മേക്ക് ലവ് നോട്ട് സ്കാർസ്ന്യൂഡൽഹി ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ സന്നദ്ധ സംഘടനയാണ് മേക്ക് ലവ് നോട്ട് സ്കാർസ്.[1] ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്കൊപ്പം പ്രവർത്തിക്കുന്ന ഈ സംഘടന റിയ ശർമ്മയാണ് സ്ഥാപിച്ചത്. മേക്ക് ലവ് നോട്ട് സ്കാർസിന്റെ സിഇഒയാണ് താനിയ സിംഗ്.[2] ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ പൂർണ്ണമായ പുനരധിവാസത്തിന് ഇത് സഹായിക്കുന്നു, ഒപ്പം അതിജീവിച്ചവർക്ക് സാമ്പത്തികവും നിയമപരവും വിദ്യാഭ്യാസപരവുമായ സഹായം നൽകുന്നു.[3] 2016 നവംബർ 6 വരെ, ഇന്ത്യയിലുടനീളം ആയി ആസിഡ് ആക്രമണം അതിജീവിച്ച ഏകദേശം 70 പേരെ സംഘടന സഹായിച്ചിട്ടുണ്ട്.[4] ഫണ്ട് ശേഖരണം നടത്തിയതിനും ഇരകൾക്ക് കൈമാറാത്തതിനും എൻജിഒ അടുത്തിടെ നിരീക്ഷണത്തിലാണ്.[5] ചരിത്രംലീഡ്സ് കോളേജ് ഓഫ് ആർട്ടിൽ ഫാഷൻ വിദ്യാർത്ഥിയായിരിക്കെ 2014 ൽ ആണ് റിയ ശർമ്മ മേക്ക് ലവ് നോട്ട് സ്കാർസ് സ്ഥാപിക്കുന്നത്. അവരുടെ അവസാന വർഷ പ്രോജക്റ്റിന്റെ ഭാഗമായി, ഇന്ത്യയിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചിത്രീകരിക്കാൻ അവർ പുറപ്പെട്ടു.[6] ഇന്ത്യയിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ ഭയാനകമായ അവസ്ഥകൾ കണ്ടതിന് ശേഷം അവർ ഒരു സംഘടന ആരംഭിക്കാൻ അവർ തീരുമാനിച്ചു. പബ്ലിക് റേഡിയോ ഇന്റർനാഷണലിന്റെ ഐസിസ് മാഡ്രിഡിനോട് അവർ ഇങ്ങനെ പറഞ്ഞു: "ഡോക്യുമെന്ററി ഷൂട്ട് ചെയ്യുമ്പോൾ, ഞാൻ ഒരു സർക്കാർ ആശുപത്രിയിലെ പൊള്ളലേറ്റവർക്കുള്ള വാർഡിൽ ആയിരുന്നു. വാർഡിൽ കണ്ട കാഴ്ചകൾ എന്നെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ഇത്രയധികം ദുരിതങ്ങൾ ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല, ഇത്രയധികം വേദന എന്നെ വലയം ചെയ്തിട്ടില്ല. നിങ്ങൾ ആ അവസ്ഥയിലായിരിക്കുമ്പോൾ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകളുണ്ട്, ഒന്നുകിൽ നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ജീവിതത്തിന്റെ ആശ്വാസത്തിലേക്ക് മടങ്ങാം അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതം സുഖകരമാക്കാൻ ശ്രമിക്കാം."