ആരിഫ് മുഹമ്മദ് ഖാൻ2024 ഡിസംബർ 24 മുതൽ ബീഹാർ ഗവർണറായി തുടരുന്ന ഉത്തർ പ്രദേശിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ(18 നവംബർ 1951) 2019 മുതൽ 2024 വരെ കേരള ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. [1] ജീവിതരേഖ1951 ൽ ഉത്തർ പ്രദേശിലെ ബുലന്ദ്ശഹറിൽ ആരിഫ് മുഹമ്മദ് ഖാൻ ജനിച്ചു.[2] അലിഗഢ് സർവകലാശാല, ഷിയാ കോളേജ്, ലഖ്‍നൗ സർവകലാശാലഎന്നിവിടങ്ങളിൽ നിന്നായി പഠനം പൂർത്തിയാക്കി. വിദ്യാർഥി നേതാവായാണ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. മുൻ യുപി മുഖ്യമന്ത്രി ചരൺ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ക്രാന്തി ദളിൽ നിന്നാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ഉത്തർ പ്രദേശ് നിയമസഭയിലേക്ക് ഭാരതീയ ക്രാന്തി ദൾ പാർട്ടി സ്ഥാനാർഥിയായി സിയാന മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. രാഷ്ട്രീയ ജീവിതംസ്വതന്ത്രാ പാർട്ടിസ്ഥാപകനായ ഭാരതീയ ലോക് ദൾ നേതാവ് ചരൺസിങ്ങിന്റെയും അനുയായിയായി അദ്ദേഹം സജീവ രാഷ്‌ട്രീയത്തിൽവന്നു. തുടക്കത്തിൽ അദ്ദേഹം, ജനതാപാർട്ടിക്കാരനായിരുന്നു. പിന്നീട്, കോൺഗ്രസിലെത്തിയെങ്കിലും ബോഫോഴ്സ് അഴിമതിമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവെച്ച വി.പി. സിംഗ്, അരുൺ നെഹ്രു, മുഫ്തി മുഹമ്മദ് സെയ്ദ്, വി. സി. ശുക്ല, രാംധൻ, രാജ് കുമാർ റായി, സത്യപാൽ മാലിക് എന്നിവരുമായിച്ചേർന്ന് ജനമോർച്ച എന്ന രാഷ്ട്രീയപാർട്ടി രൂപവൽക്കരിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു. തുടർന്ന് ജനമോർച്ച ജനതാദളായി പരിണമിച്ചു. പിന്നീട് ബിഎസ്പിയിലും, ശേഷം ബിജെപിയിലും പ്രവർത്തിച്ചു. 2007ൽ അദ്ദേഹം ബിജെപിയിൽനിന്ന് അകന്നു. എന്നാൽ മുത്തലാക്ക് വിഷയത്തോടെ മോദി സർക്കാരുമായി അദ്ദേഹം അടുക്കുകയുണ്ടായി. [3] കേന്ദ്രമന്ത്രി പദവി രാജിവച്ച സംഭവം1986ൽ രാജീവ് ഗാന്ധി മന്ത്രിസഭയിൽ ഊർജ്ജമന്ത്രിയായിരിക്കേ, മുസ്‌ലിം സ്ത്രീകൾക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്നതിനായ് ലോക്‌സഭയിൽ അവരിപ്പിച്ച ബില്ലിനോടു പ്രതിഷേധിച്ച് അദ്ദേഹം രാജിവച്ചത് അക്കാലത്തെ വലിയ വർത്തപ്രാധാന്യം നേടിയ സംഭവമായിരുന്നു[4][5]. സെഡ്.ആർ.അൻസാരിയടക്കം പല പ്രമുഖരും ബില്ലിനെ പ്രകീർത്തിച്ചപ്പോൾ ബില്ലുമായി മുന്നോട്ടുപോകുന്നതു കോൺഗ്രസിന്റെ മതേതരസ്വഭാവത്തിന് എതിരാണെന്നു പാർട്ടി അധ്യക്ഷനും പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയോടു ചൂണ്ടിക്കാട്ടാനും വഴങ്ങില്ലെന്നു കണ്ടപ്പോൾ മന്ത്രിപദം രാജിവയ്‌ക്കുകയും ചെയ്തു അദ്ദേഹം. ഇസ്ലാം നവീകരണംആരിഫ് മുഹമ്മദ് ഖാൻ എല്ലായ്പ്പോഴും മുസ്ലീങ്ങൾക്കുള്ളിലെ നവീകരണത്തെ പിന്തുണച്ചിട്ടുണ്ട്. [6] 1986 ൽ ഷാബാനു കേസിൽ രാജീവ് ഗാന്ധിയുടെ നിലപാടിനെതിരെ പ്രതിഷേധിച്ച് അദ്ദേഹം സഹമന്ത്രി സ്ഥാനം രാജിവയ്ക്കുകയുണ്ടായി. മുത്താലാഖ്നെ എക്കാലവും എതിർത്ത അദ്ദേഹം, കുറ്റവാളികൾക്ക് 3 വർഷം തടവ് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയുണ്ടായി. [7] വിവാഹമോചിതരായ മുസ്ലീം ഭാര്യയെ പരിപാലിക്കാനുള്ള അവകാശം നിയമപരമാക്കണമെന്ന ഷാബാനു കേസിലെ സുപ്രീം കോടതിയുടെ വിധിയെ ആരിഫ് മുഹമ്മദ് ഖാൻ പിന്തുണയ്ക്കുകയുണ്ടായി. [8][9] [10][11] നയരൂപീകരണത്തിലും ഇസ്ലാം നവീകരണത്തിലും സജീവമായി ഏർപ്പെട്ട അദ്ദേഹം അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് നിർത്തലാക്കണമെന്ന പക്ഷക്കാരനായിരുന്നു.[12] [13] അദ്ദേഹം നിരവധി പുസ്തകങ്ങൾ രചിക്കുകയും ധാരാളം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. സമർപ്പൺശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ ആരിഫും ചേർന്ന് സമർപ്പൺ എന്ന സന്നദ്ധ സംഘടന നടത്തുന്നു. പുസ്തകങ്ങൾ
കേരളാ ഗവർണർ പദവിയിലേക്ക്സെപ്റ്റംബർ നാലിനാണു സദാശിവത്തിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് അദ്ദേഹത്തെ 2019 സെപ്റ്റംബർ 1 ന് കേരളത്തിലെ പുതിയ ഗവർണറായി രാഷ്‌ട്രപതി നിയമിച്ചു. [15] [16] 6 സെപ്തംബർ 2019 ന് പി സദാശിവത്തിൽ നിന്ന് ഗവർണ്ണർ സ്ഥാനം അദ്ദേഹം ഏറ്റുവാങ്ങി. ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia