ശ്രീമൂലം പ്രജാസഭ 1904![]() 1904-ൽ [1]ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൌൺസിലിനു പുറമേ മഹാരാജാവിന്റെ ഒരു പുതിയ ഉത്തരവ് മൂലം ശ്രീ മൂലം പോപ്പുലർ അസംബ്ലി ഓഫ് ട്രാവൻകൂർ (ശ്രീമൂലം പ്രജാസഭ) നിലവിൽ വന്നു. 85 അംഗങ്ങളായിരുന്നു 1904-ലെ ശ്രീമൂലം പ്രജാസഭയിലുണ്ടായിരുന്നത്. ഇന്ത്യയിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ നിയമസഭയായിരുന്നു ഇത്. 1904 ഒക്റ്റോബ്ർ 22 ശനിയാഴ്ച്ചയും 24 തിങ്കളാഴ്ച്ചയും വി.ജെ.ടി. ഹാളിൽ വച്ചാണ് ആദ്യ സമ്മേളനം നടന്നത്. ദിവാൻ വി.പി. മാധവറാവു ആയിരുന്നു സഭാ അദ്ധ്യക്ഷൻ[2] . ജനാഭിലാഷം സർക്കാരിനെ അറിയിക്കാനും നിയമനിർമ്മാണം ശുപാർശ ചെയ്യാനും മാത്രമായിരുന്നു സഭയുടെ അധികാരം. സഭയിൽ അംഗമാകാനുള്ള യോഗ്യത100 രൂപയിൽ കുറയാത്ത ഭൂനികുതി നൽകുന്നവർ;[അവലംബം ആവശ്യമാണ്] 6000 രൂപയിൽ കൂടുതൽ വാർഷികവരുമാനമുള്ളവർ; തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം, നാഗർകോവിൽ എന്നീ മുനിസിപ്പാലിറ്റികളുടെ പ്രതിനിധികൾ; ഗവണ്മെന്റ് ക്ഷണിക്കുന്ന അസോസിയേഷനുകൾ എന്നിവയ്ക്കായിരുന്നു പ്രതിനിധികളെ അയയ്ക്കാനുള്ള അധികാരം. സർക്കാർ പിരിച്ചുവിട്ട ഉദ്യോഗസ്ഥർ, ഭ്രാന്തുള്ളവർ, ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർ, പതിനെട്ടു വയസ്സിൽ താഴെ പ്രായമുള്ളവർ എന്നിവർക്ക് അംഗത്വം ലഭിക്കുമായിരുന്നില്ല. ഗവണ്മെന്റുദ്യോഗസ്ഥർക്കും സഭയിൽ അംഗത്വം നിഷിധമായിരുന്നു. ചർച്ച ചെയ്ത വിഷയങ്ങൾധനകാര്യം, ഖനനം, പ്രത്യേക വിദ്യാഭ്യാസം (ലോ കോളേജ്), സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, മഹാരാജാസ് കോളേജും ഹൈസ്കൂളും, കാർഷികവിദ്യാഭ്യാസം, ടെക്നിക്കൽ വിദ്യാഭ്യാസം, പിന്നോക്കവിഭാഗങ്ങൾക്കായുള്ള സ്കൂളുകൾ, സ്ത്രീകളുടെ വിദ്യാഭ്യാസം, വിദ്യാഭ്യാസം, വൈദ്യസഹായം, കസ്റ്റംസ്, വീടുകളിൽ നിർമിച്ച ഉപ്പ്, ഉപ്പ്, പ്രത്യേക റെവന്യൂ, പൊതുമരാമത്ത്, തേയില, സൈന്യം, രജിസ്ട്രേഷൻ, സിവിൽ കോടതികൾ, ജയിലുകൾ, പോലീസ്, പ്രാധമിക വിദ്യാഭ്യാസം, അബ്കാരി നിയമവും കറുപ്പും ഭാങ്ങും, ദിവാന്റെ അഭിസംബോധന, ക്രിമിനൽ കോടതികൾ, സാനിറ്റേഷൻ, പൊതുമരാമത്തുവകുപ്പ്, അഞ്ചൽ, വ്യാപാരവും