മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി
കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമാണ് മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി (14 ഓഗസ്റ്റ് 1926 - 27 മേയ് 2013). ഖുർആൻ ശാസ്ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകൾ നല്കിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹത്തിന് ഇസ്ലാമിക വിഷയങ്ങളിലും പാണ്ഡിത്യമുണ്ട്.1967ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തർജമക്കുള്ള അവാർഡ് കരസ്ഥമാക്കിയ[1][2] ഇദ്ദേഹം വാർദ്ധക്യത്തിലും കർമ്മനിരതനായിരുന്നു[3] 2013 മെയ് 27 ന് അന്തരിച്ചു[4]. ജീവതരേഖആലപ്പുഴ ജില്ലയിലെ കായംകുളത്ത് 1926 ആഗസ്റ്റ് 14 ന് എം. മുഹമ്മദ് കുഞ്ഞിന്റേയും ഔകാദർ ഉമ്മയുടെയും മകനായി ജനനം[5]. എരുവകിഴക്ക് മുഹമ്മദൻ എൽ. പി. സ്‌കൂൾ, കായംകുളം എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം.ഇഞ്ചക്കൽ അബ്ദുൽ ഖാദർ മുൻഷി, ഓച്ചിറ അസ്സനാർ കുഞ്ഞ് മൗലവി, ഉമർ കുട്ടി മൗലവി , കരുനാഗപ്പള്ളി യൂനുസ് മൗലവി എന്നിവർ ഗുരുനാഥന്മാരാണ്. 1945 ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം കൊല്ലം എസ്.എൻ കോളേജിൽ പഠിച്ച് ഫിസിക്‌സിൽ ബിരുദം നേടി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ്, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ പഠനം.1951 മുതൽ 1967 വരെ കായംകുളത്ത് പുകയില സ്റ്റേഷനറി വ്യാപാരത്തിൽ ഏർപ്പെട്ടു. ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. ബഹുഭാഷാപണ്ഡിതനുമായ ഇദ്ദേഹം 'ഒമാൻ ഒബ്‌സർവറി'ൽ കോളമിസ്റ്റായി മൂന്നുവർഷം പ്രവർത്തിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും പ്രാവീണ്യമുണ്ട്. അഞ്ച് വർഷം കർണാടക സംഗീതവും അഭ്യസിച്ചു.[6] ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഹരിപ്പാട് സ്വകാര്യ ആശുപത്രിയിൽ വെച്ച് 2013 മെയ് 27 ന് അന്തരിച്ചു.[7] ഗവേഷണംഖുർആനിലെ ഗണിതശാസ്ത്ര വിസ്മയങ്ങൾ അനാവരണം ചെയ്യുന്ന ഗവേഷണ പഠനം നടത്തി. 19 എന്ന അക്കവും വിശുദ്ധ ഖുർആന്റെ അക്ഷരങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം ഗവേഷണ പഠന വിധേയമാക്കിയ ചാലഞ്ച് എന്ന ഇംഗ്ലീഷ് ഗ്രന്ഥം 1997ൽ പ്രസിദ്ധീകരിച്ചു. അമേരിക്കയിൽ പഠന വിധേയമായ ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് 2004ൽ അദ്ദേഹത്തിന് അമേരിക്കയിലേക്ക് ക്ഷണം ലഭിച്ചത്. ഈ വിഷയത്തിലുള്ള മലയാളം കൃതിയാണ്'ശാസ്ത്രവേദ സംഗമം ഖുർആനിൽ'.റഹ്മാൻ മുന്നൂരുമായി പ്രബോധനം വാരികയിൽ നീണ്ട സംവാദങ്ങൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്.[8] ഗ്രന്ഥരചന![]() ഇബ്നു ഖൽദൂന്റെ മുഖദ്ദിമ എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ മലയാള വിവർത്തനം കോയക്കുട്ടി നിർവ്വഹിച്ച് 1984 ൽ മാതൃഭൂമി പ്രസിദ്ധീകരണവിഭാഗവും 2008 ൽ ഡി.സി. ബുക്സും പ്രസിദ്ധീകരിച്ചു. ഇതാണ് മൗലവിയുടെ പ്രധാനകൃതി. 1994 ൽ ഇമാം ഗസ്സാലിയുടെ 'മിശ്കാത്തുൽ അൻവാർ' വിവർത്തനം ചെയ്തു. ക്രൈസ്തവ വിശ്വാസത്തെ ഖണ്ഡിച്ചു കൊണ്ടെഴുതിയതാണ് യേശു ക്രൂശിക്കപ്പെട്ടുവോ, കല്ല് നീക്കിയതാര് എന്നീ കൃതികൾ. 1955 ൽ വിശുദ്ധ ഖുർആന് മലയാള പരിഭാഷ തയ്യാറാക്കാനുള്ള ശ്രമമാരംഭിച്ചു. 1965 ൽ ടി.പി. കുട്ടിയാമുവിന്റെ സഹകരണത്തോടെ വിശുദ്ധ ഖുർആൻ മലയാള പരിഭാഷ ലേഖാ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു. മലയാളത്തിൽ പ്രചാരം സിദ്ധിച്ച ആദ്യ സമ്പൂർണ ഖുർആൻ പരിഭാഷയാണിത്. റിട്ട. ചീഫ് എഞ്ചിനീയർ എ.എം. ഉസ്മാനാണ് അവതാരിക എഴുതിയത്. 1996 വരെ ആറ് പതിപ്പുകൾ പുറത്തിറങ്ങി. ഖുർആൻ പരിഭാഷക്ക് കേരള സാഹിത്യ അക്കാദമിയുടെ 1966 ലെ ഏറ്റവും നല്ല ക്ലാസിക് കൃതിയുടെ പരിഭാഷക്കുള്ള അവാർഡ് ലഭിച്ചു. 1993 ൽ അബുൽ ഹസൻ അലി മൗലവിയുടെ പാരായണ സഹിതം ഖുർആനിന്റെ സമ്പൂർണമലയാള പരിഭാഷ 41 ഓഡിയോ കാസറ്റുകളിലും MP3 യിലുമായി പുറത്തിറക്കി.[7] പ്രധാന കൃതികൾ
അക്കാദമിക രംഗം![]() മികച്ച വാഗ്മിയായ കോയക്കുട്ടി മൗലവി, ഇസ്‌ലാമിന്റെ വികാസം, മതവും യുക്തിവാദവും, മുസ്‌ലിംകളുടെ നേട്ടങ്ങൾ, വിശ്വാസവും മതവും, ഇസ്‌ലാമും ജനാധിപത്യവും തുടങ്ങിയ വിഷയങ്ങളിൽ പ്രൗഢമായ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ നല്ല പ്രാവിണ്യമുള്ള അദ്ദേഹം അഞ്ച് വർഷം കർണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ചരിത്ര വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് അംഗ(1994)വും, കോഴിക്കോട് സർവ്വകലാശാല ഇസ്‌ലാമിക് ചെയർ വിസിറ്റിങ് പ്രൊഫസർ (1994-95) ആയിരുന്നു. 1986 ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് ചെയർമാനായിട്ടുണ്ട്. വർക്കലയിലെ മന്നാനിയ കോളേജ്, അൻവാർശേരി അറബിക് കോളേജ് എന്നിവിടങ്ങളിലും അധ്യാപനം നടത്തിയിട്ടുണ്ട്. ലേഖനങ്ങൾഅവാർഡുകൾ
പര്യാടനംഅമേരിക്കയിലേതുൾപ്പെടെ ഏതാനും വിദേശ സർവ്വകലാശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കക്ക് പുറമെ സൗദി അറേബ്യ, ഒമാൻ, യു.എ.ഇ, കുവൈത്ത്, ബഹറൈൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കുടുംബംഭാര്യമാർ: നഫീസബീവി,ആമിന. ഏഴു മക്കൾ. മക്കൾ: മുഹമ്മദ് ഹുസൈൻ എഞ്ചിനീയർ, താഹാ ഹുസൈൻ, മഖ്ബൂൽ ഹുസൈൻ, നസീമ, അമീന, തസ്‌നീം, ശാദിയ. ചിത്രശാല
പുറം കണ്ണികൾMuttanisseril Koyakutty എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
|
Portal di Ensiklopedia Dunia