വിശ്വചരിത്രാവലോകം
ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയും സ്വാതന്ത്രസമരസേനാനിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു 1930-33 കാലഘട്ടത്തിൽ ജയിലിൽ വെച്ച് മകൾ ഇന്ദിരാ ഗാന്ധിക്ക് പത്തു വയസ്സുള്ളപ്പോൾ അയച്ച 196-ഓളം കത്തുകളുടെ സമാഹാരമാണ് വിശ്വചരിത്രാവലോകം എന്ന നാമത്തിൽ പ്രസിദ്ധീകരിക്കുന്നത്. 1928 ൽ നെഹ്‌റു ലോകചരിത്രത്തെയും സംസ്കാരങ്ങളെയും കുറിച്ച് ഇന്ദിരയ്ക്ക് അയച്ച മുപ്പതു കത്തുകൾ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിനു ലഭിച്ച മികച്ച പ്രതികരണമാണ് എല്ലാ കത്തുകളും പ്രസിദ്ധീകരിക്കാൻ പ്രചോദനമായതെന്ന് പുസ്തകത്തിൻറെ ആമുഖത്തിൽ നെഹ്‌റു പ്രസ്താവിച്ചിട്ടുണ്ട്. ലോകത്തെയും ലോകച്ചരിത്രത്തെയും മകൾക്ക് പരിചിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം കത്തുകളെഴുതിയത്.
യൂറോപ്യൻ കോണിൽ നിന്നല്ലാതെയുള്ള ആധുനിക ലോകത്തിലെ ആദ്യ ചരിത്ര അവലോകനമായി ഈ കൃതിയെ കണക്കാക്കാം. പതിനാറാം നൂറ്റാണ്ട് മുതലുള്ള ചരിത്രത്തിലെ യൂറോപ്യൻ ആധിപത്യം പരിഗണിച്ചും എന്നാൽ അതേ കാലഘട്ടത്തിലെ ഏഷ്യൻ സാമ്രാജ്യങ്ങളായ മോങ്കോളിനെയും മുഗളിനെയും ഉയർത്തിക്കാട്ടിയാണ് ഈ കൃതി മുന്നോട്ട് കൊണ്ട് പോകുന്നത്. ചെങ്കിസ് ഖാനെ ലോകചരിത്രത്തിലെ ഏറ്റവും ശക്തനായ പടത്തലവനായും നേതാവായും അദ്ദേഹം കാണുന്നു. ഭാരതത്തിലെ ഒന്നാം സ്വാതന്ത്രസമരത്തെക്കുറിച്ചും ശിപായി ലഹളയെക്കുറിച്ചും സാർ ചക്രവർത്തിമാരെക്കുറിച്ചും ലെനിനെക്കുറിച്ചും മഹാത്മാ ഗാന്ധിയെക്കുറിച്ചുമെല്ലാം അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. ജയിലിലായിരുന്നതുകൊണ്ട് അവലംബത്തിനായി ആവശ്യത്തിന് പുസ്തകമൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വായിച്ച പുസ്തകങ്ങളെക്കുറിച്ചെഴുതിയ കുറിപ്പുകളാണ് അദ്ദേഹം അവലംബമായി ഉപയോഗിച്ചത്. തനിക്കു സഹായകരമായ പുസ്തകങ്ങളിൽ എച്ച്.ജി. വെൽസ് രചിച്ച ഔട്ട്‌ലൈൻ ഓഫ് ദി ഹിസ്റ്ററിയെപറ്റി ആമുഖത്തിൽ പ്രത്യേകം പറയുന്നു. അവലംബം
|
Portal di Ensiklopedia Dunia