ഷിപ്പിംഗും, വനം എന്നീ വിഷയങ്ങൾ 22-ആം തീയതി നടന്ന ഗവർണറുടെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടു[3][4]. സഭയെ അറിയിച്ച ചില പ്രധാന വിഷയങ്ങൾ താഴെക്കൊടുത്തിരിക്കുന്നു: പോലീസ്രാജ്യത്ത് 1748 പോലീസുകാരുണ്ടെന്നും (4.9 ചതുരശ്രമൈലിനും 2071 ജനസംഖ്യയ്ക്കും ഒരു പോലീസുകാരൻ വീതം) ആ വർഷം 4647 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഇതിൽ 1771 എണ്ണം കള്ളക്കേസാണെന്ന് തെളിഞ്ഞുവെന്നും വിശദീകരിക്കപ്പെട്ടു. ചാർജ്ജ് ചെയ്ത 2848 കേസുകളിൽ 2392 കേസുകളിൽ ശിക്ഷ വിധിക്കപ്പെട്ടു. ഗ്രാമങ്ങൾക്ക് കാവൽക്കാരുണ്ടായിരുന്ന പഴയ സംവിധാനം തിരികെക്കൊണ്ടുവരിക പരിഗണനയിലായിരുന്നു. തെക്കൻ അതിർത്തികളിൽ മറവന്മാർ കടന്നുകയറുന്നതും ഒരു പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെട്ടു[4]. ജയിൽതിരുവനന്തപുരത്തെ സെൻട്രൽ ജയിലിൽ 649 തടവുകാരെ പുതുതായി പ്രവേശിപ്പിച്ചു. ഇതിൽ 520 പേരെ കോടതി ശിക്ഷിച്ചിരുന്നു. മൂന്നു മാസത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കുന്നവരെ ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേയ്ക്ക് മാറ്റാൻ സർക്കാർ തീരുമാനമെടുത്തു. പ്രാദേശിക സ്റ്റേഷനുകളിൽ പരസ്യമായി വധശിക്ഷ നടപ്പാക്കുന്നത് 1904 തുടക്കത്തിൽ തന്നെ നിർത്തലാക്കിയിരുന്നു. ജയിൽ പുള്ളികളുടെ അച്ചടക്കം നിലനിർത്തുന്നതിനായി മാത്രമായിരുന്നു ചങ്ങലയ്ക്കിടൽ ഉപയോഗിച്ചിരുന്നത്. തടവുകാരുടെ ഭക്ഷണച്ചെലവ് 21/2 ചക്രത്തിൽ നിന്ന് 3 1/2 ചക്രമാക്കി വർദ്ധിപ്പിക്കുകയും ചെയ്തു[4]. സിവിൽ കോടതികൾകേസുകളുടെ എണ്ണം 35613-ൽ നിന്ന് 40589 ആയി വർദ്ധിക്കുകയുണ്ടായി. മുൻസിഫ് കോടതികളിലാണ് കേസുകളുടെ വർദ്ധന കൂടുതലും ഉണ്ടായത്. 40545 കേസുകൾ തീർപ്പാക്കപ്പെടുകയും ചെയ്തു. വർഷാവസാനം 11167 കേസുകളും അപ്പീലുകളും ബാക്കിയുണ്ടായിരുന്നു[4]. മരാമത്ത്425349 രൂപ മരാമത്ത് ജോലികൾക്കായി ചെലവാക്കുകയുണ്ടായി. വാർത്താവിനിമയത്തിനായി 30851 രൂപ, കെട്ടിടങ്ങൾക്കായി 272503 രൂപ, ജലസേചനത്തിനായി 40204 രൂപ എന്നിങ്ങനെയാണ് പ്രധാന