷ്ണസ്വാമി
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ഒരു കർണാടക സംഗീത ഗായികയായിരുന്നു മണി കൃഷ്ണസ്വാമി ( 3 ഫെബ്രുവരി 1930 - 12 ജൂലൈ 2002) . കുടുംബംമണി പെരുന്ദേവി എന്നായിരുന്നു അവരുടെ ജന്മനാമം. അവരുടെ പിതാവ് ലക്ഷ്മി നരസിംഹാചാരി വെല്ലൂർ സംഗീത സഭയുടെ സെക്രട്ടറിയായിരുന്നു. മണിയ്ക്ക് ആറു വയസ്സുള്ളപ്പോൾ അമ്മ മരഗതവല്ലി അവളെ വയലിൻ വായിക്കാൻ പഠിപ്പിച്ചു. മണിയുടെ ഭർത്താവ് കൃഷ്ണസ്വാമി സജീവ കലാപ്രചാരകനാണ്.[1] കർണാടക സംഗീതത്തിൽ പരിശീലനംകുടുംബസംഗീതജ്ഞനായ ഗോപാലാചാരിയായിരുന്നു മണിയുടെ കർണാടക സംഗീതത്തിലെ ആദ്യ ഗുരു. കുട്ടിക്കാലത്ത് തന്നെ 500-ലധികം പാട്ടുകൾ പഠിച്ചു. സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെന്നൈയിലെ അടയാറിലെ കലാക്ഷേത്രയിൽ സംഗീത സിരോമണി കോഴ്‌സിന് ചേർന്നു (ചെന്നൈയെ അന്ന് മദ്രാസ് എന്നാണ് വിളിച്ചിരുന്നത്). കലാക്ഷേത്രയിൽ അവർ രുഗ്മിണി ദേവി അരുണ്ഡേൽ, ടൈഗർ വരദാചാര്യർ, പാപനാശം ശിവൻ തുടങ്ങിയ ഡോയൻമാരുടെ സ്വാധീനത്തിൻ കീഴിലായി. "സംഗീത കലാനിധി" അവാർഡിന് അർഹരായ അഞ്ച് പ്രതിഭാശാലിയിൽ നിന്ന് കർണാടക സംഗീതം അഭ്യസിച്ചതിന്റെ പ്രത്യേകത അവർക്കുണ്ട്. അവർ: മൈസൂർ വാസുദേവാചാർ, ബുഡല്ലൂർ കൃഷ്ണമൂർത്തി ശാസ്ത്രി,[2] മുസിരി സുബ്രഹ്മണ്യ അയ്യർ, ടൈഗർ വരദാചാരിയാർ, പാപനാശം ശിവൻ എന്നിവരാണ്. മണികൃഷ്ണസ്വാമി മുസിരി പാരമ്പര്യം പിന്തുടർന്നു. മുസിരി സുബ്രഹ്മണ്യ അയ്യരുടെ കൃതികൾ ജനകീയമാക്കുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു.[1] സംഗീത യാത്ര![]() ഇന്ത്യാ ഗവൺമെന്റ് തിരഞ്ഞെടുത്ത അവർ അന്നത്തെ സോവിയറ്റ് യൂണിയനിലും (1989) ജർമ്മനിയിലും (1991) നടന്ന ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലും സംഗീത കച്ചേരികൾ അവതരിപ്പിച്ചു. ഇന്ത്യക്കകത്തും മറ്റു പല രാജ്യങ്ങളിലും അവർ നിരവധി സംഗീത കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. സാൻഫ്രാൻസിസ്കോ സർവകലാശാലയിൽ കുറച്ചുകാലം വിസിറ്റിംഗ് ഫാക്കൽറ്റിയായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളിലെ ആസ്ഥാന വിദ്വാനായിരുന്നു മണികൃഷ്ണസ്വാമി. മണികൃഷ്ണസ്വാമി ആലപിച്ച സൗന്ദര്യ ലഹരിയെ കർണാടക സംഗീതാസ്വാദകർ ഒരു സംഗീത നിധിയായി കണക്കാക്കുന്നു. അവർ ദേശികരുടെ അച്യുത ശതകം പ്രാചീന പ്രാകൃത ഭാഷയിൽ അവതരിപ്പിച്ച് സംഗീതം പകർന്നു. ഒരു പ്രശസ്ത സംഗീത നിരൂപകൻ സുബ്ബുഡു അവരുടെ ശബ്ദത്തെ സുവർണ്ണവും മൃദുലവുമാണെന്ന് പ്രശംസിച്ചു.[3] അവാർഡുകൾ![]()
മരണംമണി കൃഷ്ണസ്വാമി 2002 ജൂലൈ 12 വെള്ളിയാഴ്ച 72 ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.[1] അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia