വിലാപകാവ്യംദുഃഖപൂർണമായ മനോവികാരങ്ങൾക്ക് പ്രാധാന്യം നല്കുന്ന കാവ്യം. വികാരപ്രധാനവും ചിന്താപ്രധാനവുമാണിവ. ഖണ്ഡകാവ്യശാഖയിൽ ഉൾപ്പെടുന്ന കാവ്യപ്രസ്ഥാനമാണിത്. Elegy എന്നാണ് ഇംഗ്ലീഷിൽ ഇതിനു പേര്. ഗ്രീക്കുപദമായ elegeiaയിൽ നിന്നാണ് ഇതിന്റെ നിഷ്പത്തി. പ്രത്യേകതകൾവ്യതിരിക്തമായ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് മൗലികമായുള്ളതും പരിണാമവിധേയവുമായവയെ ദാർശനികപശ്ചാത്തലത്തിൽ പരിശോധിക്കുകയാണ് വിലാപകാവ്യത്തിന്റെ പൊതുസ്വഭാവം. വ്യക്തിപരമായ നഷ്ടങ്ങളുടെ വിലാപമെന്ന് പാശ്ചാത്യർ ഇതിനെ വിവരിക്കുന്നു. കവിയുടെ തീവ്രമായ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് രചിക്കുന്ന ഇത് ആത്മനിഷ്ഠവിഭാഗത്തിലാണ് ഉൾപ്പെടുന്നത്. വൈയക്തികമായ സാഹിത്യസൃഷ്ടി എന്ന നിലയ്ക്കുമാത്രമല്ല, മികച്ച സാഹിത്യസംഭാവനകൾ എന്ന വിശാല കാഴ്ചപ്പാടിലും ഇതിന് സാഹിത്യത്തിൽ പ്രഥമസ്ഥാനമാണുളളത്. അനുവാചകരെക്കൊണ്ട് അവസാന താൾവരെ വായിപ്പിക്കുവാൻ കഴിയുന്ന തരത്തിലുളള മികച്ച കൃതികൾ മലയാളത്തിൽ അംഗുലീപരിമിതമാണെങ്കിൽത്തന്നെയും ഉളളവയിൽ മികച്ചതെന്ന് കരുതുന്ന കൃതികൾ നാം അറിയാതെപോകുന്നത് വലിയ നഷ്ടംതന്നെയാണ്. കാല്പനികതയുമായിട്ടാണ് ഇതിനു ബന്ധം. ഉപജ്ഞാതാവ്ബി.സി. മൂന്നാം ശതകത്തിലെ ഗ്രീക്കുകവിയായ തിയോക്രിറ്റസ്. തൈഴ്സിസ്, ഹാർവെസ്റ്റ് ഹോം എന്നിവ പ്രധാന വിലാപകാവ്യങ്ങൾ. ആട്ടിടയന്മാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ഈ കവിതകൾ എഴുതപ്പെട്ടത്. ഡാഫ് നെയ്ഡ-Daphnaida (1591) യാണ് ഇംഗ്ലീഷിലെ ആദ്യത്തെ വിലാപകാവ്യം. സ്പെൻസറാണ് (Edmund Spenser)രചയിതാവ്. മലയാളത്തിൽമലയാളത്തിലെ ആദ്യത്തെ വിലാപകാവ്യം സി.എസ്. സുബ്രഹ്മണ്യൻ പോറ്റി എഴുതിയ ഒരു വിലാപം (1903) ആണ്. മകളുടെ മരണത്തിൽ വേദനിക്കുന്ന ഒരച്ഛന്റെ വിലാപമാണിത്. മലയാളത്തിലെ വിലാപകാവ്യപ്രസ്ഥാനത്തിന് അടിത്തറ പാകിയത് വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപം (1908) ആണ്. 27 പദ്യങ്ങൾ മാത്രമുള്ള ഇത് കാമുകിയുടെ അകാലനിര്യാണത്തിൽ തകർന്നുപോയ കവിയുടെ ജീവിതദുരന്തത്തെ ആവിഷ്കരിക്കുന്നു. മറ്റു പ്രമുഖർപ്രിയവിലാപം –എം.രാജരാജവർമ്മ ഇവനെകൂടി-സച്ചിദാനന്ദൻ അനുതാപം-കുമാരനാശാൻ ചിതാഭസ്മം-പാലാ നാരായണൻനായർ കോഴിക്കോട്ടെ ഒരു രാത്രി-സച്ചിദാനന്ദൻ |
Portal di Ensiklopedia Dunia