ചെലവുകൾ. കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, സത്രങ്ങൾ, ഊട്ടുപുരകൾ, നാട്ടുവഴികൾ, കുളങ്ങൾ വൃത്തിയാക്കൽ, ചെറിയ ജലസേചനപ്രവൃത്തികൾ എന്നിവയായിരുന്നു പ്രധാന ജോലികൾ[4]. പൊതുമരാമത്ത്![]() 22,44,394 രൂപയാണ് പൊതുമരാമത്ത് വകുപ്പ് ചിലവഴിച്ചത്. ആദ്യ കാലമായ 1863-64 വർഷത്തെയപേക്ഷിച്ച് പതിനൊന്നിരട്ടിയാണ് മരാമത്തു ചെലവ് വർദ്ധിച്ചത് എന്ന് വ്യക്തമാക്കപ്പെട്ടു. ചങ്ങനാശ്ശേരിയിലും വൈക്കത്തും അരൂക്കുറ്റിയിലും ഡിസ്പൻസറികൾ സ്ഥാപിക്കുകയുണ്ടായി. ആലപ്പുഴയിലെയും കൊല്ലത്തെയും ആശുപത്രികൾ വികസിപ്പിച്ചു; ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ താലൂക്ക് കച്ചേരികൾ സ്ഥാപിക്കപ്പെട്ടു; പറവൂരിലെ ഇംഗ്ലീഷ് ഹൈസ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കപ്പെട്ടു; തിരുവനന്തപുരത്തെ മഹാരാജാസ് ഹൈസ്കൂളിൽ പുതിയ കെട്ടിടം സ്ഥാപിക്കപ്പെട്ടു; പാങ്ങോട് സർവ്വീസ് ബറ്റാലിയന് പുതിയ ലൈൻ നിർമ്മാണം നടത്തി എന്നിവയാണ് എടുത്തുപറയാവുന്ന പ്രവൃത്തികൾ. [4] വകുപ്പ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് 2218 മൈൽ റോഡിനാണ്. കോട്ടയം കുമിളി റോഡ് നന്നാക്കുകയും പെരിയാറിനു കുറുകേ പാലം നിർമ്മിക്കുകയും ചെയ്യുകയുണ്ടായി. വൈക്കം മുതൽ ഉദയമ്പേരൂർ വരെയുള്ള ഗ്രാമ പാത കാളവണ്ടിക്ക് പോകാവുന്ന വിധം മെച്ചപ്പെടുത്തി; മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള റോഡ് നന്നാക്കി; പെരുമ്പാവൂർ ആലുവ റോഡിലെ രണ്ടു പാലങ്ങൾ പുനർനിർമിച്ചു; ആലുവ ഇടപ്പള്ളി റോഡിലെ നാലാം മൈലിൽ ഒരു പാലം നിർമിച്ചു; കാക്കനാട് ഒരു ഇരുമ്പുപാലം നിർമിച്ചു; അമ്പലപ്പുഴ മുതൽ കളർകോടുവരെ റോഡ് നിർമിച്ചു; പന്തളത്തും ഏനാദിയിലും പാലങ്ങൾ നിർമിച്ചു; കൂവക്കുടി ക്രോസിംഗിൽ കരമനയാറിനു കുറുകേ പാലം നിർമിച്ചു; കൽപ്പാലക്കടവ് മുതൽ തിരുവല്ലം വരെയുള്ള കനാലിന് നീളം കൂട്ടി എന്നിവ പ്രധാന ജോലികളായി എടുത്തുപറയുന്നു. മൂന്നാർ മുതൽ ചിന്നാർ വരെ റോഡ് നിർമ്മിക്കാനായി കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനിക്ക് നാലരലക്ഷം രൂപ നൽകാൻ സർക്കാർ കരാറുണ്ടാക്കിയിരുന്ന കാര്യം പ്രസ്താവിക്കപ്പെട്ടു. [4]. കോടയാറിനു കുറുകേ 72 1/4 അടി ഉയരമുള്ള ഡാം നിർമ്മിക്കാനും 11 മൈൽ നീളത്തിൽ വെള്ളം കൊണ്ടുപോകാൻ കനാൽ നിർമ്മിക്കാനും ഇതുവഴി 15000 ഏക്കർ ഭൂമിയിൽ അധികമായി കൃഷി നടത്താനും തീരുമാനമെടുത്തത് വിശദീകരിക്കപ്പെട്ടു. ആദ്യം ഡാം നിർമ്മിക്കാൻ സ്ഥലം നിർണയിച്ചത് ചീഫ് എഞ്ചിനിയർ മിസ്റ്റർ ജോപ്പിന്റെ നിർദ്ദേശപ്രകാരം പരിഷ്കരിക്കാനും അതുവഴി പുതുതായി ജലസേചനം നടക്കുന്ന ഭൂമി 55000 ഏക്കറായി വർദ്ധിപ്പിക്കാനും തീരുമാനമെടുത്തതും വെളിപ്പെടുത്തപ്പെട്ടു. ആകെ ചെലവ് ഈ മാറ്റം മൂലം 794850-ൽ നിന്ന് 28 ലക്ഷമായി വർദ്ധിച്ചു. വലതുവശത്തെ കനാലിനു പകരം തോവാള കനാൽ നിർമ്മിക്കുന്നതിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നടപടി വിശദമാക്കപെട്ടു. [4] തിരുന്നൽവേലി കൊല്ലം റെയിൽ പാതയുടെ നിർമ്മാണം തീർന്നുവെന്നും മണ്ണിടിച്ചിൽ മൂലം പാത പ്രവർത്തനമാരംഭിച്ചിട്ടില്ലെന്നും പ്രസ്താവനയുണ്ടായി. കഴിഞ്ഞ ജൂൺ 1-ന് പുനലൂർ കൊല്ലം റെയിൽ പാത പ്രവർത്തനമാരംഭിച്ചു. തിരുവിതാം കൂറിലെ റെയിൽ പാതയ്ക്കായി ആകെ മുടക്കിയത് 15771766 രൂപയായിരുന്നുവത്രേ. നാളിതുവരെ 3.5% പലിശനിരക്കിൽ 666256 രൂപ ഭരണകൂടം ചിലവഴിച്ചുവെന്ന് പ്രസ്താവിക്കപ്പെട്ടു. കൊച്ചിക്കും കൊല്ലത്തിനുമിടയിൽ വല്ലി ഭായി കാദർ ഭായി ആൻഡ് കമ്പനി ബോട്ട് സർവീസ് തുടങ്ങിയിരുന്നു. ഇവരും മറ്റുള്ള സംരംഭകരും റെയിൽ ഗതാഗതവുമായി ബന്ധിപ്പിച്ച് സ്ഥിരമായി ആവിബോട്ട് സർവ്വീസ് തുടങ്ങാനനുവദിക്കാനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള കാര്യം സഭയെ അറിയിക്കുകയുണ്ടായി[4]. അഞ്ചൽരാജ്യത്ത് 150 അഞ്ചലാപ്പീസുകളും 179 അഞ്ചൽ പെട്ടികളും നിലവിലുണ്ടായിരുന്നു. 50 ലക്ഷം തപാലുരുപ്പടികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇതിൽ സർക്കാരിന് 100307 രൂപ ചെലവുണ്ടായെങ്കിലും 368853 രൂപ വരുമാനം ലഭിച്ചു. ഭാരമുള്ള ഉരുപ്പടികൾക്കായി ഒരു അഞ്ചൽ ബോട്ട് നിലവിലുണ്ടായിരുന്നു. ആവിബോട്ട് സർവ്വീസ് ആരംഭിക്കുമ്പോൾ ഇത് നിർത്തലാക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. [4] ഉപ്പ്997422 മൗണ്ട് ഉപ്പ് വിൽപ്പനയ്ക്കായി ലഭ്യമായിരുന്നു. 749141 മൗണ്ട് വില്പന നടന്നു. താമരക്കുളം, രജകമംഗലം, വരിയൂർ എന്നിവിടങ്ങളിലായി 257201 1/2 മൗണ്ട് ഉപ്പ് പ്രാദേശികമായി ഉൽപ്പാദിപ്പിക്കപ്പെടുന്നുമുണ്ടായിരുന്നു. കൊളച്ചലിലെ ഉപ്പളം പുനരുജ്ജീവിപ്പിക്കണമെന്നും ക്രമേണ പ്രാദേശികമായിത്തന്നെ രാജ്യത്തിനാവശ്യമുള്ള ഉപ്പ് നിർമ്മിക്കപ്പെടണമെന്നും തീരുമാനമുണ്ടായതായി സഭയെ അറിയിച്ചു. ക്രമേണ ഉപ്പിന്റെ വിതരണം സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കാനും സർക്കാരിന് പദ്ധതിയുണ്ടായിരുന്നു[4]. എക്സൈസ്പുകയില വ്യാപാരത്തിൽ നിന്ന് നികുതിയായി കൊ.വ. 1079-ൽ (ക്രി.വ. 1903) സർക്കാരിനു ലഭിച്ചത് 12,32,608 രൂപയായിരുന്നു. [4] അബ്കാരി, കറുപ്പ്, ഭാങ്ങ്849876 രൂപയായിരുന്നു വർഷം സർക്കാരിന് ഈ മേഖലയിലെ എക്സൈസ്/കാർഷിക വരുമാനം[4]. കസ്റ്റംസ്1865-ൽ ബ്രിട്ടീഷ് ഇന്ത്യയും തിരുവിതാംകൂറും തമ്മിൽ വ്യാപാരം സ്വതന്ത്രമാക്കുന്നതിനുള്ള കരാർ ഉണ്ടാക്കപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇറക്കുമതി നികുതി ബ്രിട്ടീഷ് നിരക്കുകളനുസരിച്ചായി നിജപ്പെടുത്തപ്പെട്ടിരുന്നു. നാട്ടിലെ വ്യവസായം പരിപോഷിപ്പിക്കാനായി കയറ്റുമതി നികുതി കുറയ്ക്കുക എന്ന നയമായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. ഇതനുസരിച്ച് വെളിച്ചെണ്ണയുടെ നികുതി 12 രൂപയിൽ നിന്ന് 10 രൂപയായി കുറയ്ക്കുകയുണ്ടായി. വരുമാനം 894090 രൂപയായിരുന്നു. [4] ശുചീകരണം1894 വരെ നഗരശുചിത്വം സർക്കാരുത്തരവുകളിലൂടെയായിരുന്നു നടപ്പാക്കിക്കൊണ്ടിരുന്നത്. മുനിസിപ്പൽ പ്രവൃത്തികൾക്കായി നികുതി പിരിക്കാൻ 1901-ൽ ഉത്തരവുണ്ടായി (1076-ലെ റെഗുലേഷൻ മൂന്ന്). കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, നാഗർകോവിൽ എന്നിവിടങ്ങളിൽ ഈ റെഗുലേഷൻ നിലവിലുണ്ടായിരുന്നു. നഗര നികുതി വളരെക്കുറവായതിനാൽ സർക്കാരായിരുന്നു ഇവിടങ്ങളിലെ ശുചീകരണത്തിനുള്ള തുകയുടെ സിംഹഭാഗവും ചിലവഴിച്ചുകൊണ്ടിരുന്നത്. നഗരങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും വരെ സർക്കാർ പൊതുനികുതിയിൽ നിന്ന് ഇതിനായി പണം നൽകുന്ന അവസ്ഥ തുടരാൻ തീരുമാനമെടുത്തിരുന്നു. [4] ജനനമരണക്കണക്കുകളും പ്രതിരോധക്കുത്തിവയ്പ്പുംകഴിഞ്ഞ ഒരു വർഷം 54292 ജനനങ്ങളും 42293 മരണങ്ങളും രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ജനനമരണ രജിസ്ട്രേഷൻ നിർബന്ധമായിരുന്നില്ല. 150117 ആൾക്കാർക്കാണ് ഒരുവർഷം പ്രതിരോധക്കുത്തിവയ്പ്പ് നൽകപ്പെട്ടത്. ഇതിൽ 13000 പ്രതിരോധക്കുത്തിവയ്പ്പ് കുട്ടികൾക്കാണ് നൽകപ്പെട്ടത്. [4] പനി, വയറിളക്കം, ഡിസന്ററി എന്നിവയൊഴിച്ചാൽ പകർച്ചവ്യാധികൾ കഴിഞ്ഞ വർഷം കാണപ്പെട്ടിരുന്നില്ല.[4] വൈദ്യസഹായം22 ആശുപത്രികളും 20 ഡിസ്പൻസറികളും ഭ്രാന്തുള്ളവർക്കും കുഷ്ടരോഗികൾക്കുമായി 2 ആലയങ്ങളുമാണ് രാജ്യത്തുണ്ടായിരുന്നത്. 15739 പേരെ ഈ ആശുപത്രികളിൽ കിടത്തി ചികിത്സിക്കുകയും 607904 പേരെ അല്ലാതെ ചികിത്സിക്കുകയും ചെയ്തിരുന്നു. കൊല്ലത്ത് മിഡ്‌വൈഫുകൾക്കായി വിക്ടോറിയ മെഡിക്കൽ സ്കൂൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവിടെനിന്ന് ഒരുവർഷം 9 പേരാണ് പാസ്സായിക്കൊണ്ടിരുന്നത്. 32 വയറ്റാട്ടികൾ മെഡിക്കൽ സർവ്വീസിൽ ജോലി ചെയ്തിരുന്നു. സർക്കാർ സ്കോളർഷിപ്പോടുകൂടി രണ്ട് ഹിന്ദു വിദ്യാർത്ഥികൾ എഡിൻബറയിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസം നേടുന്നുണ്ടായിരുന്നു. [4] 1888-ൽ തലസ്ഥാനത്ത് ഒരു ചെറിയ മൃഗാശുപത്രി പ്രവർത്തനം തുടങ്ങിയിരുന്നു. വിദ്യാഭ്യാസംബ്രിട്ടീഷ് ഇന്ത്യയെയും മറ്റു നാട്ടുരാജ്യങ്ങളെയും അപേക്ഷിച്ച് തിരുവിതാംകൂർ വിദ്യാഭ്യാസരംഗത്ത് വളരെ മുന്നിലായിരുന്നു. സാക്ഷരതാനിരക്ക് ബറോഡയിൽ 1000-ൽ 88-ഉം മദ്രാസിൽ 63-ഉം മൈസൂറിൽ 51-ഉം ആയിരുന്നപ്പോൾ തിരുവിതാംകൂറിൽ അത് 124 ആയിരുന്നു. ആയിരത്തിൽ 31 സ്ത്രീകൾക്ക് തിരുവിതാംകൂറിൽ അക്ഷരാഭ്യാസം ലഭിച്ചിരുന്നതുമായി തട്ടിച്ചുനോക്കുമ്പോൾ ബോംബെയിൽ ഇത് 11-ഉം മദ്രാസിലും മൈസൂറിലും ഇത് 8-ഉമായിരുന്നു. കഴിഞ്ഞ വർഷം 3727 സ്ഥാപനങ്ങളിലായി രാജ്യത്ത് 197385 പേർ വിദ്യാഭ്യാസം നടത്തുന്നുണ്ടായിരുന്നു. സർക്കാർ സ്കൂളുകൾക്കും സർക്കാർ സഹായം ലഭിക്കുന്ന സ്കൂളുകൾക്കും 32 എണ്ണത്തിന്റെ വർദ്ധനയുണ്ടായപ്പോൾ ആശാൻ പള്ളിക്കൂടങ്ങളുടെ എണ്ണത്തിൽ 126-ന്റെ കുറവുണ്ടായി. [4] ![]() സ്ത്രീ അദ്ധ്യാപരുടെ പരിശീലനസ്ഥാപനമായ നോർമൽ സ്കൂൾ ഫോർ ഫീമേൽ ടീച്ചേഴ്സ് വെർണാക്കുലാർ ഹൈസ്കൂളിൽ നിന്നെടുത്തുമാറ്റി ഗേൾസ് കോളേജിനോട് യോജിപ്പിക്കുകയും ഇത് എല്ലാ ജാതിയിലുള്ളവർക്കുമായി തുറക്കുകയും ചെയ്തു. സ്കൂൾ പ്രായത്തിലുള്ള 12.8% പെൺകുട്ടികൾ (46332 പേർ) വിദ്യാലയങ്ങളിൽ പഠനം നടത്തുന്നുണ്ടായിരുന്നു. [4] ഏതെങ്കിലും സ്കൂളിൽ ഭൂരിഭാഗം വിദ്യാർത്ഥികളും പിന്നോക്കവിഭാഗത്തിൽ നിന്നുള്ളവരാണെങ്കിൽ സ്കൂൾ നടത്തിപ്പിന്റെ മുഴുവൻ ചെലവും സർക്കാർ വഹിക്കാനുള്ള തീരുമാനം എടുക്കപ്പെട്ടിരുന്നു. പിന്നോക്കവിഭാഗങ്ങളിൽ പെട്ട അദ്ധ്യാപകരെ പരിശീലിപ്പിക്കാനായി രാജ്യത്ത് 4 പ്രത്യേക സ്ഥാപനങ്ങൾ തുടങ്ങാനുള്ള തീരുമാനമെടുത്തിരുന്നു. പിന്നോക്ക വിഭാഗങ്ങൾക്കായി 480 സ്കൂളുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 5വയസ്സിനും 10 വയസ്സിനുമിടയിലുള്ള കുട്ടികളിൽ 47.8% പേർക്കും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടായിരുന്നു. [4] ടെക്നിക്കൽ വിദ്യാഭ്യാസംതിരുവനന്തപുരത്തെ ഇൻഡസ്ട്രിയൽ സ്കൂൾ ഓഫ് ആർട്ട്സ് മൺപാത്രനിർമ്മാണം, ആനക്കൊമ്പുപയോഗിച്ചുള്ള ശില്പകല, തറപ്പായകളുടെ നിർമ്മാണം, ലോഹപ്പണി, വാഴനാരെടുക്കൽ മുതലായ വിഷയങ്ങളിൽ പരിശീലനം നൽകുന്നുണ്ടായിരുന്നു. നാഗർകോവിലിലെ ശ്രീമൂല രാമ വർമ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (സർവേ, എഞ്ചിനിയറിംഗ്, മേസ്തിരിപ്പണി, കാർപ്പന്ററി, കയർ നിർമ്മാണം തുടങ്ങിയ മേഖലകളിലെ വിദ്യാഭ്യാസം), തിരുവനന്തപുരത്തെ നേറ്റീവ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ആറ്റിങ്ങലിലെ വീവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ചങ്ങനാശ്ശേരിയിലെ രാമ വർമ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, മണിയംകുളം കയർ മാന്യുഫാക്ചറി എന്നിവിടങ്ങളിൽ ടെക്നിക്കൽ വിദ്യാഭ്യാസം നൽകപ്പെറ്റുന്നുണ്ടായിരുന്നു. [4] ജിയോളജി, മൈനിംഗ്, അഗ്രിക്കൾച്ചറൽ കെമിസ്ട്രി എന്നീ വിഷയങ്ങളിൽ പരിശീലനം നേടാനായി സർക്കാർ മൂന്നു വിദ്യാർത്ഥികളെ സ്കോളർഷിപ്പോടുകൂടി യൂറോപ്പിലയച്ചിട്ടുണ്ടായിരുന്നു. [4] തിരുവനന്തപുരത്തെ അഗ്രിക്കൾച്ചറൽ ഡെമോൺസ്ട്രേഷൻ ഫാമിൽ ആധുനിക കാർഷിക രീതികൾ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഇത് അദ്ധ്യാപർക്കായുള്ള പരിശീലനം നൽകാൻ സജ്ജമാക്കാൻ സർക്കാരിന് പദ്ധതിയുണ്ടായിരുന്നു.