ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി
പൊതുസമൂഹത്തിൻറെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും നിലവിലുള്ള വിദൂരവിദ്യാഭ്യാസ കോഴ്സുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും കേരള സർക്കാർ കൊല്ലം ആസ്ഥാനമായി ആരംഭിക്കുന്ന സർവകലാശാലയാണ് ‘ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി’. ഇന്ത്യയിലെ പതിന്നാലാമത്തെ ഓപ്പൺ സർവകലാശാലയാണിത്.[2] ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 2 ന് കൊല്ലത്തെ കുരീപ്പുഴയിലാണ് സർവകലാശാലയുടെ താത്കാലിക ആസ്ഥാനം. മറ്റു സർവകലാശാലകളുടെ ഘടനതന്നെയാകും ഓപ്പൺ സർവകലാശാലയ്ക്കും. ഭരണനിർവഹണത്തിന് സർവകലാശാലാ സിൻഡിക്കേറ്റും അക്കാദമിക കാര്യങ്ങൾക്ക് അക്കാദമിക് കൗൺസിലും ഉണ്ടാകും.[3] കേരളത്തിലെ കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകളിൽ ഇപ്പോൾ വിദൂര വിദ്യാഭ്യാസത്തിലൂടെ നടത്തുന്ന അക്കാദമിക് പ്രോഗ്രാമുകൾ പുതിയ സർവകലാശാലയുടെ ഭാഗമാകും. വിദൂരവിദ്യാഭ്യാസം മുഖേനയുള്ള വിദ്യാഭ്യാസ പരിപാടി സുഗമമായി നടപ്പിലാക്കുന്നതിനാണ് ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ ഡോ. ജെ. പ്രഭാഷിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചിരുന്നു. അദ്ദേഹത്തിൻറെ ശുപാർശകൾ പരിഗണിച്ചാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ തയ്യാറാക്കിയത്. സർവകലാശാലയുടെ ഭാഗമായി മേഖലാ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ബില്ലിൽ വ്യവസ്ഥയുണ്ട്. ഓർഡിനൻസ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് സർവകലാശാല നിലവിൽ വരും. ഇത് സംബന്ധിച്ച് തയ്യാറാക്കിയ കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നാല് വർഷത്തെ കാലാവധിയുള്ള സർവകലാശാല സെനറ്റിനും സിൻഡിക്കറ്റിനും നേരത്തെ അന്തിമരൂപമായിരുന്നു. ഇതിൻപ്രകാരം ഗവർണർ ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രോ ചാൻസലറുമാകും. കോഴ്സുകൾതുടക്കത്തിൽ 17 ബിരുദ കോഴ്സുകളും 15 ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് സർവകലാശാലയിലുണ്ടാവുക. അടിസ്ഥാന ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, ഭാഷ, കല, സംസ്കാരം, രാഷ്ട്രീയം, ആരോഗ്യം, തൊഴിൽ, കൃഷി, വ്യവസായം, വിനോദസഞ്ചാരം, നിയമം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ നടത്തുന്നതിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങൾ നിർദിഷ്ട സർവകലാശാലയിൽ ഉണ്ടായിരിക്കും. കോഴ്‌സ് പൂർത്തിയാക്കാനാകാത്തവർക്ക് അതുവരെയുള്ള പഠനമനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും. ദേശീയ- അന്തർദേശീയ തലത്തിലെ ,പ്രഗൽഭരായ അധ്യാപകരുടേയും വിദഗ്ധരുടേയും ഓൺലൈൻ ക്ലാസുകൾ സർവകലാശാലയുടെ പ്രത്യേകതയായിരിക്കും. സർക്കാർ എയിഡഡ് കോളേജുകളുടെ ലാബും മറ്റ് അടിസ്ഥാന സൗകര്യവും പുതിയ സർവകലാശാലക്കായി പ്രയോജനപ്പെടുത്തും. ചവറ ഗവ.കോളേജ്, കൊല്ലം എസ്എൻ, ഫാത്തിമ, ടികെഎം കോളേജുകളുമായാവും ആദ്യം ഒപ്പിടുക. പരമ്പരാഗത കോഴ്‌സുകൾക്ക് പുറമെ നൈപുണ്യ വികസന കോഴ്‌സും നടത്തും. രജിസ്‌ട്രേഷൻമുതൽ മൂല്യനിർണയംവരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിലാണ്. ഇതിന്റെ നിയന്ത്രണത്തിന് അഞ്ച് ഐടി വിദഗ്ധരടങ്ങുന്ന പ്രത്യേക സൈബർ കൗൺസിലുമുണ്ട്. വിദേശഭാഷകൾ ഉൾപ്പെടെയുള്ള കോഴ്‌സുകൾ കോഴ്‌സുകൾ ഏത് പ്രായത്തിലുള്ളവർക്കും ഇവിടെ പഠിക്കാം.[4] താത്കാലിക ആസ്ഥാനംകുരീപ്പുഴയിലെ ചൂരവിള ജോസഫ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ കെട്ടിടമാണ് താത്കാലിക ആസ്ഥാനമായി നിശ്ചയിച്ചിട്ടുള്ളത്. പന്ത്രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില കെട്ടിടത്തിൽ 800 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും രണ്ട് ലിഫ്‌റ്റുകളും നൂറ് കാറുകൾക്ക് പാർക്കിംഗ് സൗകര്യവുമുണ്ട്.[5] അംഗീകാരംനിയമത്തിലൂടെ സംസ്ഥാന സർക്കാർ സ്ഥാപിച്ച ഓപ്പൺ സർവകലാശാലയ്ക്ക് യു.ജി.സി അംഗീകാരം പിന്നീട് മതിയെന്നും. വി.സി, പി.വി.സി, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ തുടങ്ങിയ നിയമനങ്ങൾ നടത്തിയ ശേഷം യു.ജി.സി അംഗീകാരത്തിന് അപേക്ഷിക്കുമെന്നും ഇത് വിദ്യാർത്ഥികളുടെ പ്രവേശനത്തെയോ പഠനത്തെയോ ബാധിക്കില്ലെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ചാൻസലർശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി ഡോ. പി.എം. മുബാറക് പാഷയെയും പ്രോ- വിസിയായി ഡോ. എസ് വി. സുധീർ, രജിസ്‌ട്രാറായി ഡോ. പി.എൻ. ദിലീപ് എന്നിവരെയും നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.[6] അവലംബം
|
Portal di Ensiklopedia Dunia