ഐശ്വര്യ രാജേഷ്
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ഐശ്വര്യ രാജേഷ്. സൺ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു. 2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് ചലച്ചിത്രമായിരുന്നു അവളുടെ ആദ്യത്തെ ചലച്ചിത്രം. 2017ൽ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ ആണ് ആദ്യ മലയാള ചലച്ചിത്രം. തുടർന്ന് സഖാവ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു. 2014ൽ കാക്കാ മുട്ടൈ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു[1] ആദ്യകാല ജീവിതം1990 ജനുവരി 10ന് ചെന്നൈയിൽ ജനിച്ചു. ഐശ്വര്യയുടെ പിതാവ് 54 തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുത്തച്ഛനും ചലച്ചിത്ര അഭിനേതാവായിരുന്നു. മറ്റൊരു കുടുംബാംഗമായ ശ്രീലക്ഷ്മി, m തെലുഗു സിനിമയിലെ ഹാസ്യ നടിയാണ്. 500ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[2] ചെന്നൈയിലെ ഏതിരാജ് വനിതാ കോളേജിൽ നിന്നും ബി.കോം ബിരുദം നേടി.[3] തുടർന്ന് നൃത്തം അഭ്യസിക്കാൻ ആരംഭിക്കുകയും സാംസ്കാരികോത്സവത്തിലെ അവതരണത്തിന്റെ നൃത്തസംവിധാനം നിർവ്വഹിക്കുകയും ചെയ്തു. ശേഷം കലൈഞ്ജർ ടി.വിയിലെ മാനാട മയിലാട എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തു. ഈ പരിപാടിയുടെ മൂന്നാമത്തെ സീസണിലെ വിജയിയാവുകയും ചെയ്തിരുന്നു.[2] ചലച്ചിത്ര ജീവിതം2014ൽ രണ്ടാഴ്ചയുടെ ഇടവേളയിൽ പുറത്തിറങ്ങിയ വിജയ് സേതുപതിയുടെ റമ്മി, പന്നൈയാരും പത്മിനിയും എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യത്തെ ചലച്ചിത്രം 1980-കളിൽ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയായിരുന്നു. ഒരു വൃദ്ധനായ മനുഷ്യനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രീമിയർ പത്മിനി എന്ന കാറും തമ്മിലുള്ള ബന്ധത്തെയും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളുടെയും കഥയായിരുന്നു ഇത്. ഇതേ പേരിൽ തന്നെ പുറത്തിറങ്ങിയ ഒരു ഹ്രസ്വചിത്രമാണ് ചലച്ചിത്രത്തിന്റെ കഥയ്ക്ക് ആസ്പദമായത്. തമിഴ് ചലച്ചിത്ര നിരൂപകർ, റമ്മി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയെ അഭിനന്ദിക്കുകയുണ്ടായി. ഹിന്ദുസ്ഥാൻ ടൈംസ് എന്ന ദിനപത്രം ഐശ്വര്യ ഭാവിയിൽ വലിയ നേട്ടങ്ങളുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ചലച്ചിത്ര നിരൂപകൻ ഭരദ്വാജ് രംഗനും ഐശ്വര്യയുടെ അഭിനയത്തെ പ്രശംസിക്കുകയുണ്ടായി. തുടർന്ന് ആ വർഷത്തിൽ ആർ. പാർത്ഥിപൻ സംവിധാനം ചെയ്ത കഥൈ തിരൈക്കഥൈ വസനം ഇയക്കം എന്ന ചലച്ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അഭിനയിക്കുകയുണ്ടായി. കൂടാതെ 2014ൽ തന്നെ പുറത്തിറങ്ങിയ തിരുടൻ പോലീസ‌് എന്ന ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.[4][5] തുടർന്ന് മലയാള ചലച്ചിത്രം മെമ്മറീസിന്റെ തമിഴ് റീമേക്കിലും അഭിനയിച്ചിരുന്നു. 2015 ൽ പുറത്തിറങ്ങിയ ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം കാക്കാ മുട്ടൈ ആയിരുന്നു. രണ്ട് മക്കളുടെ അമ്മയും ഒരു ചേരി നിവാസിയുമായ യുവതിയെയാണ് ഈ ചലച്ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിച്ചത്. ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. "it features stunning performances from everyone... especially Aishwarya Rajesh, who plays the kids' mother with a world-weariness that belies her years" എന്നാണ് നിരൂപകനായ ഭരദ്വാജ് രംഗൻ അഭിപ്രായപ്പെട്ടത്. മറ്റ് നിരൂപകരും ചിത്രത്തിലെ അഭിനേതാക്കളുടെ അഭിനയത്തെയും ചിത്രത്തിന്റെ ഉള്ളടക്കത്തെയും പ്രശംസിക്കുകയുണ്ടായി. അതേ വർഷം തന്നെ സിൻഡ്രല്ല എന്ന സംഗീത നൃത്ത നാടകത്തിൽ അഭിനയിച്ചു. സിൻഡ്രല്ല എന്ന പേരിൽ തന്നെ പുറത്തിറങ്ങിയ ഒരു കഥയാണ് ഈ സംഗീത നൃത്ത നാടകത്തിന് ആധാരമായത്. 2015ന്റെ അവസാനത്തിൽ സീനു രാമസ്വാമി സംവിധാനം ചെയ്ത ഇടം പൊരുൽ ഏവൽ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി. ഈ ചലച്ചിത്രത്തിൽ സംവാദങ്ങളിൽ പ്രസംഗിക്കുന്ന ഒരു വനിതയെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. കാക്കാ മുട്ടൈയുടെ സംവിധായകനായ മണികണ്ഠൻ സംവിധാനം ചെയ്ത കുറ്റമേ ദണ്ഡനൈ എന്ന ചലച്ചിത്രത്തിലും പ്രധാനപ്പെട്ട വേഷം അവതരിപ്പിച്ചു. തുടർന്ന് ഹലോ നാൻ പേയ് പേസുരേൻ എന്ന ചലച്ചിത്രത്തിൽ ഒരു ടെലി-ഷോപ്പിങ് സെയിൽ ഗേളിന്റെ വേഷം അവതരിപ്പിക്കുകയുണ്ടായി. പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചലച്ചിത്രമായ മെമ്മറീസ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ ആറാതു സിനത്തിലും അഭിനയിച്ചു. കൂടാതെ നവാഗത സംവിധായകനായ ഭുവൻ നുല്ലന്റെ മോ എന്ന തമിഴ് ചലച്ചിത്രത്തിലും അഭിനയിച്ചു. 2017 ൽ ആദ്യത്തെ മലയാള ചലച്ചിത്രമായ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചജോമോന്റെ സുവിശേഷങ്ങളിൽ അഭിനയിച്ചു. ഒരു കമ്പനിയിലെ അക്കൗണ്ടന്റായ വൈദേഹി എന്ന കഥാപാത്രത്തെയാണ് ജോമോന്റെ സുവിശേഷങ്ങളിൽ ഐശ്വര്യ അവതരിപ്പിച്ചത്. അഭിനയിച്ച ചലച്ചിത്രങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia