കേരള സാഹിത്യ അക്കാദമി പുരസ്കാരം 20222022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2023 ജൂലൈ 30-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ വി. ഷിനിലാലിന്റെ സമ്പർക്കക്രാന്തി എന്ന നോവലും, മികച്ച ചെറുകഥയ്ക്ക് പി.എഫ്. മാത്യൂസിന്റെ മുഴക്കം എന്ന ചെറുകഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് എൻ.ജി. ഉണ്ണിക്കൃഷ്ണന്റെ കടലാസുവിദ്യ എന്ന കാവ്യ സമാഹാരവും അർഹമായി.[1][2]. സാഹിത്യ അക്കാദമിയുടെ വിശിഷ്ഠാംഗത്വത്തിനു ഡോ: എം.എം. ബഷീർ, എൻ. പ്രഭാകരൻ എന്നിവർ അർഹരായി[1][2]. സമഗ്രസംഭാവനാ പുരസ്കാരംസമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപയും സാക്ഷ്യപത്രവും, പൊന്നാടയും ഫലകവും) ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ: പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി. സുധീര, രതീ സാക്സേന, ഡോ: പി.കെ. സുകുമാരൻ എന്നിവർ അർഹരായി[1][2]. പുരസ്കാരങ്ങൾ
എൻഡോവ്‌മെന്റുകൾ
നിരസിച്ചുആത്മകഥക്കു ലഭിച്ച പുരസ്കാരം നിരസിക്കുകയാണെന്ന് പുരസ്കാര ജേതാവ് എം. കുഞ്ഞാമൻ 2022 ജൂലൈ 29-ന് അക്കാദമി സെക്രട്ടറിയെ അറിയിച്ചു.താൻ പുസ്തകം എഴുതുന്നത് അംഗീകാരത്തിനോ, പുരസ്കാരത്തിനോ വേണ്ടി അല്ലെന്നും, സാമൂഹികവും അക്കാദമികമായുള്ള പ്രേരണയുടെ പുറത്താണെന്നും, അതുകൊണ്ട് പുരസ്കാരം നിരസിക്കുകയാണെന്നും കുഞ്ഞാമൻ അറിയിച്ചു[3]. അവലംബം
|
Portal di Ensiklopedia Dunia