ലുഡ്‌വിക് ഗ്രോസ്
ലുഡ്‌വിക് ഗ്രോസ് (ജീവിതകാലം: സെപ്റ്റംബർ 11, 1904 - ജൂലൈ 19, 1999) രണ്ട് വ്യത്യസ്ത ട്യൂമർ വൈറസുകളായ മുരിൻ ലുക്കേമിയ വൈറസ്, പരീക്ഷണശാലയിലെ എലികളിൽ അർബുദം ഉണ്ടാക്കാൻ കഴിവുള്ളവ മൗസ് പോളിയോമാവൈറസ് എന്നിവ കണ്ടുപിടിച്ചതിന്റെ പേരിൽ അറിയപ്പെടുന്ന ഒരു പോളിഷ്-അമേരിക്കൻ വൈറോളജിസ്റ്റായിരുന്നു.[1] ജീവിതരേഖ1904 സെപ്റ്റംബർ 11 ന് പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ ഒരു പ്രമുഖ ജൂത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ജാഗിയെലോണിയൻ സർവകലാശാലയിൽനിന്ന് അദ്ദേഹം വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. 1939 ലെ നാസി ആക്രമണത്തിന് തൊട്ടുപിന്നാലെ 1940 ൽ അധിനിവേശ പോളണ്ടിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് പോകുകയും ഒടുവിൽ രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ സായുധ സേനയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. യുദ്ധാനന്തരം ബ്രോങ്ക്സ് വെറ്ററൻസ് അഡ്മിനിസ്ട്രേഷൻ മെഡിക്കൽ സെന്ററിലെ ഗവേഷണത്തിന്റെ ഒരു "സുവർണ്ണ കാലഘട്ടത്തിൽ" അദ്ദേഹം മറ്റ് ശാസ്ത്രജ്ഞരോടൊപ്പം (പ്രത്യേകിച്ച് 1977 ലെ മെഡിസിൻ അല്ലെങ്കിൽ ഫിസിയോളജി നൊബൽ സമ്മാനം നേടിയ റോസലിൻ യാലോവിനോടൊപ്പം) ഗവേഷണത്തിനായി ചേരുകയും അവിടുത്തെ കാൻസർ റിസർച്ച് വിഭാഗത്തിന്റെ ഡയറക്ടറായി നിയമിതനാകുകയും ചെയ്തു. 1999 ജൂലൈ 19 ന് 94 ആം വയസ്സിൽ വയറിലെ അർബുദ ബാധയെത്തുടർന്ന് മോണ്ടെഫിയോർ മെഡിക്കൽ സെന്ററിൽ വച്ച് അദ്ദേഹം അന്തരിച്ചു.[2] ഗവേഷണ പ്രവർത്തനങ്ങൾചില ക്യാൻസറുകൾ വൈറസ് മൂലമുണ്ടാകാനുള്ള സാധ്യതയുടെ ഒരു പ്രധാന വക്താവായിരുന്ന ലുഡ്‍വിക് ഗ്രോസ്, മുരിൻ രക്താർബുദത്തിന്റെ വൈറൽ കാരണങ്ങൾക്കായി ഒരു നീണ്ട അന്വേഷണം ആരംഭിച്ചു. ഈ പഠനത്തിനിടയിൽ, അദ്ദേഹം ഗ്രോസ് മുരിൻ രക്താർബുദ വൈറസ് ഇനത്തേയും ഒന്നിലധികം ടിഷ്യു തരങ്ങളിൽ ക്യാൻസറിന് കാരണമാകുന്നതിന്റെ പ്രവണതയാൽ പേരിടപ്പെട്ട ആദ്യത്തെ പോളിയോമാ വൈറസിനെയും വേർതിരിച്ചു. ശാസ്ത്ര അവാർഡുകൾ
അവലംബം
|
Portal di Ensiklopedia Dunia