വധശിക്ഷ നൈജീരിയയിൽനൈജീരിയയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1] ശിക്ഷാരീതിവെടിവച്ചുള്ള വധശിക്ഷയും തൂക്കിക്കൊല്ലലുമാണ് ശിക്ഷാരീതികൾ. സാധാരണഗതിയിൽ തൂക്കിക്കൊല്ലലാണ് ശിക്ഷാരീതിയെങ്കിലും സായുധ മോഷണക്കാരെയും രാജ്യദ്രോഹക്കുറ്റം തന്ലിഞ്ഞവരെയും ചിലപ്പോൾ വെടിവച്ചു കൊല്ലാറുണ്ട്. 2002-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്.[2] ഇതുവരെ ശരിയ നിയമമനുസരിച്ചു നടപ്പാക്കിയ ഒരേയൊരു വധശിക്ഷയായിരുന്നു 2002 ജനുവരി 3-ന് നടന്നത്. സനി യാകുബു റോഡി എന്നയാളെ കൊലപാതകക്കുറ്റത്തിന് തൂക്കിക്കൊല്ലുകയായിരുന്നു. വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾക്രിമിനൽ കോഡും ആഭ്യന്തരക്കുഴപ്പങ്ങളെപ്പറ്റിയുള്ള നിയമവുമനുസരിച്ച് സായുധ മോഷണം, കൊലപാതകം, രാജ്യദ്രോഹം, സർക്കാരിനെതിരായ കുറ്റങ്ങൾ എന്നിവ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്. 1999-ൽ പന്ത്രണ്ട് വടക്കൻ സംസ്ഥാനങ്ങൾ ശരിയ നിയമം സ്വീകരിച്ചു. ഇതിനുശേഷം ഗുദരതി, [3]തട്ടിക്കൊണ്ടുപോകൽ എന്നിവയും വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളായി. ഇതിനു ശേഷം പത്തിൽ കൂടുതൽ നൈജീരിയൻ മുസ്ലീം സ്തീകളെ വിവാഹേതര ലൈംഗികബന്ധം മുതൽ സ്വവർഗഭോഗം വരെയുള്ള കുറ്റങ്ങൾക്ക് കല്ലെറിഞ്ഞുള്ള വധശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. പക്ഷെ ഈ വധശിക്ഷകളൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ല. ശിക്ഷാവിധികൾ അപ്പീൽ വാദത്തിൽ തള്ളിപ്പോവുകയോ മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ജയിൽ ശിക്ഷയായി കുറയ്ക്കുകയോ ആണ് ചെയ്യപ്പെട്ടിട്ടുള്ളത്. [4][5][6] നിർത്തലാക്കാനുള്ള ശ്രമങ്ങൾ2000 ജനുവരിയിൽ പ്രസിഡന്റ് ഒലുസെൻ ഒബസാഞ്ചോ 20 വർഷത്തിൽ കൂടുതലായി വധശിക്ഷ കാത്തുകഴിയുന്ന പ്രതികളെ വെറുതേ വിടുകയും വധശിക്ഷാ ഉത്തരവു കിട്ടി 10 വർഷത്തിനും 20 വർഷത്തിനുമിടയിലുള്ള കാലം കഴിഞ്ഞവരുടെ ശിക്ഷ ജീവപര്യന്തവുമായി കുറച്ചു. പുതിയ സംഭവവികാസങ്ങൾ2012 മാർച്ച് 2-ന് എഡറ്റ് ഒബെടെൻ മ്ബാങ്ക് എന്നയാളിനെ വധശിക്ഷ വിധിച്ച ശേഷം 15 വർഷം കഴിഞ്ഞ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചു.[7] അവലംബം
|
Portal di Ensiklopedia Dunia