[7] മിതാഖ് കാസിമിയുടെ കോൺവർസേഷൻസ് എന്ന ഷോയിൽ യുവാക്കൾക്ക് സാമൂഹിക ആക്ടിവിസത്തിന്റെ ആവശ്യകതയെക്കുറിച്ച് അവർ പറയുന്നു. പുനരധിവാസ കേന്ദ്രംമേക്ക് ലവ് നോട്ട് സ്കാർസ് ആസിഡ് ആക്രമണത്തിന് ഇരയായവർക്കുള്ള ഇന്ത്യയിലെ ആദ്യത്തെ പുനരധിവാസ കേന്ദ്രം 2016 മാർച്ചിൽ ന്യൂഡൽഹിയിൽ ആരംഭിച്ചു. ഇത്തരത്തിലുള്ള ആദ്യ കേന്ദ്രം ആയ ഇത് ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്ക് വൈദ്യചികിത്സ, സാമ്പത്തിക സഹായം, നിയമസഹായം, തൊഴിൽ പരിശീലനം, മനഃശാസ്ത്രപരമായ ചികിത്സ എന്നിവ ലഭ്യമാക്കുന്നു. യോഗ, കവിതാ ക്ലാസുകൾ തുടങ്ങിയ വിനോദ പ്രവർത്തനങ്ങളിലൂടെ അതിജീവിക്കുന്നവരെ അവരുടെ വൈകാരിക പ്രശ്നങ്ങളെ അതിജീവിക്കാനും കേന്ദ്രം സഹായിക്കുന്നു.[8] ഇംഗ്ലീഷ്, കമ്പ്യൂട്ടർ ക്ലാസുകൾ ഉൾപ്പെടെ വിവിധ ക്ലാസുകൾക്ക് കേന്ദ്രം ആതിഥേയത്വം വഹിക്കുന്നു. ആത്മവിശ്വാസം വളർത്തൽ, മേക്കപ്പ് ട്യൂട്ടോറിയലുകൾ, നിയമ വൈദഗ്ധ്യം എന്നിവ പോലുള്ള പ്രവർത്തനങ്ങൾ വർക്ക് ഷോപ്പുകളിൽ അടങ്ങിയിരിക്കുന്നു.[9] ആക്രമണം നടത്തിയവരിൽ നിന്ന് അഭയം തേടുന്നവർക്ക് താമസസൗകര്യവും കേന്ദ്രത്തിലുണ്ട്. കേന്ദ്രത്തിന് കമ്മ്യൂണിറ്റി സംഭാവനകളും കോർപ്പറേറ്റ് ഫണ്ടർമാരിൽ നിന്നും വലിയ തോതിൽ ഉള്ള ധനസഹായവും ലഭിക്കുന്നു.[10] ഓട്ടോമോട്ടീവ് ഭീമനായ മാഗ്നെറ്റി മറെല്ലി 2016-ൽ പുനരധിവാസ കേന്ദ്രത്തിനായുള്ള പ്രവർത്തന ചെലവുകൾക്കായി ഏകദേശം 31,000 ഡോളർ സംഭാവന നൽകി. മറ്റ് കോർപ്പറേറ്റ് ദാതാക്കളിൽ അർബൻ ക്ലാപ്പും അർബൻ ലാഡറും ഉൾപ്പെടുന്നു.[9] വിമർശനംആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്കായി സ്വരൂപിച്ച ഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇരകളെ സഹായിക്കാനെന്ന വ്യാജേന എൻജിഒ സംഭാവനകൾ പിരിച്ചെടുത്ത്, അത് ഉപയോഗിക്കാതെ സൂക്ഷിച്ചത് എങ്ങനെയെന്ന് മിഡ്-ഡേ പത്രം വെളിപ്പെടുത്തിയിരുന്നു. റിപ്പോർട്ടിന് ശേഷം, ഇരകൾക്ക് അവരുടെ പണം നൽകാമെന്ന് സംഘടന പ്രതിജ്ഞയെടുത്തു.[11] ആരോപണങ്ങളെ തുടർന്ന് സ്ഥാപക റിയ ശർമ്മയ്‌ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. മിഡ്-ഡേയ്‌ക്ക് നൽകിയ പ്രസ്താവനകളിലൂടെ റിയ തന്റെ നിരപരാധിത്വം അവതരിപ്പിച്ചു, ഓൺലൈൻ മീഡിയ ഏജൻസിയായ ദി ലോജിക്കൽ ഇന്ത്യൻ നടത്തിയ കൂടുതൽ അന്വേഷണത്തിന് ശേഷം, പത്രങ്ങൾ വസ്തുതകൾ കൂട്ടിച്ചേർക്കുന്നില്ലെന്ന് കണ്ടെത്തി.[12] പത്രങ്ങൾ നടത്തിയ വസ്തുതാവിരുദ്ധമായ റിപ്പോർട്ടിംഗിന്റെ തെളിവുകൾ സഹിതം റിയ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് ഹാൻഡിൽ ഒരു പ്രസ്താവന പുറത്തിറക്കി. അവരുടെ പോസ്റ്റിന് വമ്പിച്ച ഓൺലൈൻ പിന്തുണ ലഭിച്ചു.[13] മിഡ്-ഡേയ്‌സ് റിപ്പോർട്ടിംഗിലേക്ക് കൂടുതൽ വെളിച്ചം വീശിക്കൊണ്ട് റിയയുടെ വശം ഡിഎൻഎ പത്രം പ്രസിദ്ധീകരിച്ചു.