വി.ടി. ഇന്ദുചൂഡൻ
മലയാളത്തിലെ ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു വി.ടി. ഇന്ദുചൂഡൻ (സെപ്റ്റംബർ 19, 1919 - ജനുവരി 25, 2002). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഇദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരുമായിരുന്നു.[1] ജീവിതരേഖ1919-ൽ കൊടുങ്ങല്ലൂരിൽ ഇദ്ദേഹം ജനിച്ചത്. ബിരുദമെടുത്ത ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും കൊച്ചി പ്രജാമണ്ഡലത്തിലും പ്രവർത്തിച്ച ഇദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തു.[2] പിന്നീടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആകർഷിക്കപ്പെട്ടത്. തുടർന്ന് അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ കുറേക്കാലം പ്രവർത്തിച്ച ഇന്ദുചൂഡൻ ചരിത്രഗവേഷണം, ലളിതകലകൾ എന്നിവയിലും പ്രത്യേക താല്പര്യം പുലർത്തി. (1946) ൽ ദേശാഭിമാനി പത്രാധിപരായി. പത്രം കണ്ടുകെട്ടിയപ്പോൾ ഒളിവിൽ പോയി. [3] 'ജഗൽസാക്ഷി എന്നീ പത്രത്തിന്റെ അധിപനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.[4]കൊടുങ്ങല്ലൂർ ക്ഷേത്രത്തേക്കുറിച്ച് ഇംഗ്ലീഷ് പുസ്തകമെഴുതി. മാർക്‌സിന്റെ മൂലധന വിവർത്തനത്തിൽ പങ്കളിയായിരുന്നു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനെ തുടർന്ന് ഇന്ദുചൂഡൻ സി.പി.ഐയോടൊപ്പം നിന്നു. ഇതിനെത്തുടർന്ന് രണ്ടു ദശകത്തോളം പത്രാധിപരായി സേവനമനുഷ്ഠിച്ച ദേശാഭിമാനി പത്രവും വിടേണ്ടിവന്നു.[1] 1972 മുതൽ 1978 വരെ ഇദ്ദേഹം കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിസ്ഥാനം വഹിച്ചു.[2][4] മഹാകവി വള്ളത്തോൾ നാരായണമേനോന്റെ മകൾ മല്ലികയാണ് ഭാര്യ. രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.[1] സാഹിത്യരംഗത്ത്ആമിനാബീവി, ചാണക്യൻ എന്നീ തൂലികാനാമങ്ങളിലാണ് ഇദ്ദേഹം എഴുതിയിരുന്നത്.[2] വെൽഡൽ വിൽക്കിയുടെ വൺവേൾഡിന്റെ (ഏകലോകം) വിവർത്തനത്തിനു പുറമേ ശുദ്ധീകരണം, നിവർന്നു നിൽക്കാറായി എന്നീ പ്രഹസനങ്ങളും കലയും മാർക്സിസവും എന്ന ഒരു നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.[4] അവലംബം
|
Portal di Ensiklopedia Dunia