[4] സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്1898-ന്റെ തുടക്കത്തിലാണ് ഈ പദ്ധതി നടപ്പിൽ വന്നത്. ദർബാർ ഡോക്ടർ ഉൾപ്പെട്ട കമ്മിറ്റിയ്ക്കായിരുന്നു നടത്തിപ്പു ചുമതല. ഇതിന്റെ നടത്തിപ്പ് ചീഫ് സെക്രട്ടറിക്ക് നൽകപ്പെട്ടുവെങ്കിലും തിരികെ പഴയ സംവിധാനത്തിൻ കീഴിലാക്കാനുള്ള തീരുമാനമുണ്ടായി. ഖനനംമൈക്ക, പ്ലംബാഗോ എന്നിവയുടെ ഖനനം മാത്രമായിരുന്നു രാജ്യത്ത് നടന്നുകൊണ്ടിരുന്നത്. പ്ലംബാഗോയുടെ കയറ്റുമതി നികുതി 8750 രൂപയും മൈക്കയുടേത് 30 രൂപ 13 ചക്രം 6 കാശുമായിരുന്നു. [4] ധനകാര്യം![]() ധനകാര്യ പരിഷ്കരണത്തിനായി ഒരു കമ്മിറ്റി നിയോഗിക്കപ്പെട്ടിരുന്നു. ആദ്യകാലത്ത് രാജ്യതലസ്ഥാനത്തുമാത്രമേ ട്രഷറി നിലവിലുണ്ടായിരുന്നുള്ളൂ. പണമായും മുതലായുമാണ് നികുതി പിരിച്ചിരുന്നത്. നികുതിപിരിവുകാർ തലമുറകളായി ഈ ജോലി ചെയ്യുന്ന കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. ഇവർക്ക് ചിലവിനായി ഭൂമി അനുവദിച്ചുകൊടുക്കുകയോ വാർഷിക കൂലി ധനമായോ നെല്ലായോ നൽകുകയോ ആയിരുന്നു ചെയ്തുവന്നിരുന്നത്. ഇവർ വർഷാവർഷം തിരുവനന്തപുരത്തെത്തിയായിരുന്നു നികുതിക്കണക്കുകൾ നൽകിയിരുന്നത്. കഴിഞ്ഞ 16 വർഷത്തെ നികുതിപിരിവുകാരുടെ കണക്കില്ലാത്തതും അനുമതിയില്ലാത്തതുമായ ചെലവുകൾ 72 ലക്ഷം രൂപയോളം വരുമത്രേ. 1860-ൽ നികുതിപിരിവു സമ്പ്രദായം ലഘൂകരിക്കപ്പെട്ടിരുന്നു. നികുതിപിരിവ്, ബഡ്ജറ്റ്, അക്കൗണ്ട്, ഓഡിറ്റ് എന്നിവയ്ക്കായുള്ള ചട്ടങ്ങളും നിയമങ്ങളും പുതുതായി കൊണ്ടുവരാൻ സർക്കാർ തീരുമാനിക്കുകയുണ്ടായി. വാർഷിക വരവുചെലവു കണക്കുകൾ സഭയ്ക്കുമുൻപാകെ സമർപ്പിക്കപ്പെട്ടു. [4] ജനപ്രതിനിധികൾഗവണ്മെന്റ് ക്ഷണിച്ച സംഘടന ഭാരവാഹികൾ
കോട്ടയം ഡിവിഷൻ
ക്വയിലോൺ ഡിവിഷൻ
ട്രിവാൻഡ്രം ഡിവിഷൻ
സതേൺ ഡിവിഷൻ
ജനപ്രതിനിധികളുടെ പ്രസംഗങ്ങൾവിവിധ ജനപ്രതിനിധികളുടെ പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങൾ താഴെക്കൊടുത്തിരിക്കുന്നു[2]:
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia