വി. കേശവേന്ദ്ര കുമാർ![]() കേരള കേഡറിൽ 2008-ൽ ഐ.എ.എസ്. നേടിയ വ്യക്തിയാണ് കേശവേന്ദ്ര കുമാർ. [1] ജീവിതരേഖബീഹാറിലെ സീതാമർഹി ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ 1985 ഡിസംബർ 31ന് ജനിച്ചു. കേശവേന്ദ്ര കുമാർ പത്താം ക്ലാസിനുശേഷം റെയിൽവേയിൽ വോക്കേഷണൽ കോഴ്സിന് (പ്ലസ് ടുവിന് തുല്യം) ചേർന്നു. ആ പഠനത്തിനുശേഷം റെയിൽവേയിൽ ബുക്കിംഗ് ക്ലർക്കായി ജോലിക്ക് ചേർന്ന കേശവേന്ദ്ര കുമാർ ഇഗ്നുവിൽ (IGNOU) വിദൂര വിദ്യാഭ്യാസ പദ്ധതി വഴി പഠനം തുടർന്നു. റെയിൽവേയിലെ ജോലിയും ഇഗ്നുവിലെ പഠനവും തുടരുന്ന സമയത്ത്, 2008-ൽ കേശവേന്ദ്ര കുമാർ, അദ്ദേഹത്തിന്റെ 22-മത് വയസിൽ ആദ്യ ശ്രമത്തിൽ തന്നെ ഐ.എ.എസ്. പരീക്ഷയിൽ 45-മത് റാങ്ക് കരസ്ഥമാക്കി. ഇഗ്നുവിന്റെ 27 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അവരുടെ ഒരു വിദ്യാർത്ഥി ഐ.എ.എസ്. പാസുകുന്നത്. [2] ആ വർഷത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയുമാണ്. ഔദ്യോഗിക ജീവിതം
കരി ഓയിൽ അഭിഷേകം2012 ഫെബ്രുവരി 2-ന് തിരുവനന്തപുരത്ത് ഹയർസെക്കൻഡറി ഫീസ് വർധനവിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകർ ഹയർസെക്കൻഡറി ഡയറക്ടറുടെ ദേഹത്തേക്ക് കരി ഓയിൽ ഒഴിച്ചു. ഫീസ് വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ജില്ലാ സെക്രട്ടറിയായ സിപ്പി നൂറുദ്ദീന്റെ നേതൃത്വത്തിൽ കുറച്ച് പ്രവർത്തകർ ഡയറക്ടറുമായി സംസാരിക്കാൻ ഓഫീസിലേക്ക് കയറുകയായിരുന്നു. ഡയറക്ടറുമായി ചർച്ച ചെയ്തുകൊണ്ടിരിക്കെ പ്രകോപിതരായ പ്രവർത്തകർ ഡയറക്ടറക്കു നേരെ കരി ഓയിൽ ഒഴിക്കുകയായിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. [3] കെ.എസ്.യു. പ്രതികരണംജില്ലാ നേതൃത്വം അറിയാതെയാണ് ഒരു വിഭാഗം പ്രാകൃത സമരം ചെയ്തതെന്ന് പറഞ്ഞ കെ.എസ്.യു. നേതാക്കൾ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഈ സംഭവത്തിൽ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സിപ്പി നൂറുദ്ദീനെ കെ.എസ്.യു വിൽ നിന്ന് പുറത്താക്കുകയും ചെയ്തു. കേസിന്റെ നാൾ വഴി
അവലംബം
|
Portal di Ensiklopedia Dunia