ജിതിൻ റാം മഞ്ജി
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവായ ജിതൻ റാം മാൻഝി ബിഹാറിന്റെ ഇരുപത്തി മൂന്നാമത് മുഖ്യമന്ത്രിയായിരുന്നു. (ജനനം : 6 ഒക്ടോബർ 1944). നിതീഷ് കുമാർ മന്ത്രി സഭയിലെ പട്ടികജാതി-വർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. ജീവിതരേഖഗയ ജില്ലയിലെ ഖിസിർ സരായ് സ്വദേശിയായ മഞ്ചി, മഗഥ സർവകലാശാലയിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കി. ബിഹാറിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന മുഷാർ വിഭാഗത്തിൽപ്പെട്ട മഞ്ചി, ടെലികോം വകുപ്പിൽ ക്ലർക്ക് ആയിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. ജഹനാബാദിലെ മഖ്ദൂംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗയ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും ബി.ജെ.പിയിലെ ഹരി മഞ്ചിയോട് തോറ്റിരുന്നു. [2] 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ രാജിവെച്ചതിനെത്തുടർന്നാണ് മഞ്ജിയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. [3] ഇന്ത്യൻ നാഷണൽ കോൺഗ്രസ്1980-ലാണു ജിതൻ റാം മാൻഝി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ഗയ ജില്ലയിലെ ഫത്തേപൂരിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ടിക്കറ്റിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. ചന്ദ്രശേഖർ സിംഗ് നയിച്ച സർക്കാരിൽ മന്ത്രിയാകുകയും ചെയ്തു. 1985-ലെ തെരെഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചെങ്കിലും 1990-ലെ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അവലംബം
|
Portal di Ensiklopedia Dunia