വധശിക്ഷ സിയറ ലിയോണിൽസിയറ ലിയോണിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1] ശിക്ഷാരീതിവെടിവച്ചുള്ള വധശിക്ഷയും തൂക്കിക്കൊല്ലലുമാണ് ശിക്ഷാരീതികൾ. 1998 ഒക്ടോബറിലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2] സൈനികക്കോടതി വധശിക്ഷയ്ക്ക് വിധിച്ച 34 ആൾക്കാരിൽ 24 പേരെ രാജ്യദ്രോഹക്കുറ്റത്തിന് വെടിവച്ച് കൊല്ലുകയായിരുന്നു. വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾകൊലപാതകം, അക്രമത്തോടെയുള്ള മോഷണം, രാജ്യദ്രോഹം എന്നിവയാണ് വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ. നിർത്തലാക്കാനുള്ള ശ്രമങ്ങൾസിയറ ലിയോണിന്റെ 1991ലെ ഭരണഘടനയിൽ ആർട്ടിക്കിൾ 16 (1) അനുസരിച്ച് നിയമമനുസരിച്ച് വിചാരണചെയ്ത് ശിക്ഷിക്കപ്പെട്ട ആൾക്കാരെ മാത്രമേ വധിക്കാൻ പാടുള്ളൂ. സിയറ ലിയോണിലെ ആഭ്യന്തര യുദ്ധത്തിൽ അൻപതിനായിരം ആൾക്കാരുടെ മരണത്തിലും ആയിരക്കണക്കിനാൾക്കാർ വികലാംഗരാകുകയും ജനസംഖ്യയിൽ മൂന്നിലൊന്നാൾക്കാർ വീടുകളിൽ നിന്ന് ഓടിപ്പോകേണ്ടിവരുകയും ചെയ്തിരുന്നു. 1999-ൽ സമാധാന ഉടമ്പടി ഒപ്പുവച്ചതോടെ കൊലപാതകക്കുറ്റത്തിനും രാജ്യദ്രോഹത്തിനും വധശിക്ഷ വിധിച്ചവരെ മാപ്പുനൽകി വിട്ടയച്ചു. വിമത നേതാവ് ഫോഡെ സങ്കോഹ് ഇക്കൂട്ടത്തിൽ പെടുന്നു. യുദ്ധശേഷം രൂപീകരിച്ച സത്യത്തിന്റെയും സമവായത്തിന്റെയും കമ്മിറ്റി (TRC) വധശിക്ഷ സ്ഥിരമായി നിർത്തലാക്കണമെന്നും നിലവിലുള്ള എല്ലാ വധശിക്ഷാവിധികളും നടപ്പാക്കുന്നത് തടയണമെന്നും നിർദ്ദേശിച്ചു. 2005 ജനുവരി 25-ന് പ്രസിഡന്റ് അഹമദ് ടെജാൻ കബ്ബാ നാട്ടിലെ നിയമങ്ങൾ മാറ്റാൻ തനിക്ക് അവകാശമില്ലെന്നും അവ നടപ്പിലാക്കുകയാണ് തന്റെ കടമയെന്നും ചൂണ്ടിക്കാട്ടി. പുതിയ സംഭവവികാസങ്ങൾയുദ്ധക്കുറ്റങ്ങളെ വിചാരണ ചെയ്യാൻ ഐക്യരാഷ്ട്രസഭയുമായിച്ചേർന്ന് രൂപീകരിച്ച കമ്മിറ്റി വധശിക്ഷ നൽകുന്നില്ല.
അവലംബം
|
Portal di Ensiklopedia Dunia