[14] 2018 ജൂണിൽ, മുംബൈ പോലീസ് റിയയുടെ കേസിൽ ഒരു ക്ലോഷർ റിപ്പോർട്ട് ഫയൽ ചെയ്യുകയും എല്ലാ കുറ്റങ്ങളിൽ നിന്നും അവരെ ഒഴിവാക്കുകയും ചെയ്തു. ക്ലോഷർ റിപ്പോർട്ട് അവരെ തെറ്റായി ഉൾപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു.[5] പ്രചാരണങ്ങൾ#EndAcidSale2015 ഓഗസ്റ്റ് 30-ന്, മേക്ക് ലവ് നോട്ട് സ്കാർസ് ആസിഡ് വിൽപ്പന നിരോധിക്കാൻ ആവശ്യപ്പെട്ട് ബ്യൂട്ടി ട്യൂട്ടോറിയലുകളുടെ ഒരു പരമ്പര പുറത്തിറക്കി. ക്രിയേറ്റീവ് ഏജൻസിയായ ഒഗിൽവിയും മാത്തറും ചേർന്നാണ് #EndAcidSale എന്ന കാമ്പെയ്‌ൻ സൃഷ്‌ടിച്ചത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച രേഷ്മ ഖുറേഷിയാണ് കാമ്പെയ്‌നിന്റെ മുഖമുദ്ര, ഐലൈനർ, ലിപ്സ്റ്റിക്ക് എന്നിവ പ്രയോഗിക്കുന്നതിനെക്കുറിച്ചും കറുത്ത പാടുകൾ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചും ട്യൂട്ടോറിയലുകൾ അതിൽ ഉൾപ്പെടുത്തിയിരുന്നു.[15] #EndAcidSale ന് വേണ്ടി സൃഷ്‌ടിച്ച വീഡിയോകൾ, ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ആസിഡിന്റെ പൂർണ്ണമായ നിരോധനവും, വിഷവസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യാ ഗവൺമെന്റിന് നൽകിയ നിവേദനത്തിലേക്ക് കാഴ്ചക്കാരെ നയിച്ചു. "ബ്യൂട്ടി ടിപ്‌സ് ബൈ രേഷ്മ" എന്ന തലക്കെട്ടിലുള്ള വീഡിയോകൾ വൈറലാകുകയും ഇന്നുവരെ 2 ദശലക്ഷത്തിലധികം കാഴ്‌ചകൾ ലഭിക്കുകയും ചെയ്‌തു. ആദ്യ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തന്നെ നിവേദനം 225,000-ലധികം ഒപ്പുകൾ നേടി.[15] 2015 ഡിസംബർ 8-ന് സുപ്രീം കോടതി ഇന്ത്യൻ സംസ്ഥാനങ്ങളോട് നേരിട്ടുള്ള ആസിഡ് വിൽപന നിരോധനം നടപ്പിലാക്കാൻ നിർദ്ദേശിച്ചു.[16] #EndAcidSale എന്ന കാമ്പെയ്‌ൻ വൈറൽ ആകുകയും ഇന്ത്യൻ, അന്തർദേശീയ വാർത്തകളിൽ വ്യാപകമാവുകയും ചെയ്തു. ന്യൂയോർക്ക് ടൈംസ്, ദി വാൾസ്ട്രീറ്റ് ജേർണൽ, ബിബിസി വേൾഡ്, മെയിൽ ഓൺലൈൻ, എബിസി ന്യൂസ്, ടൈം (മാഗസിൻ), മാഷബിൾ, ഡെയ്‌ലി മിറർ, പീപ്പിൾ (മാഗസിൻ), ദി ഇൻഡിപെൻഡന്റ്, ദി ഹഫിംഗ്ടൺ പോസ്റ്റ് എന്നീ മാധ്യമങ്ങളും അമിതാഭ് ബച്ചൻ, ആഷ്ടൺ കച്ചർ തുടങ്ങിയ സ്വാധീനമുള്ളവരും രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ക്യാംബെയിനെ അനുകൂലിച്ച് രംഗത്തു വന്നു.[17] പുരസ്കാരങ്ങൾ#EndAcidSale എന്ന കാമ്പെയ്‌നിന് മാർക്കറ്റിംഗിനായി ഒന്നിലധികം അവാർഡുകൾ ലഭിച്ചു. ഇതിൽ വാർക് ഏഷ്യൻ പ്രൈസ് ഫോർ ഏഷ്യൻ സ്ട്രാറ്റജി 2016 ലെ ഗോൾഡ് ആൻഡ് ഇന്നൊവേറ്റീവ് ചാനൽ തിങ്കിംഗ് അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ഉണ്ട്.[18] അവലംബം
|
Portal di Ensiklopedia Dunia