വി.വി. കുഞ്ഞമ്പു
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും സി.പി.ഐ.എമ്മിന്റെ സ്ഥാപകനേതാക്കളിൽ ഒരാളും മുൻ നിയമസഭാംഗവുമായിരുന്നു വി.വി. കുഞ്ഞമ്പു (ജീവിതകാലം:15 ജൂൺ 1907 - 02 ജൂലൈ 1972)[1]. നീലേശ്വരം നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. 1907 ജൂൺ 15ന് ജനിച്ചു, വി.വി. ജാനകി ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് മൂന്ന് മകനും രണ്ട് മകളുമാണുണ്ടായിരുന്നത്. 1964 ഏപ്രിൽ 11-ന് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ ഒരാളായിരുന്നു വി.വി. കുഞ്ഞമ്പു. നാലാം കേരളനിയമസഭയിലെ അംഗമായിരിക്കെ 1972 ജൂലൈ രണ്ടിന് ഇദ്ദേഹം അന്തരിച്ചു. രാഷ്ട്രീയ ജീവിതംവടക്കെ മലബാറിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായ ഇദ്ദേഹം 1928-ൽ കോൺഗ്രസിൽകൂടി ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുകൊണ്ടാണ് പൊതുപ്രവർത്തനരംഗത്തേക്ക് എത്തിയത്. 1937-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാനക്കമ്മിറ്റി അംഗമായ ഇദ്ദേഹം 1938-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1939ലെ പിണറായി സമ്മേളനത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. 1964-ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐഎമ്മിന്റെ ഭാഗമായി. നീലേശ്വരം നിയോജക മണ്ഡലത്തിൽനിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1965 ൽ ചൈന പ്രശ്‌നവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുമ്പോഴാണ് നിലേശ്വരത്ത് നിന്ന് ആദ്യമായി വിജയിച്ചത്[2]. കർഷക- തൊഴിലാളി മേഖലകളിൽ ഒരുപോലെ മികവു തെളിയിച്ച അദ്ദേഹം ഹോസ്ദുർഗ് താലൂക്കിൽ തോട്ടം തൊഴിലാളി സംഘടന കെട്ടിപ്പടുക്കുന്നതിനും നേതൃത്വം നൽകി. ദീർഘനാൾ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇദ്ദേഹം മലബാർ ഡിസ്ട്രിക്ട് ബോർഡിലും, ഓൾ ഇന്ത്യ കിസാൻ സഭയിലും അംഗമായിരുന്നു. നാലാം കേരള നിയമസഭയിലെ ലൈബ്രറി ഉപദേശക സമിതിയുടെ ചെയർമാനുമായിരുന്നു[1]. കയ്യൂർ സമരത്തിലെ പ്രതിപ്പട്ടികയിലെ രണ്ടാമനയിരുന്ന വി.വി. കുഞ്ഞമ്പു, കയ്യൂർ സമരചരിത്രം എന്ന പുസ്തകം ഇദ്ദേഹം രചിച്ചതാണ്[3]. തിരഞ്ഞെടുപ്പ് ചരിത്രം
പുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia